കൊല്ലം: വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വാട്ട്സ് ആപ്പ് കൂട്ടായമയുടെ നേതൃത്വത്തില്‍ ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ ക്രൈബ്രാഞ്ച് സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.
ജസ്റ്റീസ് ഫോര്‍ റംസി എന്നപേരിലുള്ള വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്ന ലോങ്ങ്മാര്‍ച്ച് സംഘടിപ്പിച്ചത്. പള്ളിമുക്കില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിന് സമിപം പൊലീസ് തടഞ്ഞു. വരനെ കൂടാതെ ആത്മഹത്യക്ക് കാരണക്കാരായ ഹാരിസിന്‍റെ അമ്മ സിരിയല്‍ നടി ലക്ഷ്മി പ്രമോദ് എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കൂട്ടായ്മ ആവശ്യപ്പെടുന്നു. മറ്റുജില്ലകളില്‍ നിന്നും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ യുവാക്കള എത്തിയിരുന്നു
ജില്ലാ ക്രൈം ബ്രാഞ്ച് സംഘം റംസിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷണം തുടങ്ങി. സൈബര്‍ വിദഗ്ദര്‍ ഉല്‍പ്പടെയുള്ളവര്‍ സംഘത്തില്‍ ഉണ്ട്. റംസി ഹാരീസ് മുഹമദ് സിരിയല്‍ നടി ലക്ഷമിപ്രമോദ് എന്നിവരുടെ ഫോണ്‍രേഖകള്‍ പരിശോധിച്ച് തുടങ്ങി.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.