യുഎഇയിലെ സ്വകാര്യ കമ്പനികള്‍ക്ക് തൊഴില്‍ മാർഗ്ഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. തൊഴിലാളികളോട് കമ്പനി ഉടമകള്‍ പാലിക്കേണ്ട കാര്യങ്ങളാണ് പ്രധാനമായും ഊന്നിപ്പറഞ്ഞിട്ടുള്ളത്. മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നിയമങ്ങളും നിബന്ധനകളും അനുസരിച്ചാണ് തൊഴിലാളികളുടെ നിയമനമെന്നും നിഷ്കർഷിക്കുന്നുണ്ട്. ഒരു വ്യക്തിയെ ജോലിക്ക് നിയമിക്കുമ്പോള്‍ ആ വ്യക്തിക്ക് നല്‍കുന്ന ജോലിയുടെ സ്വഭാവം, പ്രവൃത്തി സമയം, ശമ്പളം, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ അടങ്ങിയ ഓഫർ ലെറ്റർ നല്‍കണം. ഓഫർ ലെറ്ററില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ ആനുകൂല്യം തൊഴില്‍ കരാറില്‍ ചേർക്കാൻ അനുമതിയുണ്ടെങ്കിലും കുറയ്ക്കാൻ പാടില്ല. തൊഴില്‍ നിയമത്തിന് വിരുദ്ധമായ വ്യവസ്ഥകള്‍ തൊഴില്‍ കരാറില്‍ യാതൊരു കാരണവശാലും എഴുതി ചേർക്കാനും പാടില്ല. മന്ത്രാലയം അംഗീകരിച്ച ജോബ് ഓഫർ ലെറ്ററുകളിലെ സീരിയല്‍ നമ്പറിലൂടെ (ബാർകോഡ്) ആധികാരികത പരിശോധിച്ചറിയാൻ സാധിക്കും. തൊഴിലാളികളുടെ ഫയലുകളും രേഖകളും കൃത്യമായി പരിപാലിക്കുകയും ആവശ്യപ്പെട്ടാല്‍ മന്ത്രാലയത്തില്‍ സമർപ്പിക്കുകയും വേണം. പാസ്പോർട്ട്, തിരിച്ചറിയല്‍ കാർഡ്, ബാങ്ക് കാർഡ് തുടങ്ങി ഔദ്യോഗിക രേഖകള്‍ പിടിച്ചു വെക്കരുത്. യുഎഇ തൊഴില്‍ നിയമം അനുസരിച്ച് അനുയോജ്യമായ പാർപ്പിടം തയ്യാറാക്കാത്ത കമ്പനി ഉടമകള്‍ക്കെതിരെ കർശന നടപടിയുണ്ടാകും. താമസസൗകര്യം ഇല്ലെങ്കില്‍ താമസ അലവൻസ് നല്‍കല്‍ നിർബന്ധമാണ്. തൊഴിലാളിക്ക് സുരക്ഷിതവും അനുയോജ്യവുമായ തൊഴില്‍ അന്തരീക്ഷവും അനുബന്ധ ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കേണ്ടത് തൊഴിലുടമയാണ്. ജോലി സ്ഥലത്തെ അവകാശങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കണം ലേബറുടെ ചികിത്സാ ചെലവുകള്‍ വഹിക്കേണ്ടത് കമ്പനി ഉടമയാണ്. ഇൻഷുറൻസ് പ്രീമിയവും തൊഴിലുടമ അടയ്ക്കണം. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്യാൻ തൊഴിലാളിയെ അനുവദിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യരുത്. ജോലി അവസാനിപ്പിച്ചാലും രണ്ട് വർഷംവരെ രേഖകള്‍ സൂക്ഷിക്കണം. ജോലി മതിയാക്കിയ തൊഴിലാളിയെ രാജ്യം വിടാൻ നിർബന്ധിക്കരുത്. വേറെ ജോലിയിലേക്കു മാറാൻ ആഗ്രഹമുള്ളവരെ തടയാൻ പാടില്ല. ജോലി ചെയ്യുന്ന കാലയളവിലെ തൊഴിലാളിയുടെ ശമ്പളവും ആനുകൂല്യങ്ങളും മുഴുവനായി നല്‍കണമെന്നും നിർദേശമുണ്ട്. തൊഴിലാളികള്‍ക്ക് മതിയായ പരിശീലനം നല്‍കുക, ജോലിക്കിടയില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളില്‍ നിന്നും പരുക്കില്‍നിന്നും രോഗങ്ങളില്‍നിന്നും രക്ഷനേടാൻ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും നല്‍കുക, അപകടസാധ്യതകള്‍ ഒഴിവാക്കാൻ തൊഴിലാളികളെ ബോധവല്‍ക്കരിക്കുക, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, തൊഴില്‍ നിയമത്തെക്കുറിച്ച് തൊഴിലാളികള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ ബോധവല്‍ക്കരണം നല്‍കുക എന്നിവയാണ് പ്രധാന മറ്റു നിർദേശങ്ങള്‍.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ