ഇന്ത്യാ – പാക് സംഘര്‍ഷം: ഇന്ത്യൻ ഓഹരി വിപണികളില്‍ ഇടിവ്; തകര്‍ച്ചയ്ക്ക് പിന്നിലെ 4 ഘടകങ്ങള്‍ ഇവയാണ്

ഓഹരി വിപണികളില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 1,200 ഓളം പോയിന്‍റ് താഴ്ന്നു. ആഗോളതലത്തില്‍ വിപണികള്‍ നേട്ടത്തിലായിരുന്നെങ്കിലും ഇന്ത്യന്‍ ഓഹരി വിപണികളിലെ പല സെക്ടറുകളിലും ഇന്ന് കനത്ത വില്‍പന സമ്മര്‍ദ്ദം രേഖപ്പെടുത്തി.ചൈനയ്ക്കടക്കമുള്ള തീരുവകള്‍ കുറച്ചേക്കുമെന്നും അത് വഴി ആഗോള വ്യാപാരയുദ്ധ സാധ്യതകള്‍ കുറയുന്നുവെന്നുമുള്ള സൂചനകളുടെ പിന്‍ബലത്തില്‍ ആഗോള ഓഹരി വിപണികള്‍ നേട്ടത്തിലാണ്. എന്നാല്‍ വിവിധ ആഭ്യന്തര സാഹചര്യങ്ങളാണ് ഇന്ത്യന്‍ വിപണികളെ ബാധിച്ചത്.

ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇന്നത്തെ തകര്‍ച്ചയ്ക്ക് പിന്നിലെ 4 ഘടകങ്ങള്‍

1. പഹല്‍ഗാം ഭീകരാക്രമണം

പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത് വിപണിയെ പ്രതികൂലമായി ബാധിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സമീപഭാവിയില്‍ തന്നെ രൂക്ഷമാകുമെന്ന് അനുമാനങ്ങള്‍ വിപണി ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസം പാക്ക് ഓഹരി വിപണികളില്‍ കനത്ത തകര്‍ച്ചയാണ് ദൃശ്യമായത്.

2. നിക്ഷേപകരുടെ ലാഭമെടുപ്പ്

സമീപ ദിവസങ്ങളില്‍ ഓഹരി വിപണികളില്‍ 8 ശതമാനത്തിലധികം മുന്നേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുത്തതോടെ വിപണികളില്‍ ഇടിവ് ദൃശ്യമായി

3. ആഗോള അനിശ്ചിതത്വം

ഇന്ത്യയുടെ സാമ്ബത്തിക രംഗം മികച്ചതായി തുടരുമ്ബോഴും വ്യാപാര യുദ്ധം ഉണ്ടായാല്‍ അത് ഉണ്ടാക്കുന്ന സാമ്ബത്തിക ആഘാതത്തെക്കുറിച്ചുള്ള ആശങ്കകള്‍ വിപണികളില്‍ നിലനില്‍ക്കുന്നുണ്ട്. ശക്തമായ ആഭ്യന്തര ഡിമാന്‍റ് കാരണം, വ്യാപാര സംഘര്‍ഷം ഏറ്റവും കുറവ് ബാധിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എങ്കിലും, ആഗോള സാമ്ബത്തിക മാന്ദ്യത്തില്‍ നിന്ന് പൂര്‍ണ്ണമായും രക്ഷപ്പെടാന്‍ കഴിയില്ല.

4. കമ്ബനികളുടെ ലാഭം

നാലാം പാദത്തിലെ ഇതുവരെയുള്ള കമ്ബനികളുടെ രുമാനം പ്രതീക്ഷകള്‍ക്ക് അനുസൃതമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു, ബാങ്കിംഗ് പോലുള്ള പ്രധാന മേഖലകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും, ആഗോള അനിശ്ചിതത്വങ്ങള്‍ കാരണം 2026 സാമ്ബത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിലെ വരുമാനം വലിയ തോതില് മെച്ചപ്പെടില്ലെന്ന കണക്കൂകൂട്ടലും വിപണികളെ ഇന്ന് ബാധിച്ചു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.