‘മഴ, കട്ടൻചായ, പരിപ്പുവട’ നൊസ്റ്റു കോമ്പിനേഷൻ ആണ്, പക്ഷെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനങ്ങൾ

മഴ, കട്ടൻചായ, പരിപ്പുവട.. ആഹാ അന്തസ്.. മഴ പെയ്യാൻ തുടങ്ങുമ്പോൾ മലയാളികളുടെ ആദ്യത്തെ സ്റ്റാറ്റസ് ഇതായിരിക്കും. മഴയത്ത് ഒരു ഗ്ലാസ് ചൂട് കട്ടൻചായയും നല്ല എണ്ണ പലഹാരവും കഴിച്ചിരിക്കാൻ നല്ല രസമാണ് അല്ലേ? എന്നാൽ ഇത് ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. തണുത്ത അന്തരീക്ഷത്തിൽ ഇരുണ്ട ആകാശവും ഇഷ്ടപ്പെട്ട പാട്ടുമൊക്കെ ചായ കുടിക്കാനും ബജി കഴിക്കാനുമൊക്കെ പ്രേരിപ്പിക്കുമെങ്കിലും മൺസൂൺ കാലത്തിന് ചില പ്രശ്‌നങ്ങളുണ്ട്. വൈകാരികമായി വളരെ അധികം സ്വാധീനം ചെലുത്തുന്ന കാലാവസ്ഥയാണ് മൺസൂൺ. മൺസൂണിലെ ആരോഗ്യ പ്രശ്‌നങ്ങളെ മറികടക്കുന്നതിന് നമ്മുടെ നാട്ടിൽ പൊതുവെയുള്ള ചില മിഥ്യാധാരണകളെ ആദ്യം മാറ്റി നിർത്തണം.

വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്നും രക്ഷിക്കുമെങ്കിലും നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സമയമാണ് മഴക്കാലം. അണുബാധ, ഭക്ഷ്യവിഷബാധ, ചർമ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ, ശ്വാസംമുട്ട് തുടങ്ങി നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ഏറ്റവും കൂടുതൽ ജോലിയുണ്ടാക്കുന്ന കാലമാണ് മൺസൂൺ. ഇതിന്റെ കൂടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ചില അനാവശ്യ രീതികൾ നമ്മളും പിന്തുടരുന്നത് ശരിയല്ലല്ലോ.
മൺസൂണിൽ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ എന്തൊക്കെ എന്ന് നോക്കാം,

എണ്ണയിൽ വറുത്ത, എരിവുള്ള ഭക്ഷണങ്ങൾ തണുത്ത കാലാവസ്ഥയിൽ നമ്മെ രസിപ്പിക്കും എന്നത് ശെരി തന്നെ. പക്ഷെ ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പലർക്കും അറിയില്ല. മഴക്കാലത്ത് വറുത്തതും എരിവുള്ളതുമായ ഭക്ഷണങ്ങൾ അധികം കഴിക്കുന്നത് ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ മഴ, ചായ, പരിപ്പുവടയിൽ നിന്ന് വട ഒഴിവാക്കേണ്ടി വരും.
തണുപ്പ് ദഹനപ്രക്രിയ സാവധാനത്തിലാക്കുമെന്ന് പല കാലങ്ങളിലായി പഠനങ്ങൾ തെളിയിച്ച കാര്യമാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ നിന്ന് ദഹിക്കാൻ ബുദ്ധിമുട്ടുള്ള സാധനങ്ങൾ കുറയ്ക്കുന്നത് നന്നായിരിക്കും. നാരുകൾ, പ്രോബയോട്ടിക്കുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ലഘുഭക്ഷണങ്ങൾക്ക് മഴക്കാലത്ത് പ്രാധാന്യം നൽകുക. എണ്ണ പലഹാരങ്ങൾക്ക് പകരം ആവിയിൽ വേവിച്ച ലഘുഭക്ഷണങ്ങൾ, സൂപ്പുകൾ, ഹെർബൽ ടീ എന്നിവ മഴക്കാലത്ത് ശീലമാക്കുന്നത് നല്ലതായിരിക്കും. മഴയ്‌ക്കൊപ്പം കട്ടൻ ചായയ്ക്കും, പരിപ്പുവടയ്ക്കും പകരം അടയും, ഹെർബൽ ടീയും ആക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണകരമാവും.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി

മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്.

പഠന സഹായം നല്‍കുന്നു.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495

കൊട്ടിയൂർ ഉത്സവം: ഗതാഗത നിയന്ത്രണം

കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ഞായറാഴ്‌ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെ മുഴുവൻ വാഹനങ്ങളും ബോയ്‌സ് ടൗൺ ചന്ദനത്തോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.