ഇടതു സർക്കാരിന്റെ ജനവഞ്ചനാ നടപടികൾ അവസാനിപ്പിക്കുക:അസെറ്റ്

കൽപ്പറ്റ: യുവജനങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് ഇടതു സർക്കാർ തുടർന്നു വരുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി പി.എച്ച്. ഫൈസൽ അഭിപ്രായപ്പെട്ടു.
ജീവനക്കാരേയും അധ്യാപകരേയും ശത്രുപക്ഷത്ത് നിർത്തിയ ഇടത് സർക്കാറിനെതിരെ അസെറ്റ് (അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ) സംസ്ഥാന വ്യാപകമായി
സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വയനാട് കലക്റ്ററേറ്റിലേക്ക് നടത്തിയ കുറ്റവിചാരണ മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പാർട്ടി പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും സർക്കാർ ജോലി ഉറപ്പാക്കുന്ന തിരക്കിലാണ് ഇടതു സർക്കാർ. മുൻ കാല ഇടതു സർക്കാരുകളുടേതിൽ നിന്നും വ്യത്യസ്തമായി ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ മത്സരിക്കുകയാണ് പിണറായി സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുമെന്ന് പ്രചരിപ്പിച്ച് അധികാരത്തിൽ കയറിയ ഇടതു സർക്കാർ അഞ്ചുവർഷം കഴിയുമ്പോഴും പരിശോധന തുടർന്നു കൊണ്ടിരിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ എംപ്ലോയീസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ബഷീർ പറഞ്ഞു. സകല സംവരണ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ് താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ മേള നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അസെറ്റ് ജില്ല ചെയർമാൻ അബ്ദുൾ റഊഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെ.എസ്.ഇ.എം.ജില്ല പ്രസിഡന്റ് അബ്ദുൽ സലാം, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സെയ്തു കുടുവ , മുനവ്വർ എന്നിവർ അഭിവാദ്യ പ്രഭാഷണം നടത്തി.

ഇ.എച്ച്. ഹനീഫ, നസീം, ജാബിർ കാട്ടിക്കുളം, സിദീഖ് വി.കെ. ഷാകിർ ck, MP അബൂബക്കർ ,റഫീഖ്.കെ, മുഖ്താർ ബി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

‘വഞ്ചനയുടെ അഞ്ചാണ്ടുകൾ, അധ്യാപകരേയും ജീവനക്കാരേയും ശത്രുപക്ഷത്ത് നിർത്തിയ ഇടത് സർക്കാറിനെതിരെയുള കുറ്റപത്രം’ എന്ന തലക്കെട്ടിൽ ജില്ലാ തലത്തിൽ വ്യാപകമായ പ്രചരണ പരിപാടികളാണ് നടത്തിയത്. കാമ്പയിനിന്റെ ഭാഗമായി കലക്റ്ററേറ്റിലും ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.