സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തല്ലുന്നവർക്കെതിരെ സുപ്രീംകോടതി

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തല്ലുന്നവരെയും മാനസികമായി പീഡിപ്പിക്കുന്നവരെയും കോടതിയില്‍ കയറ്റാന്‍ കൊള്ളില്ലെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി. സ്ത്രീധനക്കേസ് പ്രതിക്കെതിരെ രൂക്ഷപ്രതികരണമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കീഴ്ക്കോടതി വിധിച്ച തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാർ അടങ്ങിയ ബെഞ്ച് പ്രതിയെ രൂക്ഷമായി വിമർശിച്ചത്. സ്ത്രീധനം ചോദിച്ച്‌ ഭാര്യയെ നിത്യവും പ്രതി അടിക്കാറുണ്ടായിരുന്നു. മാത്രമല്ല ഭാര്യയുടെ ഗര്‍ഭപാത്രം ഇയാൾ നിര്‍ബന്ധിച്ച്‌ നീക്കം ചെയ്യിപ്പിച്ചു. കൂടാതെ ഇയാൾ മറ്റൊരു കല്യാണവും കഴിച്ചു. ദിവസം മുഴുവന്‍ പൂജയും ജപവും ചെയ്യുന്ന ആളാണ്‌ ഇത്രയും ക്രൂരത കാട്ടിയത്. ഇങ്ങനെ ക്രൂരനായ ഒരാളെ കോടതിയില്‍ എങ്ങനെ കയറ്റാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. പെണ്‍മക്കളെ കുറിച്ച്‌ ഒരു ചിന്തയുമില്ലാത്ത അച്ഛനാണ് പ്രതിയെന്നും കോടതി നിരീക്ഷിച്ചു. തന്റെ കൃഷിഭൂമി രണ്ട് പെണ്‍മക്കള്‍ക്കായി എഴുതികൊടുക്കാമെന്ന് ഉറപ്പ് നല്‍കിയാല്‍ എന്തെങ്കിലും അനുകൂല ഉത്തരവ് നല്‍കാമെന്നും കോടതി പറഞ്ഞു. തുടർന്ന് നിലപാട് അറിയിക്കാനുള്ള സമയം കോടതി പ്രതിക്ക് നല്‍കി. 50,000 രൂപ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നു എന്ന പ്രതിയുടെ ഭാര്യയുടെ പരാതിയില്‍ 2015-ൽ പ്രതിയെ വിചാരണക്കോടതിയാണ് രണ്ടര വര്‍ഷം തടവിന് ശിക്ഷിച്ചത്. 11 മാസം പ്രതി ജയിലില്‍ കഴിഞ്ഞു. ഇതിനിടെയാണ് ഹൈക്കോടതി ഇയാളുടെ ശിക്ഷ മരവിപ്പിച്ച് ഒന്നര വര്‍ഷമാക്കി കുറയ്ക്കുകയും ഒരു ലക്ഷം പിഴയും വിധിച്ചത്. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് പ്രതിക്ക് എട്ടിന്റെ പണി പാലും വെള്ളത്തിൽ കൊടുത്തത്.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി

കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്

മെഗാ രക്‌തദാന ക്യാമ്പ് നടത്തി

ബത്തേരി: മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെയും, മൂലങ്കാവ് സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മെഗാ രക്ത ദാന ക്യാമ്പ് നടത്തി.മലയാളമാനോരമ നല്ലപാഠത്തിന്റെയും ജ്യോതിർഗമയ രക്‌തദാന പദ്ധതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ ക്യാമ്പ്

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…

ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

നിങ്ങളറിയാതെ നിങ്ങളെ രോഗികളാക്കുന്ന ഭക്ഷണങ്ങള്‍; മരണം പോലും സംഭവിച്ചേക്കാം

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ മൂലമാണ് സംഭവിക്കുന്നത്.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.