മരിയനാട് തോട്ടം തൊഴിലാളികള്‍ക്ക് അഞ്ച് കോടി രൂപ അനുവദിച്ചു:മന്ത്രി ഒ.ആര്‍ കേളു.

മരിയനാട്എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് വയനാട് പാക്കേജിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ അനുവദിച്ചതായി പട്ടികജാതി-പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. വയനാട് പാക്കേജില്‍ അനുവദിക്കുന്ന തുക ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും. സര്‍ക്കാര്‍ നിയമങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ തൊഴിലാളി നിയമ പ്രകാരം ജീവനക്കാരുടെ സര്‍വ്വീസ് അനുസരിച്ചാവും ആനുകൂല്യ തുക വിതരണംചെയ്യുകയെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജ് തോട്ടം തൊഴിലാളികള്‍, മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ അംഗീകരിച്ചതോടെയാണ്
വര്‍ഷങ്ങളായുള്ള 141 തൊഴിലാളികളുടെ പ്രശ്‌നത്തിന് ശ്വാശത പരിഹാരമാകുന്നത്. മരിയനാട്എസ്റ്റേറ്റില്‍ 2004-ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഇവിടെ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ജോലി നഷ്‌പ്പെട്ടു. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, പിരിച്ചുവിടല്‍ നഷ്ട പരിഹാരം, ഇതുവരെയുള്ള പലിശ എന്നിവ നല്‍കാനാണ് വയനാട് പാക്കേജില്‍ തുക അനുവദിച്ചത്. ഓരോ വര്‍ഷം സേവനം ചെയ്തതിന് 15 ദിവസത്തെ വേതന നിരക്കില്‍ പിരിച്ചുവിടല്‍ നഷ്ട പരിഹാരം ഗ്രാറ്റുവിറ്റിയും കണക്കാകും. പിരിച്ചുവിടല്‍ നഷ്ട പരിഹാരം തുക 2005 മുതല്‍ 10 ശതമാനം പലിശയും 15 ശതമാനം ഗ്രാറ്റുവിറ്റി പലിശയും കണക്കാക്കിയാണ് നല്‍കുക. ജീവനക്കാരുടെ ഹാജര്‍ രേഖകള്‍, ഇ.പി.എഫ് വിവരങ്ങള്‍ അടിസ്ഥാനമാക്കി തുക കണക്കാക്കും. എസ്റ്റേറ്റില്‍ ഒന്‍പത് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 136 ജീവനക്കാരും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടു ജീവനക്കാരും ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഒരു ജീവനക്കാരനും രണ്ട് താത്ക്കാലിക ജീവനക്കാരുമാണ് ആനുകൂല്യത്തിന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ 21 പേര്‍ മരണപ്പെട്ടിട്ടുണ്ട്. മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ ജീവിതമാര്‍ഗമില്ലാതെ പ്രയാസപ്പെടുകയായിരുന്നു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ. ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വനം വകുപ്പ് ജീവനക്കാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, തോട്ടം തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

*നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പരിസ്ഥിതി മിത്ര അവാര്‍ഡ്*

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഗോസ് ഇക്കോ ഫ്രണ്ട്‌ലി (ഇമേജ്) നല്‍കുന്ന പരിസ്ഥിതി മിത്ര അവാര്‍ഡ്. സംസ്ഥാനത്തെ 21792 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് നൂല്‍പ്പുഴ ആരോഗ്യ കേന്ദ്രത്തെ രണ്ടാമതായി തെരഞ്ഞെടുത്തത്. ആരോഗ്യ സ്ഥാപനങ്ങളില്‍ ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് കൃത്യമായി പാലിക്കല്‍, ആരോഗ്യ സംരക്ഷണ ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. മികച്ച മാലിന്യ സംസ്‌കരണം, മാലിന്യം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കുള്ള വാക്സിനേഷന്‍, വേസ്റ്റ് മാനേജ്‌മെന്റിന് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം, പ്ലാസ്റ്റിക്-പൊതു മാലിന്യങ്ങള്‍ സംസ്‌കരണം തുടങ്ങീയ മാതൃക പ്രവര്‍ത്തനങ്ങളാണ് സ്ഥാപനത്തെ അംഗീകാരത്തിന് അര്‍ഹമാക്കിയത്. 50 കിടക്കയില്‍ താഴെയുള്ള ആശുപത്രികളുടെ വിഭാഗത്തിലാണ് നൂല്‍പ്പുഴ അംഗീകാരം നേടിയത്. ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി ദേശീയ അവാര്‍ഡ് ലഭിച്ച നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം വീണ്ടും അംഗീകാര നിറവിലാണ്. പാലക്കാട് ഇമേജ് പ്ലാന്റില്‍ നടന്ന പുരസ്‌കാരദാന പരിപാടിയില്‍ നഴ്‌സിങ് ഓഫീസര്‍മാരായ ട്വിങ്കിള്‍, ശുഭ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ആശുപത്രിയില്‍ 2023 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫിറ്റ്‌നസ് സെന്ററിനകത്ത് തലയെടുപ്പോടെ നില്‍ക്കുന്ന മരം സ്ഥാപനത്തിന്റെ പരിസ്ഥിതി സംരക്ഷണത്തെ വിളിച്ചോതുന്ന മറ്റൊരു മാതൃകയാണ്. ആശുപത്രി പരിസരത്ത് കാലങ്ങളായി തണല്‍ നല്‍കിയ മരം ഫിറ്റ്‌നസ് സെന്റര്‍ നിര്‍മ്മാണ പ്രവര്‍ത്തിക്ക് തടസമായപ്പോള്‍ മരം മുറിച്ച് മാറ്റാതെ ഫിറ്റ്‌നസ് സെന്റര്‍ നിര്‍മ്മിക്കുകയായിരുന്നു. പ്രകൃതിയോടിണങ്ങി നിര്‍മ്മിച്ച ഫിറ്റ്‌നസ് സെന്റര്‍ മുഖേന 150 ഓളം പേരാണ് ദിവസേന പരിശീലനത്തിന് എത്തുന്നത്. പരിസ്ഥിതി ദിനത്തില്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ദാഹറും ജീവനക്കാരും തണല്‍ വൃക്ഷങ്ങള്‍ സ്ഥാപനത്തിന് ചുറ്റും നട്ടു പിടിപ്പിക്കുകയും പരിസ്ഥിതി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തു. പ്രകൃതിയെ ചേര്‍ത്തുപിടിച്ച് കൂടുതല്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് നല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം.

*പരിസ്ഥിതിയ്ക്ക് കരുതലാവാന്‍ ഗ്രീന്‍ കേരള റൈഡുമായി ജില്ലാ കളക്ടര്‍*

പരിസ്ഥിതി ദിനത്തില്‍ അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രീന്‍ കേരള റൈഡുമായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച ഗ്രീന്‍ കേരള റൈഡില്‍ കമ്മ്യൂണിറ്റി പൂളിങ്ങിന്റെ ഭാഗമായി തെരഞ്ഞെടുത്ത കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്നു ജില്ലാ കളക്ടര്‍. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച് ഒന്നിച്ചിറങ്ങാം, കാര്‍ബണ്‍ കുറയ്ക്കാം എന്ന സന്ദേശവുമായി കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് ബോധവത്ക്കരണ ക്യാമ്പെയിന്റെ ഭാഗമായാണ് ജില്ലാ കളക്ടര്‍ ഔദ്യോഗിക യാത്ര കമ്മ്യൂണിറ്റി പൂളിങ്ങിലൂടെ തെരഞ്ഞെടുത്തത്.കല്‍പ്പറ്റ ഫയര്‍ സ്റ്റേഷന് മുന്നിലെ ബസ് സ്റ്റോപ്പില്‍ നിന്നും രാവിലെ 9.45 ന് മാനന്തവാടിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിലാണ് കളക്ടര്‍ ഓഫീസിലേക്ക് ഇറങ്ങിയത്. എല്ലാ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും നിന്നും സാധരണ ഗതിയില്‍ ആളുകളെ കയറ്റി ഇറക്കിയാണ് ബസ് സിവില്‍ സ്റ്റേഷനിലെത്തിയത്. ഔദ്യോഗിക ജീവിതത്തിനു ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതെന്നും ഓപ്പണ്‍ വിന്‍ഡോയിലൂടെ കാഴ്ചകള്‍ കണ്ടു യാത്ര ചെയ്യുന്നത് പ്രത്യേക അനുഭവമാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങള്‍ യാത്ര ചെയ്യാന്‍ കമ്മ്യൂണിറ്റി-കാര്‍ പൂളിങ്ങിലൂടെ പൊതുഗതാഗത സൗകര്യം ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഗ്രീന്‍ കേരള റൈഡിന്റെ ഭാഗമായി കളക്ടറേറ്റിലെ ജീവനക്കാര്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ ഒഴിവാക്കി പൊതു ഗതാഗത സൗകര്യങ്ങള്‍, ഇലക്ട്രിക്ക് വാഹങ്ങള്‍, സൈക്കിള്‍-കാല്‍നട യാത്ര മാര്‍ഗ്ഗങ്ങളിലൂടെയാണ് ഓഫീസുകളിലെത്തിയത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ പ്രതിജ്ഞ ചൊല്ലി. ഗ്രീന്‍ കേരള റൈഡില്‍ എ.ഡി.എം കെ. ദേവകി, ഡെപ്യൂട്ടി കളക്ടര്‍ എം. ഉഷാകുമാരി, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സജി തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ജോമോന്‍ ജോര്‍ജ്, കെ.ടി പ്രജുകുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം പ്രസാദന്‍, ജില്ലാ ടൗണ്‍പ്ലാനര്‍ എല്‍.ജെ റെനില്‍, ജില്ലാ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

ഓഗസ്റ്റ് 22ന് അമിത് ഷാ കേരളത്തിൽ; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് മുൻ ഒരുക്കങ്ങൾ വിലയിരുത്തും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേർ അറസ്റ്റില്‍. പാലാ ഭരണങ്ങാനം വേലംകുന്നേല്‍ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റില്‍ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ

Latest News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *