മുണ്ടിനീരിനെതിരെ ജാഗ്രത വേണം

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് എന്ന രോഗം പടര്‍ന്നുപിടിക്കുകയാണ്. മരണം വരെ സംഭവിക്കാവുന്ന മാരകരോഗമല്ലെങ്കില്‍ കൂടിയും ഈ രോഗമുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും അസഹനീയമാണ്. അതുകൊണ്ടുതന്നെ മുണ്ടിനീരിനെതിരെ ജാഗ്രത പാലിക്കേണ്ടത് അനിവാര്യം തന്നെയാണ്. വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നതില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വൈറസ് മൂലം വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. അസുഖബാധിതര്‍ പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നത്. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മുണ്ടിനീര് വന്നാല്‍ മറ്റ് കുടുംബാംഗങ്ങളെയും അത് ബാധിക്കുന്നു. മുണ്ടിനീര് ലക്ഷണങ്ങളുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ പോയാല്‍ മറ്റ് കുട്ടികളിലേക്കും രോഗം വ്യാപിക്കുന്നു. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഈ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ശ്രദ്ധപുലര്‍ത്തണം. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നത്. പ്രത്യേകിച്ച്‌ പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് ഏറെയും രോഗബാധയുണ്ടാകുന്നത്. ഉമിനീര്‍ സ്പര്‍ശനം വഴി ശരീരത്തില്‍ കടക്കുന്ന വൈറസ് രണ്ട് മുതല്‍ 18 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പുറപ്പെടുവിക്കുന്നതാണ് പതിവ്. പനി, ചുമ, തലവേദന, ജലദോഷം, ചെവി വേദന തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകുന്നുണ്ട്. വീക്കം വരുന്നതിന് അഞ്ച് ദിവസം മുമ്പ് തന്നെ രോഗം പടരാനുള്ള സാധ്യതയുമുണ്ട്. മുണ്ടിനീര് വന്നാല്‍ പിന്നെ ഭക്ഷണം കഴിക്കാന്‍ ഏറെ പ്രയാസപ്പെടും. ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്കാണ് മുണ്ടിനീര് വരുന്നതെങ്കില്‍ അവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വലുതായിരിക്കും. കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയുടെ തെക്കന്‍ മേഖലകളിലാണ് കൂടുതലും മുണ്ടിനീര് പടരുന്നത്. വേഗത്തില്‍ സുഖപ്പെടാത്തതുകൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തെ പോലും ഈ പ്രശ്‌നം ബാധിക്കുന്നു. കൂട്ടികള്‍ക്ക് നല്‍കിയിരുന്ന സൗജന്യവാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ കുട്ടികളുടെ പ്രതിരോധശേഷി കുറഞ്ഞെന്നും മുണ്ടിനീര് പടരാന്‍ ഇത് കാരണമാണെന്നും വ്യക്തമായിട്ടുണ്ട്. മുണ്ടിനീര്, അഞ്ചാംപനി, റൂബെല്ല തുടങ്ങിയവയെ പ്രതിരോധിക്കുന്നതിനാണ് കുട്ടികള്‍ക്ക് സൗജന്യവാക്സിന്‍ നല്‍കിയിരുന്നത്. ഇതില്‍ മുണ്ടിനീരിനുള്ള സൗജന്യവാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ 2018 മുതല്‍ ഒഴിവാക്കിയിരിക്കുകയാണ്. 2018-ന് ശേഷം ജനിച്ച കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കുറയാന്‍ ഇത് കാരണമാണ്. മുണ്ടിനീരിനെതിരെ പ്രതിരോധം ശക്തമാക്കുന്നതിനൊപ്പം കുട്ടികള്‍ക്കുള്ള സൗജന്യ വാക്സിന്‍ വിതരണം പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

ടൂറിസ്റ്റ് കേന്ദ്രങ്ങൾ – ക്വാറികൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി.

ജില്ലയിൽ കലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് അടച്ചിട്ട കുറുവ ദ്വീപ് ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങളും ക്വാറികളും തുടർന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി. യന്ത്ര സഹായത്തോടുള്ള മണ്ണ് നീക്കം ചെയ്യാനുള്ള നിയന്ത്രണങ്ങൾ

‘സിബിലില്ലേ ലൈഫില്ല’; സിബില്‍ സ്‌കോറില്‍ തകരുന്ന ജീവിതങ്ങള്‍

കൊച്ചി: വായ്പയ്ക്കായി ചെന്നാല്‍ സിബില്‍ സ്‌കോര്‍ വെല്ലുവിളിയാകുന്ന ദുരനുഭവം നേരിട്ടവരായിരിക്കും നമ്മളില്‍ പലരും. നിസ്സഹായസ്ഥയും നാണക്കേടും തോന്നിയ ഘട്ടങ്ങളുണ്ടാവും. പലിശക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയും ജപ്തിയും വാര്‍ത്തയിലൂടെ തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.

മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.