രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടോ, ഈ രോഗങ്ങളുടെ ലക്ഷണമാകാം

രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്ന സ്വഭാവമുള്ള ആളാണോ നിങ്ങള്‍, ഇതൊരു സാധാരണ കാര്യമാണെന്ന് കരുതിയിരിക്കുകയാണോ, എന്നാല്‍ അങ്ങനെയല്ല. ഒരല്‍പം ശ്രദ്ധിക്കേണ്ട വിഷയമാണിത്. ഉറക്കം ഇല്ലാതാക്കുക എന്നതിലുപരി വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് ഈ ലക്ഷണം നയിക്കുന്നത്. രാത്രിയിലെ ഇടയ്ക്കിടെയുളള മൂത്രമൊഴിക്കലും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും എന്തൊക്കെയാണെന്ന് അറിയാം.

പ്രമേഹം
പ്രമേഹം ഉളളവരില്‍ കാണപ്പെടുന്ന പോളിയൂറിയ എന്ന അവസ്ഥയാണ് അമിതമായി മൂത്രമൊഴിക്കുന്നതിന് കാരണമാകുന്നത്. പ്രമേഹമുള്ളവര്‍ക്ക് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയില്ല. ഇത് അവരുടെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് അമിതമായി അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് ഫില്‍ട്ടര്‍ ചെയ്യാന്‍ വൃക്ക അമിതമായി പ്രവര്‍ത്തിക്കുന്നു. വൃക്കകള്‍ അമിതമായി പ്രവര്‍ത്തിക്കുമ്പോള്‍ അധിക ഗ്ലൂക്കോസ് മൂത്രത്തിലേക്ക് പുറന്തള്ളപ്പെടുന്നു.

ഗ്ലൂക്കോസിനൊപ്പം ശരീരത്തിലെ ദ്രാവകങ്ങളും അധിക ഗ്ലൂക്കോസിനൊപ്പം പുറന്തള്ളപ്പെടുന്നു. ഇത് നിര്‍ജ്ജലീകരണത്തിനും ദാഹത്തിനും കാരണമാകുന്നു. ഇത് നിങ്ങള്‍ സാധാരണ കുടിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം കുടിക്കാന്‍ ഇടയാക്കും. നിങ്ങള്‍ വെള്ളം കുടിക്കുന്നത് വര്‍ദ്ധിക്കുമ്പോള്‍ മൂത്രമൊഴിക്കലും കൂടുന്നു. അതുകൊണ്ട് തന്നെ അമിതമായ മൂത്രമൊഴിക്കല്‍ പ്രമേഹത്തിന്റെ ആരംഭ ലക്ഷണങ്ങളിലൊന്നാണ്.
അണുബാധ
മൂത്രാശയ അണുബാധ(UTI) എന്നത് വളരെ സാധാരണമായി കാണപ്പെടുന്ന ഒരു തരം അണുബാധയാണ്. ബാക്ടീരിയകള്‍, പ്രത്യേകിച്ച് ഇ. കോളി ആണ് യുടിഐകളുടെ ഏറ്റവും സാധാരണ കാരണം. ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടിവരുന്നത്, മൂത്രമൊഴിക്കുമ്പോള്‍ വേദന, വശത്തോ താഴത്തെ പുറകിലോ വേദന എന്നിവയാണ് ലക്ഷണങ്ങള്‍. മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധകള്‍ പല വിധത്തിലാണ് ബാധിക്കാറ്. ഈ അണുബാധകള്‍ വൃക്കകളിലോ മൂത്രാശയത്തിലോ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും രാത്രിയില്‍ അമിതമായി മൂത്രമൊഴിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു.

ഓവര്‍ ആക്ടീവ് ബ്ലാഡര്‍മൂത്രത്തിന്റെ തീവ്രത, ആവൃതി, നോക്റ്റിയൂറിയ എന്നിവ മൂലം സംഭവിക്കുന്ന ഒരു അവസ്ഥയാണ് ഓവര്‍ ആക്ടീവ് ബ്ലാഡര്‍(OAB). ഈ അവസ്ഥയുളള വ്യക്തികള്‍ക്ക് മൂത്രമൊഴിക്കുന്നതിനുള്ള സാധ്യത ഇടയ്ക്കിടെ വര്‍ധിക്കുന്നു. ഓവര്‍ ആക്ടീവ് ബ്ലാഡര്‍ ഉള്ളവര്‍ക്ക് ഒരു ദിവസം എട്ട് പ്രാവശ്യം എങ്കിലും മൂത്രമൊഴിക്കേണ്ടി വരാറുണ്ട്.

ഭ​ക്ഷണം കഴിച്ച ഉടൻ ഷവറിന് കീഴിലുള്ള കുളി പ്രശ്നമാണ്, കാരണം ഇതാണ്

ഭക്ഷണം കഴിഞ്ഞ ഉടനെ ഷവറിന് കീഴിൽ നിന്ന് കുളിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഈ ശീലം നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ലൈഫ്‌സ്റ്റൈൽ പരിശീലകനായ ലൂക്ക് കൗട്ടീഞ്ഞോ പറയുന്നു. ഇത് ദഹനത്തെയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തെയും

നിങ്ങളുടെ ഹൃദയം നിങ്ങളെക്കാൾ മുമ്പേ വയസാകുന്നുണ്ടോ? ഹൃദ്രോഗം തടയാൻ ഈ മാർഗവും

നിങ്ങളുടെ ഹൃദയത്തിന് നിങ്ങളേക്കാള്‍ പ്രായമുണ്ടെങ്കിലോ? പുത്തന്‍ ഗവേഷണം വിരല്‍ചൂണ്ടുന്നത് അവിടേക്കാണ്. ചിലപ്പോള്‍ നിങ്ങളുടെ ഹൃദയത്തിന് നിങ്ങളെക്കാള്‍ പ്രായമുണ്ടാകും. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസത്തെ കുറിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫീന്‍ബര്‍ഗ് സ്‌കൂള്‍ ഒഫ് മെഡിസിനിലെ ഗവേഷകരാണ്

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.