എന്താണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്.

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. സമഗ്ര ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിച്ചേക്കും. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കരട് നിയമനിര്‍മ്മാണം പൂര്‍ത്തിയായതോടെയാണ് മന്ത്രിസഭ ബില്ല് പാസാക്കി ഇപ്പോള്‍ കരട് ബില്ല് പാര്‍ലമെന്റിന്‍ വെയ്ക്കാനുള്ള സാധ്യത തെളിഞ്ഞത്. രാജ്യത്തെ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുകയെന്നത് ലക്ഷ്യമിട്ടാണ് ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കുന്നത്. പല സമയങ്ങളിലായാണ് രാജ്യത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിരവധി തവണ തിരഞ്ഞെടുപ്പ് നടത്തുന്നത് സാമ്പത്തിക ബാധ്യത കൂട്ടുന്നുവെന്ന് പറഞ്ഞാണ് ഒറ്റ തിരഞ്ഞെടുപ്പിലേക്ക് മോദി സര്‍ക്കാര്‍ കാര്യങ്ങള്‍ കൊണ്ടുവരുന്നത്. പല കാലങ്ങളിലായുള്ള തിരഞ്ഞെടുപ്പ് ചെലവ് വര്‍ധിപ്പിക്കുന്നുവെന്ന് മാത്രമല്ല രാജ്യ പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഒരുരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ആശയം അപ്രായോഗികമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഒരേസമയം തിരഞ്ഞെടുപ്പെന്ന ആശയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും നിലവില്‍ അധികാരത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളുടെ നിയമസഭാ കാലാവധി വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന വിമര്‍ശനവും ഇന്ത്യ മുന്നണി ഉയര്‍ത്തുന്നു. ബിജെപി രാഷ്ട്രീയ നേട്ടത്തിന് പ്രതിപക്ഷം ഭരണത്തിലുള്ള സര്‍ക്കാരുകളില്‍ അട്ടിമറി ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു ബില്ലുമായി മുന്നോട്ട് പോകുന്നതെന്നും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ബില്ലിനെ എതിര്‍ക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കിയതോടെ തന്നെ ലോക്‌സഭയിലും രാജ്യസഭയിലും കാര്യങ്ങള്‍ ചൂടുപിടിക്കും. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും ഇല്ലാത്തതിനാല്‍ എന്‍ഡിഎ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെ പിന്തുണയും പുറത്തുനിന്നുള്ള പിന്തുണയും ആവശ്യമാണ്. ബില്ല് നിയമമാക്കി നടപ്പാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. 2029-ല്‍ ഒറ്റ തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ അതിനിടയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സര്‍ക്കാരുകളുടെ നിയമസഭാ കാലാവധി നാല് വര്‍ഷം, മൂന്ന് വര്‍ഷം, രണ്ട് വര്‍ഷം, ഒരു വര്‍ഷം എന്നിങ്ങനെ വെട്ടിക്കുറയ്‌ക്കേണ്ടി വരും. ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിയുമായി മുന്നോട്ട് നീങ്ങുന്ന കേന്ദ്രസര്‍ക്കാര്‍, ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഘട്ടംഘട്ടമായി ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നതതല സമിതിയുടെ നിര്‍ദേശങ്ങളും ശുപാര്‍ശകളും സെപ്റ്റംബറില്‍ അംഗീകരിച്ചിരുന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രാജ്യവ്യാപകമായി സമവായമുണ്ടാക്കാനുള്ള ശ്രമത്തിന് ശേഷം 11 ശുപാര്‍ശകളാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. ഈ 11 ശുപാര്‍ശകളും കേന്ദ്രമന്ത്രിസഭാ പാസാക്കിയ കരടില്‍ നിര്‍ണായകമാണ്.

ആ നിര്‍ദേശങ്ങള്‍ ഇതാണ്

1) ഓരോ വര്‍ഷവും ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് നടത്തുന്നത് സമ്പദ് വ്യവസ്ഥയെയും രാഷ്ട്രീയത്തെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പാനലിന്റെ നിഗമനം. ഈ അമിത ഭാരം ലഘൂകരിക്കാന്‍ ഒരേസമയം തിരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്യുന്നു.

2) ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് തീയതികള്‍ നിര്‍ണയിക്കുന്നതാണ് ആദ്യ ഘട്ടം. തുടര്‍ന്ന്, മുനിസിപ്പല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ 100 ദിവസത്തിനുള്ളില്‍ ഇവയുമായി സമന്വയിപ്പിച്ച്‌ നടത്തണം.

3) ഒരു പൊതു തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന്, തുടര്‍ച്ചയായ സമന്വയം ഉറപ്പാക്കിക്കൊണ്ട്, ലോക്സഭ സമ്മേളിക്കുന്ന തീയതി ‘നിയുക്ത തീയതി’ ആയി പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രപതി ഒരു വിജ്ഞാപനം പുറപ്പെടുവിച്ചേക്കാം.

4) അടുത്ത പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ പുതുതായി രൂപീകരിക്കുന്ന സംസ്ഥാന അസംബ്ലികളുടെ കാലാവധി ചുരുക്കും.

5) ഈ പരിഷ്‌കാരങ്ങളുടെ വിജയകരമായ നിര്‍വ്വഹണത്തിന് മേല്‍നോട്ടം വഹിക്കാനും നടപടി ഉറപ്പാക്കാനും ഒരു നിര്‍വ്വഹണ സംഘം രൂപീകരിക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.

6) പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആര്‍ട്ടിക്കിള്‍ 324-A അവതരിപ്പിക്കാനും എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും ഏകീകൃത വോട്ടര്‍ റോളും ഫോട്ടോ ഐഡി കാര്‍ഡും സൃഷ്ടിക്കുന്നതിനായി ആര്‍ട്ടിക്കിള്‍ 325 ഭേദഗതിക്കും നിര്‍ദ്ദേശിക്കുന്നു.

7) സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ തൂക്കുസഭയോ അവിശ്വാസ പ്രമേയമോ ഉണ്ടായാല്‍ പുതിയ തിരഞ്ഞെടുപ്പ് വേണ്ടിവരും, എന്നാല്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭയുടെ കാലാവധി അടുത്ത പൊതുതിരഞ്ഞെടുപ്പ് വരെ മാത്രമേ നീണ്ടുനില്‍ക്കാന്‍ അനുവദിക്കാവൂ.

8) ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതാണ് പ്രാരംഭ ഘട്ടം. സംസ്ഥാന, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് 100 ദിവസത്തിനകം മുനിസിപ്പല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് രണ്ടാംഘട്ടം.

9) തൂക്കുസഭയോ അവിശ്വാസ പ്രമേയമോ ഉണ്ടായാല്‍ പുതിയ തിരഞ്ഞെടുപ്പിനായി സമിതി ശുപാര്‍ശ ചെയ്യുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്സഭ മുമ്പത്തെ കാലാവധിയുടെ ശേഷിക്കുന്ന കാലയളവ് സേവിക്കും. അതേസമയം നേരത്തെ പിരിച്ചുവിട്ടില്ലെങ്കില്‍ ലോക്സഭയുടെ കാലാവധി തീരുന്നത് വരെ സംസ്ഥാന അസംബ്ലികള്‍ക്ക് തുടരും.

10) കാര്യക്ഷമമായ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് ഉറപ്പാക്കുന്നതിന് ഇ.വിഎമ്മുകളും വി.വി പാറ്റുകളും പോലുള്ള അവശ്യ ഉപകരണങ്ങളുടെ സംഭരണത്തിനായി മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപദേശിക്കുന്നു.

11) എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും ഏകീകൃത വോട്ടര്‍ റോളും ഐഡി കാര്‍ഡ് സംവിധാനവും കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു, അതിന് സംസ്ഥാനങ്ങളുടെ അംഗീകാരത്തിന് വിധേയമായി ഭരണഘടനാ ഭേദഗതി ആവശ്യമാണ്.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

ടൂറിസ്റ്റ് കേന്ദ്രങ്ങൾ – ക്വാറികൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി.

ജില്ലയിൽ കലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് അടച്ചിട്ട കുറുവ ദ്വീപ് ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങളും ക്വാറികളും തുടർന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി. യന്ത്ര സഹായത്തോടുള്ള മണ്ണ് നീക്കം ചെയ്യാനുള്ള നിയന്ത്രണങ്ങൾ

‘സിബിലില്ലേ ലൈഫില്ല’; സിബില്‍ സ്‌കോറില്‍ തകരുന്ന ജീവിതങ്ങള്‍

കൊച്ചി: വായ്പയ്ക്കായി ചെന്നാല്‍ സിബില്‍ സ്‌കോര്‍ വെല്ലുവിളിയാകുന്ന ദുരനുഭവം നേരിട്ടവരായിരിക്കും നമ്മളില്‍ പലരും. നിസ്സഹായസ്ഥയും നാണക്കേടും തോന്നിയ ഘട്ടങ്ങളുണ്ടാവും. പലിശക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയും ജപ്തിയും വാര്‍ത്തയിലൂടെ തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.

മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.