എക്‌സൈസ്‌ ഉദ്യോഗസ്‌ഥനെ സ്കൂട്ടർ കൊണ്ട് ഇടിച്ചുതെറിപ്പിച്ചയാൾ കസ്‌റ്റഡിയില്‍

മാനന്തവാടി: വയനാട്ടില്‍ ലഹരി മരുന്ന്‌ പരിശോധനക്കിടെയായിരുന്നു എക്‌സൈസ്‌ ഉദ്യോഗസ്‌ഥനുനേരെ ആക്രമണമുണ്ടായത്.മാനന്തവാടി എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ ഇ.എസ്‌.ജെയ്‌മോന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. പരിശോധനക്കായ്‌ക്കായി സ്‌കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രതി ഉദ്യോഗസ്‌ഥനെ വാഹനമിടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത്‌. സംഭവത്തില്‍ അഞ്ചാംമൈല്‍ കാട്ടില്‍ വീട്ടില്‍ ഹൈദര്‍ അലി (28)യെ തിരുനെല്ലി പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. വെള്ളിയാഴ്‌ച രാത്രി 8.20 നാണു കാട്ടിക്കുളം രണ്ടാംഗേറ്റില്‍വച്ചാണു ഹൈദര്‍ അലി എക്‌സൈസ്‌ സംഘം തടഞ്ഞത്‌. അപകടത്തിനു ശേഷം മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഹൈദര്‍ അലിയെ വെള്ളിയാഴ്‌ച രാത്രിതന്നെ പോലീസ്‌ കണ്ടെത്തിയിരുന്നു. പിന്നീട്‌ വയനാട്‌ ഗവ. മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ആശുപത്രിയില്‍നിന്നു വിടുതല്‍ ചെയ്‌ത ശേഷം ഇന്നലെ ഉച്ചയോടെ അറസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോലീസ്‌ ശ്രമിച്ചെങ്കിലും വേദനയുണ്ടെന്നു ഹൈദര്‍ അലി പറഞ്ഞതിനാല്‍ ആശുപത്രിയില്‍നിന്നു ഡിസ്‌ചാര്‍ജ്‌ ചെയ്‌തില്ല. പോലീസ്‌ ഓഫീസര്‍മാരുടെ നിരീക്ഷണത്തിലാണ്‌ ചികിത്സയില്‍ കഴിയുന്നത്‌. തിരുനെല്ലി സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസാണു കേസന്വേഷിക്കുന്നത്‌. ഹൈദര്‍ അലിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ആളെ സംബന്ധിച്ചും വ്യക്‌തമായ വിവരം ലഭിച്ചതായും അടുത്ത ദിവസം തന്നെ പിടികൂടുമെന്നും പോലീസ്‌ പറഞ്ഞു. ആക്രമണത്തില്‍ ജെയ്‌മോന്‌ സാരമായി പരുക്കേറ്റു. താടിയെല്ലിനും പല്ലുകള്‍ക്കും ക്ഷതം സംഭവിച്ച ജെയ്‌മോനെ ആദ്യം വയനാട്‌ ഗവ. മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പിന്നീട്‌ മേപ്പാടി വിംസ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന്‌ ശനിയാഴ്‌ച രാവിലെ കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക്‌ മാറ്റി. ജെയ്‌മോന്‍ അപകടനില തരണം ചെയ്‌തിട്ടുണ്ട്‌. മൂന്നാഴ്‌ചയിലധികം ചികിത്സ വേണ്ടി വരുമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌.
പ്രതി ഹൈദര്‍ അലി മുമ്ബും മൂന്നു എന്‍.ഡി.പി.എസ്‌. കേസുകളിലുള്‍പ്പെട്ടയാളാണെന്നു പോലീസ്‌ പറഞ്ഞു. എക്‌സൈസ്‌ ഉദ്യോഗസ്‌ഥനെ വാഹനമിടിച്ചപ്പോള്‍ ഹൈദര്‍ അലിയും കൂടെയുണ്ടായിരുന്നയാളും റോഡിലേക്ക്‌ തെറിച്ചു വീണിരുന്നു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.