ലോകാവസാനമോ? സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നതെന്ത് ?

പ്രപഞ്ചത്തില്‍ ജീവൻ നിലനില്‍ക്കുന്ന ഒരേയൊരു ഗ്രഹം ഭൂമി മാത്രമാണ്. ഏകദേശം നാലര ബില്യണ്‍ വർഷങ്ങള്‍ക്ക് മുൻപാണ് ഭൂമിയുടെ പിറവിയെന്നാണ് കരുതുന്നത്.ഇതിന് പിന്നാലെ, നിരവധി നിരവധി പരിണാമങ്ങളും ഭൂമിയില്‍ സംഭവിച്ചിട്ടുണ്ട്.

എന്നാല്‍, ശാസ്ത്രലോകം ഇത്രയേറെ വികസിച്ചിട്ടും ഇനിയും കണ്ടെത്താൻ കഴിയാത്ത പല നിഗൂഡതകളും നമ്മുടെ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുണ്ട്. ലോകാവസാനം എന്നത് പല വർഷങ്ങളായി ചർച്ച ചെയ്ത് തുടങ്ങിയ വിഷയമാണ്. 2025ന്റെ തുടക്കത്തില്‍ ഇത് വീണ്ടും ചർച്ചയായി വന്നിരുന്നു. അടുത്തിടെ കടലിന്റെ അടിത്തട്ടിലുള്ള മത്സ്യങ്ങള്‍ കരയിലേക്ക് വരാൻ തുടങ്ങിയതാണ് ഇതിനൊരു പ്രധാന കാരണമായി ശാസ്ത്രലോകം പറയുന്നത്.

ഇത്തരത്തില്‍ മത്സ്യങ്ങള്‍ കരയിലേക്ക് വരുന്നത് ഭൂകമ്ബ സൂചനയാണെന്നും ലോകാവസാനമായി എന്നും പലരും സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നു.

കടലിന്റെ ആഴങ്ങളില്‍ കാണപ്പെടുന്ന ഓർ മത്സ്യങ്ങള്‍ക്ക് ദുരന്തങ്ങളെ മുൻകൂട്ടി കാണാനാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവ ജീവനോടെയോ അല്ലാതെയോ കരയ്ക്കടിഞ്ഞാല്‍ ദുരന്തം സംഭവിക്കുമെന്ന് ജപ്പാൻ അടക്കമുള്ള ചില ഏഷ്യൻ രാജ്യങ്ങളില്‍ വിശ്വസിക്കപ്പെടുന്നു.

ലോകത്ത് എല്ലുള്ള മത്സ്യങ്ങളില്‍ വച്ച്‌ ഏറ്റവും നീളമുള്ള മത്സ്യമാണ് ഓർ ഫിഷ്. ഈ മത്സ്യം കരയിലെത്തുന്നത് ഭൂചലനങ്ങളുടെയും സുനാമികളുടെയുമൊക്കെ സൂചനയാണെന്ന് ജപ്പാനില്‍ ഒരു വിശ്വാസമുണ്ട്. 2011ല്‍ ജപ്പാനിലെ ഫുകുഷിമയില്‍ നാശം വിതച്ച സുനാമിക്കും ഭൂകമ്ബത്തിനും മുമ്ബ് ഓർ മത്സ്യങ്ങള്‍ തീരത്ത് അടിഞ്ഞിരുന്നു. കടലില്‍ 3,300 അടി താഴ്ചയിലാണ് ഓർ മത്സ്യങ്ങള്‍ ജീവിക്കുന്നത്. കടലിനടിയില്‍ സീസ്മിക് പ്രവർത്തനങ്ങള്‍ തിരിച്ചറിഞ്ഞാണ് ഇവ കടലിന് മുകളിലേക്ക് വരുന്നതെന്നാണ് ഒരു ചിലർ വിശ്വസിക്കുന്നത് എന്നാല്‍ ഇതിന് ശാസ്ത്രീയ വിശദീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഈ മാസം 10-ാം തീയതി ഈ ഓർ മത്സ്യം വീണ്ടും കരയില്‍ അടിഞ്ഞിരുന്നു. ഇതിന്റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ലോകാവസാനത്തെ കുറിച്ചുള്ള ചർച്ചകള്‍ക്ക് വഴിവച്ചത്. മെക്‌സിക്കോയില്‍ നിന്നുള്ള വീഡിയോ ആണിതെന്നാണ് വിവരം. ഓറഞ്ച് നിറത്തിലുള്ള ചിറകുകളുള്ള ഓർ മത്സ്യങ്ങള്‍ കടലില്‍ നിന്ന് വളരെ വേഗത്തില്‍ കരയിലേക്ക് വരുന്നത് വീഡിയോയില്‍ കാണാം. കരയിലെത്തിയ ഉടൻ അത് നിശ്ചലമായി കിടക്കുന്നു. ശേഷം അവിടെ നിന്ന് ഒരാള്‍ അതിനെ എടുത്ത് കടലിലേക്ക് ഇടുന്നതും വീഡിയോയില്‍ കാണാം.

ആഴക്കടലില്‍ ഇനിയും മനുഷ്യന് കണ്ടെത്താൻ കഴിയാത്ത മറ്റൊരു ദുരൂഹതയാണ് ആംഗ്ലർ ഫിഷ് അഥവാ ആഴക്കടലിന്റെ ചെകുത്താൻ. നെറ്റി ഭാഗത്തുള്ള ചെറിയ പ്രകാശവും കൂർത്ത പല്ലുകളുമുള്ള ഇതിനെ കണ്ടാല്‍തന്നെ പേടിയാകും. കടലിന് മുകളില എത്തുന്ന ആംഗ്ലർ ഫിഷിന്റെ വീഡിയോയും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ മുകളിലെത്തിയതിന് പിന്നാലെ ഈ മത്സ്യം ചത്തുപോകുന്നു. സമുദ്രത്തിന്റെ 16,000 അടി വരെ താഴ്ചയിലാണ് ആംഗ്ലർ ഫിഷിന്റെ വാസം. ഈ മത്സ്യം സമുദ്രത്തിന് മുകളില്‍ എത്തിയതും അപകട സൂചനയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്.

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപാറ, വെള്ളറ, നരിക്കൽ, തോൽപ്പെട്ടി ഭാഗങ്ങളില്‍ ഓഗസ്റ്റ് 20ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും.

ചീരാലിലെ പുലിശല്യം; നിസ്സഹായരായി വനംവകുപ്പ്

സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചീരാൽ മേഖലയിൽ പുലി ശല്യം രൂക്ഷമായിട്ടും ഒന്നും ചെയ്യാനാ കാതെ വനം വകുപ്പ്. കൂടുവെച്ച് മേഖലയിലെ പുലിപ്പേടി ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഒടുവിൽ, വെള്ളച്ചാൽ എടപ്പരത്തി പാലക്കൽ അരവിന്ദന്റെ

വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത കേസ്; പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

കാസര്‍കോട്: വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എം അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞുവെക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്

റൂസ മോഡൽ കോളജ് കെട്ടിട നിര്‍മാണം ഉടൻ തുടങ്ങും

റൂസ മോഡൽ കോളജ് കെട്ടിട നിര്‍മാണം ഉടൻ തുടങ്ങും വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത്കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന്പ്രതീക്ഷിക്കപ്പെടുന്ന റൂസ ഗവ. മോഡൽ ഡിഗ്രി കോളജിന് തൃശ്ശിലേരിയിലെ അഞ്ച് ഏക്കര്‍ സ്ഥലത്ത് കെട്ടിടമൊരുങ്ങുംപൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തൃശ്ശിലേരി

സ്വകാര്യ ബസ് സമരമെങ്കിൽ KSRTC-യുടെ മുഴുവൻ ബസുകളും ഇറങ്ങും. 500 സ്പെയർ ബസുകൾ കെഎസ്ആർടിസിക്കുണ്ട്

തിരുവനന്തപുരം: സ്വകാര്യബസ് സമരത്തിനെതിരെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. സമരം ചെയ്യുകയാണെങ്കിൽ കെഎസ്ആർടിസിയുടെ ബസ്സുകൾ മുഴുവൻ നിരത്തിലിറങ്ങുമെന്നും 500 ബസ്സുകൾ കോർപ്പറേഷന്റെ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു പറയുന്നതിനൊരു ന്യായമൊക്കെ വേണ്ടേ? അവര് പറയുന്നതൊക്കെ അനുസരിക്കണോ?

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.