വൈദ്യുതി വര്‍ധനവിന് സൗരോര്‍ജ ഉത്പാദനം കൂടുതല്‍ പ്രായോഗികം – മന്ത്രി എം.എം. മണി

ഊര്‍ജ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി സൗരോര്‍ജ ഉത്പാദന പദ്ധതികളെ കൂടുതലായി ആശ്രയിക്കേണ്ടി വരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. അമ്പലവയല്‍ 66 കെ.വി. സബ്സ്റ്റേഷന്റെയും സെക്ഷന്‍തല വാതില്‍പ്പടി സേവനങ്ങളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് ആവശ്യമായതിന്റെ 30 ശതമാനം മാത്രമാണ് നിലവിലുളള പദ്ധതികളില്‍ നിന്ന് ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്നത്. 8500 കോടിയിലധികം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി മറ്റിടങ്ങളില്‍ നിന്നും എത്തിക്കുന്നത്. ജലവൈദ്യുത പദ്ധതികളുടെ സാധ്യത കുറയുകയും, താപനിലയത്തില്‍ നിന്ന് വൈദ്യുതി വാങ്ങി നല്‍കിയാല്‍ പൊതുജനങ്ങള്‍ കൂടുതല്‍ തുക ചെവഴിക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ് പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ സാധ്യത ഉപയോഗിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നിലവില്‍ 1000 വാട്ട് സൗരോര്‍ജ ഉത്പാദനത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സൗരോര്‍ജ ഉത്പാദനം തരിശ് ഭൂമിയിലും, പുരപ്പുറങ്ങളിലും സ്വന്തം നിലയില്‍ നടത്താന്‍ സാധിക്കും. ഇതിനായി വൈദ്യുതി വകുപ്പ് നേരിട്ട് സജ്ജീകരണങ്ങള്‍ ഒരുക്കി നല്‍കുന്നതാണ്. വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ഉപയോഗവും കുറയ്ക്കുന്നതിലൂടെ മാത്രമേ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുകയുള്ളു. ഇതിനായി സംസ്ഥാനത്ത് എല്‍.ഇ.ഡി ബള്‍ബുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി വൈദ്യുതി വകുപ്പ് നടപ്പിലാക്കുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഒരു കോടി ബള്‍ബുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അമ്പലവയലില്‍ ഉദ്ഘാടനം ചെയ്ത 66 കെ.വി സബ്സ്റ്റേഷന്‍ ഉടന്‍ 110 കെ.വി സബസ്റ്റേഷനായി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇനി വരുന്ന 50 വര്‍ഷത്തേക്ക് വൈദ്യുതി രംഗത്ത് പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നതിനായി പഴയ ലൈനുകള്‍ മാറ്റി പുതിയ ലൈനുകള്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അമ്പലവയല്‍ സബ്സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അമ്പലവയല്‍, മേപ്പാടി, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി സെക്ഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പ് വരുത്താന്‍ സാധിക്കും. റവന്യൂ വകുപ്പില്‍ നിന്ന് സ്ഥലം വാങ്ങിയാണ് കൊളഗപ്പാറ മുതല്‍ അമ്പലവയല്‍ വരെ 110 കെ.വി നിലവാരത്തില്‍ ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ നിര്‍മ്മിച്ചത്. 12.56 കോടി രൂപയാണ് സബ്സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി ചെലവായത്.

അമ്പലവയലില്‍ വാതില്‍പ്പടി സേവനവും
അമ്പലവയല്‍ സെക്ഷന്‍തല വാതില്‍പ്പടി സേവനങ്ങളുടെ ഉദ്ഘാടനവും ഗുണഭോക്താവിന്റെ അപേക്ഷ സ്വിച്ച് ഓണ്‍ ചെയ്ത് മന്ത്രി നിര്‍വ്വഹിച്ചു. പുതിയ വൈദ്യുതി കണക്ഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫോസ്/കണക്റ്റഡ് ലോഡ് മാറ്റല്‍, താരിഫ് മാറ്റല്‍, വൈദ്യുതി ലൈന്‍/ മീറ്റര്‍ മാറ്റിവെയ്ക്കല്‍ എന്നീ സേവനങ്ങളാണ് ഇനി മുതല്‍ ഓഫീസിലെത്താതെ തന്നെ ഗുണഭോക്താവിന് ലഭ്യമാകുന്നത്. 1912 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ടത്.
അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അനീഷ് ബി. നായര്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍, സ്ഥിരം സമിതി അംഗം ജെസ്സി ജോര്‍ജ്ജ്, കെ.എസ്.ഇ.ബി. ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍, കെ.എസ്.ഇ.ബി ട്രാന്‍സ്മിഷന്‍ നോര്‍ത്ത് ചീഫ് എഞ്ചിനീയര്‍ സുനില്‍ ജോയ്, കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സജി പൗലോസ്, കോഴിക്കോട് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിപിയും കൊളസ്ട്രോളും മാത്രമല്ല ഈ മറഞ്ഞിരിക്കുന്ന വില്ലനും ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് പഠനങ്ങൾ

ഹൃദയസ്തംഭനത്തിന്റെ കാരണം രക്തസമ്മര്‍ദവും കൊളസ്‌ട്രോളും പോലെയുള്ള അറിയപ്പെടുന്ന കാരണങ്ങള്‍ മാത്രമാണെന്നാണോ നിങ്ങള്‍ കരുതുന്നത്. എന്നാല്‍ പ്രശ്‌നക്കാര്‍ ഈ രോഗങ്ങള്‍ മാത്രമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജീവിതശൈലി ശരിയായി ശ്രദ്ധിച്ചിട്ടും, വറുത്തതും പൊരിച്ചതും ഒഴിവാക്കിയിട്ടും, രക്തസമ്മര്‍ദം കൂടുന്നതിനുള്ള

തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല; പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റും, സ്‌കൂളുകളിലെ ഇരിപ്പിടം ഇനി അർദ്ധവൃത്താകൃതിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ക്രമീകരണം വരുന്നു. പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റിയാണ് പുതിയ പരിഷ്കാരം. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക.

കെഎസ്ആർടിസിയിലെ ‘അവിഹിത’ സസ്പെൻഷനിൽ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ സസ്പെൻഷനിൽ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു; നടപടി പിൻവലിച്ചു

തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ നടപടി പിൻവലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ

നാട്ടിലും യുഎഇയിലും യുപിഐ പേയ്‌മെന്റ്; അറബ്‌നാട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ എന്‍പിസിഐ

യു.എ.ഇ.യിലെ യു.പി.ഐ. സേവനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍.പി.സി.ഐ. ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമായ

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി

വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത

ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീർ അലി കാപ്പ നിയമ പ്രകാരം പിടിയിൽ

വൈത്തിരി: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ചചെയ്യുന്നതിൻ്റെ ഭാഗമായി കൊടും കുറ്റ വാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴു തന, പേരുംങ്കോട, കാരാട്ട് വീട്ടിൽ കെ.ജംഷീർ അലി (41) നെയാണ് തിരുവനന്തപുരം വർക്കലയിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.