അദാലത്തില്‍ ജനങ്ങള്‍ ഒഴുകിയെത്തി പരാതി കേള്‍ക്കാന്‍ വിശ്രമമില്ലാതെ മന്ത്രിമാർ

തിങ്കളാഴ്‌ച രാവിലെ ഒമ്പത്‌ മുതല്‍ പനമരം സെന്റ്‌ ജൂഡ്‌ പാരിഷ്‌ ഹാളിലെ സാന്ത്വന സ്‌പര്‍ശം അദാലത്തിലേക്ക്‌ പരാതികളും അപേക്ഷകളുമായി ജനങ്ങള്‍ ഒഴുകിയെത്തി. മാനന്തവാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പനമരം ബ്ലോക്കിന്റെ പരിധിയിലുമുള്ള മുന്‍കൂട്ടിയുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിച്ചവരും നേരിട്ട്‌ പരാതി സമര്‍പ്പിക്കാനെത്തിയവരുമെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. പൂര്‍ണ്ണമായും കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു അദാലത്തിന്റെ ക്രമീകരണങ്ങള്‍. തിരക്ക്‌ നിയന്ത്രിക്കാനും വരുന്നവര്‍ക്ക്‌ സാനിറ്റൈസര്‍ നല്‍കാനുമെല്ലാം സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ അപേക്ഷകര്‍ക്ക്‌ പ്രത്യേക കൗണ്ടറില്‍ നിന്നും ടോക്കണ്‍ നല്‍കി മന്ത്രിമാരെ നേരിട്ട്‌ കാണാന്‍ അവസരം ഒരുക്കിയിരുന്നു. ഇവിടെ നിന്നും ഊഴം അനുസരിച്ചായിരുന്നു അദാലത്ത്‌ നടക്കുന്നയിടത്തേക്കുള്ള പ്രവേശനം. ഭിന്നശേഷിക്കാരായ അപേക്ഷകര്‍ക്ക്‌ അധികസമയം കാത്തു നില്‍ക്കാതെ മന്ത്രിമാരെ കണ്ട്‌ പരാതികളും അപേക്ഷകളും നല്‍കാന്‍ സൗകര്യമുണ്ടായിരുന്നു.

ഓണ്‍ലൈനില്‍ കാബിനറ്റ്‌ യോഗമുള്ളതിനാല്‍ അല്‍പ്പസമയം ഇതിനായി ചെലവഴിച്ചതിന്‌ ശേഷം മന്ത്രിമാരായ ഇ.പി.ചന്ദ്രശേഖരന്‍, ടി.പി.രാമകൃഷ്‌ണന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ അദാലത്ത്‌ നടക്കുന്ന ഹാളിലേക്ക്‌ എത്തുകയായിരുന്നു. അവസാന പരാതിക്കാരെയും കണ്ടതിന്‌ ശേഷമാണ്‌ ഇവര്‍ അദാലത്തിന്റെ വേദി വിട്ടത്‌. വിശ്രമമില്ലാതെ ജനങ്ങളില്‍ നിന്നും ഒരേസമയം മൂന്ന്‌ മന്ത്രിമാരും പരാതികള്‍ പരിശോധിച്ചു. റവന്യു സംബന്ധമായ പരാതികള്‍, റേഷന്‍ കാര്‍ഡുകളുടെ തരം മാറ്റം, ചികിത്സാധനസഹായം, പട്ടയം എന്നിങ്ങനെയുള്ള പരാതികള്‍ക്ക്‌ പുറമെ പ്രാദേശിക വിഷയങ്ങളും അദാലത്തിന്റെ പരിഗണനയ്‌ക്കായി വന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയ്‌ക്കായുള്ള പരാതികള്‍ തീരുമാനത്തിനായി സമര്‍പ്പിക്കും. വായ്‌പ എഴുതി തള്ളല്‍, വിദ്യാഭ്യാസ വായ്‌പയലിലെ പലിശയിളവ്‌ തുടങ്ങിയ കാര്യങ്ങളിലും സംസ്ഥാന തലത്തില്‍ പ്രത്യേക തീരുമാനം വേണ്ടതാണ്‌. ബാക്കിയുള്ള പരാതികളില്‍ എളുപ്പം തീര്‍പ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മന്ത്രിമാര്‍ പരിഹാരമുണ്ടാക്കി. റവന്യു, സിവില്‍ സ്‌പ്ലൈസ്‌, കൃഷി, സാമൂഹ്യനീതി വകുപ്പ്‌, പഞ്ചായത്ത്‌ എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിലായി പ്രത്യേക കൗണ്ടര്‍ അദാലത്തില്‍ സജ്ജമാക്കിയിരുന്നു. ഓണ്‍ലൈനായി മുന്‍കൂട്ടി ലഭിച്ച പരാതികളുടെ വിവരങ്ങള്‍ ഇവിടെ നിന്നും പരാതിക്കാരെ ഡോക്കറ്റ്‌ നമ്പര്‍ പ്രകാരം അറിയിച്ചു. മന്ത്രിമാരെ നേരിട്ട്‌ കണ്ട്‌ ബോധ്യപ്പെടുത്തേണ്ട പരാതികളിലും അപേക്ഷകളിലും ടോക്കണ്‍ പ്രകാരം ആളുകളെ അദാലത്ത്‌ വേദികളിലെത്തിരിച്ചിരുന്നു. നാല്‍പ്പതോളം കുടുംബശ്രീ വളണ്ടിയര്‍മാരും അദാലത്തിലെന്നുവരെ സഹായിക്കാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിച്ചിരുന്നു.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,

വാക്ക്-ഇൻ-ഇന്റർവ്യൂ.

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ

കുന്നുമ്മൽ ഷഫീറിനെ ആദരിച്ചു.

പൂക്കോട് തടാകത്തിൽ വീണ പിഞ്ചുകുഞ്ഞിനെ ചാടി രക്ഷിച്ച പുക്കോട് തടാകത്തിലെ ജീവനക്കാരനായ കുന്നുമ്മൽ ഷഫീറിനെ ഓൾ കേരള ടൂറിസം അസോസിയേഷൻ ( ആക്ട) ജില്ലാ കമ്മിറ്റി ആദരിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷനിലെ 11 കെവി ലൈനിൽ അറ്റകുറ്റ പ്രവർത്തി  നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെന്റർ, തളിപ്പുഴ,

ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

ദുർബല, താഴ്ന്ന വിഭാഗത്തിപ്പെട്ടവർക്കായി സന്നദ്ധ സംഘടന/ എൻജിഒ/വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ ഭവന നിർമാണത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ സ്വന്തമായി രണ്ട്/മൂന്ന് സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവരായിരിക്കണം. ലൈഫ് പദ്ധതിയിൽ

ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച

കൽപ്പറ്റ: കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും. ശനിയാഴ്ച രാവിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.