ദുബായില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ.

ദുബായ്: ദുബായില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ.
ഒക്ടോബര്‍ 4 മുതല്‍ കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ ലഭ്യമാണെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. വന്ദേ ഭാരത്‌ മിഷന്‍റെ ഭാഗമായി നേരത്തെ നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസാണ് സര്‍വീസ് നടത്തിയിരുന്നത്.
സെപ്തംബര്‍ മൂന്നു മുതല്‍ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍, വന്ദേഭാരത് മിഷന്റെ ഭാഗമായി ആദ്യമായാണ് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.
ഷെഡ്യൂള്‍:
ഒക്ടോബര്‍ 4, 11 തിയതികളില്‍ കണ്ണൂര്‍.
5, 12, 19 കൊച്ചി. 6, 13, 20 തിരുവനന്തപുരം. 7, 14, 21 കോഴിക്കോട്.
ടിക്കറ്റ് നിരക്ക്, ബാഗേജ്
ദുബായ്-കണ്ണൂര്‍ യാത്രയ്ക്ക് 360 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ദുബായ്-കൊച്ചി യാത്രയ്ക്ക് 390 ദിര്‍ഹം. ദുബായ്-തിരുവനന്തപുരം 330 ദിര്‍ഹം. ദുബായ്-കോഴിക്കോട് 350 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ഇക്കണോമി ക്ലാസില്‍ 30 കിലോ ബാഗേജും ബിസിനസ് ക്ലാസില്‍ 40 കിലോ ബാഗേജുമാണ് അനുവദിക്കുക. കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് യാത്രാനുമതി. നിലവില്‍ കേരളത്തിലേക്ക് ദുബായില്‍ നിന്നു മാത്രമാണ് വിമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രയ്ക്ക് നാലു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണ് വിമാനം പുറപ്പെടുക എന്നാണ് വിവരം. കേരളത്തിന് പുറമേ ഇന്‍ഡോര്‍-മുംബൈ, ജയ്പൂര്‍, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ലക്നൗ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സെപ്തംബര്‍ മൂന്നു മുതല്‍ ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിച്ചിരുന്നു.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.