കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമപെന്‍ഷന്‍ മുടങ്ങിയിട്ട് 13 മാസം

സംസ്ഥാനത്ത് കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ പെന്‍ഷന്‍ നിലച്ചിട്ട് ഒരു വര്‍ഷത്തില്‍ അധികമായെന്ന് തൊഴിലാളികള്‍. പ്രതിമാസം 1,600 രൂപയാണ് ക്ഷേമപെന്‍ഷന്‍. 13 മാസത്തെ പെന്‍ഷന്‍ കുടിശികയാണ്. നിലവില്‍ 20,800 രൂപ കുടിശിക ഇനത്തില്‍ ഓരോ തൊഴിലാളിക്കും ലഭിക്കാനുണ്ട്. ഇതിനൊപ്പം അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, കിടപ്പ് രോഗികള്‍ക്കുള്ള ചികിത്സ ധനസഹായം, മരണാനന്തരസഹായവും അപകടമരണ ധനസഹായവും ലഭിക്കാനുണ്ട്. ക്ഷേമപെന്‍ഷന് അര്‍ഹരായ തൊഴിലാളികളില്‍ പലരും വിവിധ അസുഖങ്ങളായി വീട്ടില്‍ കിടക്കുന്നവരാണ്. ഒരു നേരത്തെ മരുന്നിനു പോലും പെന്‍ഷനെ ആശ്രയിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഏറ്റവും ഒടുവില്‍ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചത് 2023 നവംബര്‍ 4-നാണ്. പെന്‍ഷന്‍ ഇല്ലെങ്കില്‍ അടച്ച അംശാദായമെങ്കിലും തിരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ന് പറയുന്നവരും ഏറെയാണ്. 20 ലക്ഷത്തോളം കെട്ടിടനിര്‍മാണ തൊഴിലാളികളില്‍ നിന്ന് മാസം 50 രൂപ അംശദായം സര്‍ക്കാര്‍ പിരിക്കുന്നുണ്ട്. ഇതു മാത്രം മാസം 10 കോടി രൂപവരും. കൂടാതെ നിര്‍മാണ തൊഴിലാളി ക്ഷേമ സെസ്സിലൂടെയും കേരള ബില്‍ഡിങ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ക്ഷേമനിധി തുക സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നതിനാലാണ് ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായത്. തൊഴിലാളികളില്‍ നിന്നും അംശദായവും പുതിയ വീട് വെയ്ക്കുന്നവരില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും സെസ്സും പിരിച്ചിട്ടും അര്‍ഹരായ തൊഴിലാളികള്‍ക്ക് പ്രതിമാസ പെന്‍ഷനോ അടച്ചുതീര്‍ത്ത അംശദായമോ നല്‍കാന്‍ പണമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. 2016-ല്‍ പിണറായി സര്‍ക്കാര്‍ ചുമതല ഏല്‍ക്കുമ്പോള്‍ 600 കോടി രൂപ സ്ഥിരനിക്ഷേപം ഉണ്ടായിരുന്ന ക്ഷേമനിധിയില്‍ ഇന്ന് 700 കോടി കടം ആണത്രേ. 1996-ലെ ബില്‍ഡിങ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ സെസ്സ് ആക്‌ട് പ്രകാരം പണി പൂര്‍ത്തീകരിച്ച ഗാര്‍ഹിക, വാണിജ്യ കെട്ടിടങ്ങള്‍ക്ക് ആകെ നിര്‍മാണ ചിലവിന്റെ ഒരു ശതമാനം സെസ്സാണ് പിരിച്ചെടുക്കുന്നത്. കെട്ടിടങ്ങള്‍ക്ക് ഓക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ബില്‍ഡിങ് സെസ്സ് നിര്‍ബന്ധമായി പിരിച്ചെടുക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അതാത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സെസ്സ് പിരിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ അലംഭാവവും ബോര്‍ഡിന് പ്രതിസന്ധി ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്. പെന്‍ഷന്‍ കുടിശിക ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് തൊഴിലാളി സംഘടനാ പ്രതിനിധികള്‍.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി

കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്

മെഗാ രക്‌തദാന ക്യാമ്പ് നടത്തി

ബത്തേരി: മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെയും, മൂലങ്കാവ് സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മെഗാ രക്ത ദാന ക്യാമ്പ് നടത്തി.മലയാളമാനോരമ നല്ലപാഠത്തിന്റെയും ജ്യോതിർഗമയ രക്‌തദാന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ ക്യാമ്പ്

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…

ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

നിങ്ങളറിയാതെ നിങ്ങളെ രോഗികളാക്കുന്ന ഭക്ഷണങ്ങള്‍; മരണം പോലും സംഭവിച്ചേക്കാം

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ മൂലമാണ് സംഭവിക്കുന്നത്.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.