ബഫർ സോണ്‍ പ്രഖ്യാപനം ജനദ്രോഹപരം: കെ.സി.വൈ.എം മാനന്തവാടി രൂപത.

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്ററോളം ദൂരം പരിസ്ഥിതിലോല പ്രദേശങ്ങളാക്കി പ്രഖ്യാപിച്ചു കൊണ്ട് പുറത്തിറക്കിയ കരടുവിജ്ഞാപനത്തിൽ കെസിവൈഎം മാനന്തവാടി രൂപതാ സമിതി അപലപിച്ചു. തികച്ചും യുക്തിഭദ്രമല്ലാത്ത കേന്ദ്ര, സംസ്ഥാന ഭരണാധികാരികളുടെ ഇത്തരം നടപടികളിൽ മലയോര ജനതയെക്കാപ്പം കെസിവൈഎം അതീവഖേദം പ്രകടിപ്പിച്ചു.
വന്യമൃഗങ്ങളുടെ കാടിറക്കവും, കാര്‍ഷികവിളകളുടെ വിലയിടിവും, വിളനാശവും, കാലാവസ്ഥാ വ്യതിയാനവും, കടക്കെണിയും മൂലം വേദനിക്കുന്ന മലയോര ജനതയക്ക് ബഫർ സോൺ പ്രഖ്യാപനം തികച്ചും ആശങ്കാജനകമാണെന്ന് രൂപതാ പ്രസിഡണ്ട് ജിഷിൻ മുണ്ടയ്ക്കാത്തടത്തിൽ അഭിപ്രായപ്പെട്ടു.

മാത്രവുമല്ല, കാർഷിക മേഖലയിലും കെട്ടിട നിർമ്മാണമേഖലയിലും വൻ പ്രതിസന്ധികളാണ് ഇതുമൂലം ഉണ്ടാകാൻ പോകുന്നതെന്നും, അൻപത്തിയൊൻപതോളം ജനവാസകേന്ദ്രങ്ങളെ ഈ വിജ്ഞാപനം പൂർണമായും ബാധിക്കുമെന്നും പ്രാഥമിക റിപ്പോർട്ടിനെ ആസ്പദമാക്കി സമിതി വിലയിരുത്തി.

വയനാടൻ ജനതയെയും മലബാർ പ്രദേശത്തെയും കുടിയേറ്റ കർഷകരെയും ഒരു പോലെ ബാധിക്കുന്ന പ്രസ്തുത കരട് വിജ്ഞാപനം പിൻവലിച്ച് ജനങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കന്നില്ലെങ്കിൽ കെ.സി.വൈ.എം മാനന്തവാടി രൂപതയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ നടപടിക്ക് തുടക്കം കുറിക്കുമെന്ന് യോഗം തീരുമാനിച്ചു. യോഗത്തില്‍ രൂപതാ പ്രസിഡണ്ട് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, വൈസ് പ്രസിഡണ്ട് ഗ്രാലിയ വെട്ടുകാട്ടിൽ, ജനറൽ സെക്രട്ടറി ജിയോ മച്ചു കുഴി, സെക്രട്ടറിമാരായ റ്റെസിൻ വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, ട്രഷറർ അഭിനന്ദ് കൊച്ചുമലയിൽ,കോർഡിനേറ്റർ ജിജിന കറുത്തേടത്ത്, ആനിമേറ്റർ സി. സാലി CMC എന്നിവർ സംസാരിച്ചു.

വിപ്ലവ മണ്ണിലേക്ക് അവസാനമായി വിഎസ്; ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിലെത്തി.

ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ

വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ; ഹരിപ്പാട് കാത്ത് നിന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നു. കരയിലക്കുളങ്ങരയിലേക്ക് എത്തിയ വിലാപയാത്ര അടുത്തതായി ഹരിപ്പാടേക്ക് എത്തിച്ചേരും. വിഎസിന് അന്ത്യയാത്രാമൊഴി നല്‍കാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമുണ്ട്. ഹരിപ്പാടിലൂടെ

കാസർകോട് ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍, കല്ലും മണ്ണും ദേശീയപാതയിലേക്ക്, വാഹന യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കാസർകോട്: കാസർകോട് ചെറുവത്തൂർ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില്‍ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. കണ്ണൂർ ഭാഗത്തേക്ക്

അതിശക്ത മഴ കേരളത്തിലേക്ക് തിരിച്ചെത്തുന്നു, ഭീഷണിയാകുന്നത് ജൂലൈ 24 ന് രൂപപ്പെടുന്ന പുതിയ ന്യൂന മർദ്ദം; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കർക്കിടക മാസം തുടങ്ങിയതുമുതൽ കേരളത്തിൽ പെയ്ത അതിശക്ത മഴക്ക് താത്കാലിക ശമനമായെങ്കിലും മഴ ഭീഷണി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് ജൂലൈ 24 ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ

വിഎസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: കോൺ​ഗ്രസ് പ്രവർത്തകയ്ക്കെതിരെ കേസ്

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. സംഭവത്തിൽ എറണാകുളം ഏലൂരിലെ പ്രാദേശിക കോൺ​ഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി.

അഭൂതപൂർവമായ ജനക്കൂട്ടം, വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *