ഒരേ യുവതിയെ നാലുതവണ വിവാഹം കഴിച്ചു, മൂന്നു തവണ വിവാഹമോചനം; 37 ദിവസം ശമ്പളത്തോടു കൂടിയുള്ള അവധിയെടുത്ത് യുവാവ്.

തായ്‌പേയ്: ഒരേ യുവതിയെ നാല് തവണ വിവാഹം കഴിക്കുകയും 37 ദിവസത്തിനുള്ളിൽ മൂന്ന് തവണ വിവാഹമോചനം നേടുകയും ചെയ്ത സംഭവം വൈറലാകുന്നു. തായ്‌വാനിൽ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു ബാങ്കിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്ന യുവാവ് തുടർച്ചയായി കുറേ ദിവസം അവധി ലഭിക്കാനാണ് ഒരേ യുവതിയെ നാലു തവണ വിവാഹം കഴിക്കുകയും മൂന്നു തവണ വിവാഹമോചനം നേടുകയും ചെയ്തത്.

വിവാഹ അവധി ആവശ്യപ്പെട്ടപ്പോൾ, ആദ്യ വിവാഹത്തിന് എട്ടു ദിവസത്തെ അവധിയാണ് ബാങ്ക് അധികൃതർ അനുവദിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ ആറിനാണ് യുവാവ് ആദ്യമായി വിവാഹിതനായത്. വിവാഹ അവധി കഴിയുന്ന ദിവസം ഭാര്യയിൽനിന്ന് വിവാഹമോചനം തേടുകയും പിറ്റേന്ന് വീണ്ടും വിവാഹിതനാകുകയും ചെയ്തു. അതിനു ശേഷം ശമ്പളത്തോടുകൂടിയ അവധി ആവശ്യപ്പെട്ടു അപേക്ഷ നൽകി. നാല് തവണ വിവാഹം കഴിച്ച് മൂന്ന് തവണ വിവാഹമോചനം നേടുന്നതുവരെ അയാൾ ഇത് തുടർന്നു. ഈ രീതിയിൽ ആകെ 32 ദിവസത്തേക്ക് നാല് വിവാഹങ്ങൾ കഴിച്ചു ശമ്പളത്തോടു കൂടിയുള്ള അവധി നേടിയെടുക്കാൻ യുവാവിന് കഴിഞ്ഞു.

എന്നിരുന്നാലും, അയാൾ ആസൂത്രണം ചെയ്തതനുസരിച്ച് കാര്യങ്ങൾ നടന്നില്ല. അവൻ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് ബാങ്ക് കണ്ടെത്തി, ഇതോടെ ആദ്യ വിവാഹത്തിനു ശേഷം അനുവദിച്ച എല്ലാ അവധികളും ബാങ്ക് അധികൃതർ റദ്ദാക്കി. അധിക ശമ്പളമുള്ള അവധികൾ നിരസിച്ചിട്ടും, ഇയാൾ നാല് തവണ വിവാഹം കഴിക്കാനും മൂന്ന് തവണ വിവാഹമോചനം നൽകാനുമുള്ള തന്റെ പദ്ധതിയുമായി മുന്നോട്ട് പോകുയായിരുന്നു. തുടർന്ന് അദ്ദേഹം തന്റെ തൊഴിലുടമയ്‌ക്കെതിരെ തായ്‌പേയ് സിറ്റി ലേബർ ബ്യൂറോയിൽ പരാതി നൽകി. ലേബർ ലീവ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 2 അനുസരിക്കാത്തതിലൂടെ ബാങ്ക് നിയമം ലംഘിച്ചുവെന്ന് ആരോപിച്ചു.
നിയമമനുസരിച്ച്, വിവാഹിതരാകുമ്പോൾ ജീവനക്കാർക്ക് എട്ടു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ഇയാൾ നാലു തവണ വിവാഹം കഴിച്ചതിനാൽ 32 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിച്ചിരിക്കണമെന്നാണ് ചട്ടം. ഇക്കാര്യമാണ് കോടതിയിൽ വാദിച്ചത്. തായ്‌പേയ് സിറ്റി ലേബർ ബ്യൂറോ ഇക്കാര്യം അന്വേഷിക്കുകയും തൊഴിലുടമ തൊഴിൽ നിയമം ലംഘിച്ചുവെന്ന് വിധിക്കുകയും ചെയ്തു. 2020 ഒക്ടോബറിൽ ബാങ്കിന് NT $ 20,000 (52,800 രൂപ) പിഴ ചുമത്തി.

തൊഴിലാളി അവധി ദുരുപയോഗം ചെയ്യുന്നത് ലേബർ ലീവ് നിയമപ്രകാരം അവധിക്ക് ന്യായമായ കാരണമല്ലെന്ന് ബാങ്ക് അപ്പീലിൽ വ്യക്തമാക്കിയതായി ന്യൂ ടോക്ക് തായ്‌വാൻ റിപ്പോർട്ട് ചെയ്തു. യുവാവിന്‍റെ പെരുമാറ്റം അനീതിയാണെങ്കിലും അദ്ദേഹം നിയമം ലംഘിച്ചിട്ടില്ലെന്ന് ഏപ്രിൽ 10 ന് ബെയ്‌ഷി ലേബർ ബ്യൂറോ മുൻ വിധി അംഗീകരിച്ചു. എന്നിരുന്നാലും, ലേബർ ലീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 2 ബാങ്ക് ലംഘിച്ചിരുന്നു. തായ്‌വാൻ തൊഴിൽ നിയമനിർമ്മാണത്തിൽ അത്തരമൊരു പഴുതുകളുണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്നെ വിചിത്രമായ ഈ കേസ് സോഷ്യൽ മീഡിയയിൽ വൈറലായി.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം

തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.

ഭവന നിര്‍മ്മാണത്തിന് ഭൂമി:താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ നഗരസഭയില്‍ അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട രണ്ട് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമുണ്ട്. നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ടതും വഴി സൗകര്യവുമുള്ള ആറു മുതല്‍ 10 സെന്റ് വരെ സ്ഥലം (ഒരാള്‍ക്ക് 3 മുതല്‍ 5

സ്‌പോട്ട് അഡ്മിഷന്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ ഡയറി സയന്‍സ് കോളേജിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുടെ അസല്‍, പകര്‍പ്പ്, കീം അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃഷ്ണഗിരി ടൗണ്‍, സ്റ്റേഡിയം, ടവര്‍, മധുകൊല്ലി, വിവേകാനന്ദ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍13) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വയനാട്ടിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ റോഡുകൾ അനിവാര്യം – പ്രിയങ്ക ഗാന്ധി എം. പി

വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദിഷ്ട പടിഞ്ഞാറത്തറ – പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം. പി. സന്ദർശനം നടത്തി. താമരശ്ശേരി ചുരത്തിൽ

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.