വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകം

സംസ്ഥാനത്തെ 104 സ്‌കൂളുകള്‍ ലഹരി മരുന്ന് ഹോട്ട് സ്പോട്ടെന്ന് എക്സൈസ്. വിദ്യാലയങ്ങളില്‍ ലഹരി ഉപഭോഗം തടയുന്നതിന്റെ ഭാഗമായി എക്സൈസ് സംസ്ഥാന വ്യാപകമായി നടത്തിയ അന്വേഷണത്തില്‍ വിദ്യാർഥികള്‍ക്കിടയില്‍ ലഹരി മരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന് കണ്ടെത്തിയ സ്‌കൂളുകളെയാണ് ഹോട്ട്‌സ്‌പോട്ടായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൈസ്‌കൂള്‍, ഹയർ സെക്കൻഡറി വിഭാഗങ്ങളില്‍പ്പെട്ട സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകള്‍ പട്ടികയില്‍ ഉള്‍പ്പെടുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്പോട്ടുകള്‍. 43 സ്‌കൂളുകള്‍. തൊട്ടുപിന്നാലെ എറണാകുളം, കോഴിക്കോട് ജില്ലകളും ഉള്‍പ്പെടുന്നു.
ഏറ്റവും കൂടുതല്‍ നിരീക്ഷണം ആവശ്യമായ വിഭാഗത്തില്‍ നിരവധി സ്‌കൂളുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു പട്ടിക നിലവിലുണ്ടെന്ന് ഒന്നിലധികം കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ലഹരിക്ക് അടിമകളായ വിദ്യാർഥികളെ ലഹരിമരുന്ന് റാക്കറ്റിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ, എക്സൈസിന് നിർദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ പരിസരത്ത് ലഹരി മരുന്ന് വില്പന നടത്തുന്നതിനെതിരെ നടപടിയെടുക്കുന്നതിന് പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുമായി ഏകോപിപ്പിച്ച്‌ പ്രവർത്തനം നടത്താനും തീരുമാനിച്ചു. നിരവധി സ്കൂളുകള്‍ക്ക് സമീപം പ്രവർത്തിക്കുന്ന കടകള്‍ വിദ്യാർഥികള്‍ക്ക് ലഹരി മരുന്ന് വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ലൈസൻസ് റദ്ദാക്കാനും ഉടമകള്‍ക്കെതിരെ കേസെടുക്കാനും നടപടി സ്വീകരിക്കാനും നിർദേശം നല്‍കി.

ജീപ്പ് ലേലം

സുൽത്താൻ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ലേല വില്പന നടത്തിയ വാഹനം അഞ്ച് വർഷത്തേക്ക് സുൽത്താൻ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിക്ക് വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം.

റീ ടെന്‍ഡര്‍ ക്ഷണിച്ചു.

സമഗ്ര ശിക്ഷ കേരളം കല്ലിങ്കര ഗവ. യുപി സ്കൂളിൽ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനും നോണ്‍ ഗവ. അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് ഏഴിന് വൈകിട്ട് നാലിനകം

മുണ്ടക്കൈ-ചൂരൽമല: 49 പേർ കൂടി ഗുണഭോക്തൃ പട്ടികയിൽ; വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകും

ആകെ 451 പേർക്ക് വീട് -പരിക്കേറ്റവരുടെ തുടർചികിത്സയ്ക്ക് 6 കോടി കൂടി -ദുരന്ത സ്മാരകം നിർമ്മിക്കാൻ 93.93 ലക്ഷം വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തം ബാധിച്ച 49 പേരെ കൂടി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ന്

ചൂരൽമല മുണ്ടക്കൈ ദുരിത ബാധിത വ്യാപാരികളെ പുനരധിവസിപ്പിക്കണം

കൽപ്പറ്റ: 2024 ജൂലൈ 30 ന് വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വ്യാപാരികളെ കേരള ഗവൺമെന്റിന്റെ ടടൗൺഷിപ്പിൽ കച്ചവടം ചെയ്യാനുള്ള സാഹചര്യം നൽകണമെന്നും അവർക്ക് വേണ്ടാസാമ്പത്തിക സഹായം നൽകണമെന്നും

എല്ലാ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തി.

തരിയോട് നിർമ്മല ഹൈസ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തി. തരിയോട് നിർമ്മല ഹൈസ്കൂളിൽ എല്ലാ കുട്ടികൾക്കും ‘സുരക്ഷ’ എന്ന പേരില്‍ അപകടസുരക്ഷാ ഇൻഷുറൻസ് ഏർപ്പെടുത്തി. വയനാട്ടിൽ ആദ്യമായാണ് ഒരു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ്

മാതൃകാ വീട് പൂർത്തിയായി-സംതൃപ്തരെന്ന് ഗുണഭോക്താക്കൾ

മാതൃകാ വീട് നിർമ്മാണത്തിൽ പൂർണ്ണ സംതൃപ്തരെന്ന് ഗുണഭോക്താക്കൾ. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മാണം പൂർത്തിയായ മാതൃകാ വീട് കാണാനെത്തിയ റവന്യൂ മന്ത്രി കെ രാജനെ നിറകണ്ണുകളോടെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കു വെക്കുകയായിരുന്നു മുണ്ടക്കൈ റാട്ടപാടിയിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.