കേരളം ബൂത്തിലേക്ക്, വോട്ടെടുപ്പ് രാവിലെ 7മണിക്ക് തുടങ്ങി ; രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി രാഷ്ട്രീയ നേതാക്കള്‍

തിരുവനന്തപുരം: കേരളം പുതിയതായി ആര് ഭരിക്കുമെന്ന് തീരുമാനിക്കാന്‍ കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴു മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മത സാമൂദായിക രാഷ്ട്രീയ നേതാക്കള്‍ രാവിലെ തന്നെ എത്തി വോട്ടു രേഖപ്പെടുത്തി. 140 മണ്ഡലങ്ങളില്‍ 957 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴു മണി മതുല്‍ വൈകിട്ട് ഏഴു മണി വരെയാണ് പോളിംഗ്.
ചരിത്രം തിരുത്തി എല്‍.ഡി.എഫിനു തുടര്‍ഭരണം, പ്രവചനങ്ങള്‍ തെറ്റിച്ച് യു.ഡി.എഫ്. തിരികെ അധികാരത്തിലേക്ക്, നേമത്തെ ഒറ്റത്താമരയില്‍നിന്ന് നിയമസഭയിലെ നിര്‍ണായകശക്തിയായി എന്‍.ഡി.എ…സാധ്യകളെല്ലാം തുറന്നിട്ട്, മൂന്ന് മുന്നണികള്‍ക്കും പ്രതീക്ഷയേകി കേരളത്തിലെ സമ്മതിദായകര്‍ ഇന്നു പോളിങ് ബൂത്തിലേക്ക് എത്തുന്നത്.ഇന്ന് വൈകിട്ട്
ഏഴിനുശേഷം, വിരല്‍ത്തുമ്പിലെ വിധി ആര്‍ക്കനുകൂലമെന്നറിയാന്‍ മേയ് രണ്ടുവരെ കാത്തിരിക്കണം.
വിവാദങ്ങളും ആരോപണപ്രത്യാരോപണങ്ങളും ആവേശം നിറച്ച പ്രചണ്ഡപ്രചാരണത്തിനൊടുവിലാണു കോവിഡ് മഹാമാരിക്കാലത്ത്, 15-ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴുമുതല്‍ െവെകിട്ട് ഏഴുവരെ നടക്കുന്നത്. (മാവോയിസ്റ്റ് ഭീഷണിയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ െവെകിട്ട് ആറുവരെ). എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരുമണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറെന്റെനില്‍ കഴിയുന്നവര്‍ക്കും പി.പി.ഇ. കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാം.
സംസ്ഥാനത്താകെ 40,771 പോളിങ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞതവണത്തേക്കാള്‍ 15,730 ബൂത്തുകള്‍ അധികം. 3.5 ലക്ഷം ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കു നിയോഗിച്ചിട്ടുണ്ട്. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികള്‍. വിധിയെഴുതുന്നത് 2.74 കോടി (2,74,46,039) സമ്മതിദായകര്‍. വോട്ടെടുപ്പ് സംബന്ധിച്ച സംശയങ്ങള്‍ക്കായി ഓഫീസ് സമയത്ത്, 1950 എന്ന നമ്പറില്‍ വിളിച്ചാല്‍ ജില്ലാ കലക്ടറേറ്റുകളില്‍നിന്നു മറുപടി ലഭിക്കും.

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.