സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ് അവസാനിക്കാൻ ആറ് ദിവസം ശേഷിക്കെ പുറത്തുള്ളത് 6,76,994 പേർ. കാർഷിക പെൻഷൻ, വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, അവിവാഹിത പെൻഷൻ, ക്ഷേമ പെൻഷൻ എന്നീ ഇനങ്ങളിലായി സംസ്ഥാനത്ത് 43,77,057 ഗുണഭോക്താക്കള്‍ക്കാണ് മസ്റ്ററിങ് പൂർത്തീകരിക്കാൻ സാധിച്ചത്. തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഇടപെടലുകള്‍കൊണ്ടാണ് ആനുകൂല്യമുള്ള 85 ശതമാനത്തിലേറെ പേരും ഇത്തവണ മസ്റ്ററിങ് പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്തുകളിലെ 41,02,648 ഗുണഭോക്താക്കളില്‍ 35,47,833 പേർ മസ്റ്ററിങ് പൂർത്തിയാക്കി 86.48 ശതമാനത്തിലെത്തി. ആദ്യമായാണ് ഇത്രയും ശതമാനം മസ്റ്ററിങ് നടത്തുന്നത്. 6,06,443 മുനിസിപ്പാലിറ്റി ഗുണഭോക്താക്കളില്‍ 5,17,627 പേർ മസ്റ്ററിങ് നടത്തി 85.35 ശതമാനത്തിലെത്തിച്ചു. 3,44,960 കോർപറേഷൻ ഗുണഭോക്താക്കളില്‍ 2,95,182 പേരും മസ്റ്ററിങ് നടത്തിയതോടെ ശതമാനം 85.57 ശതമാനത്തിലെത്തി. 13,80,361 ഗുണഭോക്താക്കളുള്ള ക്ഷേമബോർഡില്‍ 10,01,458 പേരും മസ്റ്ററിങ് നടത്തി. 72.55 ശതമാനം മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍ ഇ-മസ്റ്ററിങ്ങിന് സാധിക്കാത്തവർ 22,347 പേരാണ്. ഇതില്‍ 13,508 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവരാണ്. മുനിസിപ്പാലിറ്റികളില്‍ 4219 പേർക്കാണ് ഇ-മസ്റ്ററിങ്ങിന് സാധിക്കാത്തത്. അതില്‍ 1994 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ട്. കോർപറേഷനില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഏറെ പേർ മസ്റ്ററിങ് നടത്തി. 1256 പേർക്ക് മാത്രമാണ് മസ്റ്ററിങ് ചെയ്യാൻ കഴിയാതിരുന്നത്. ഇതില്‍ 913 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവരാണ്. ക്ഷേമബോർഡില്‍ 5853 പേർക്ക് മസ്റ്ററിങ്ങിന് സാധിച്ചിട്ടില്ല. 815 പേർ ഒഴിച്ച് മറ്റുള്ളവർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേർ മസ്റ്ററിങ് പൂർത്തീകരിച്ചത് 461296 പേർ. മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത് 76619 പേരാണ്. തിരുവനന്തപുരത്ത് 4,54,725 പേർ മസ്റ്ററിങ് പൂർത്തീകരിച്ചിട്ടുണ്ട്. 64,636 പേർ മസ്റ്ററിങ് നടത്താനുണ്ട്. വാർധക്യകാല പെൻഷനിലാണ് ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളുള്ളത്. 29,20,731 പേരില്‍ 25,20,355 പേർ മസ്റ്ററിങ് നടത്തിയിട്ടുണ്ട്.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക