കൊച്ചിയിലും ‘ഡ്രൈവ് ഇൻ സിനിമ’; ഒരു കാറിനുള്ള ടിക്കറ്റിന് നികുതി ഉൾപ്പെടെ 1180 രൂപ.

കൊച്ചി• സ്വന്തം കാറിലിരുന്നു ബിഗ് സ്ക്രീനിൽ സിനിമ കാണാനാകുന്ന ‘ഡ്രൈവ് ഇൻ സിനിമ’ രാവുകൾ ഇനി മുതൽ കൊച്ചിക്കും സ്വന്തം.ബെംഗളൂരു, ഡൽഹി, മുംബൈ ഉൾപ്പെടെ രാജ്യത്തെ പല നഗരങ്ങളിലും ഡ്രൈവ് ഇൻ‍ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്ന സൺസെറ്റ് സിനിമാ ക്ലബ്ബാണ് ഇതൊരുക്കുന്നത്. ഇന്നലെ വൈകിട്ട് 7.30ന് കൊച്ചിലെ മെറിഡിയൻ ഹോട്ടലിൽ നടന്ന പ്രദർശനത്തിൽ ‘ബാംഗ്ലൂർ ഡേയ്സ്’ ആയിരുന്നു ഉദ്ഘാടന ചിത്രം. ആദ്യ ദിനത്തിൽ 15 അതിഥികൾക്കാണു ചിത്രം കാണാൻ അവസരം ലഭിച്ചത്.

തുറസ്സായ സ്ഥലങ്ങളിൽ, നിശ്ചയിക്കപ്പെട്ട സമയത്ത്, കാറിലെത്തി, കാറിനുള്ളിൽ തന്നെയിരുന്ന് ബിഗ് സ്ക്രീനിൽ സിനിമ കാണാനാവുന്ന സംവിധാനമാണ് ഡ്രൈവ് ഇൻ സിനിമകൾ. കൃത്യമായ അകലം പാലിച്ച് വലിയ സ്ക്രീനിന് അഭിമുഖമായി പാർക്ക് ചെയ്തിരിക്കുന്ന കാറുകളിലിരുന്നു സിനിമ കാണാം. റേഡിയോ മുഖേന കാറിന്റെ സ്പീക്കറിലൂടെത്തന്നെ സിനിമയുടെ ഓഡിയോയും ലഭിക്കും. ടിക്കറ്റ് ഓൺലൈൻ ആയി ബുക്ക് ചെയ്യണം. സൺസെറ്റ് സിനിമാ ക്ലബ്ബിൽ അംഗങ്ങളാകുന്നവർക്കാണു സ്ക്രീനിങ്ങുകളിൽ മുൻഗണന. ടിക്കറ്റുകളുടെ ലഭ്യത കണക്കിലെടുത്തു മറ്റുള്ളവരെയും പ്രവേശിപ്പിക്കും. 999 രൂപയാണ് ഒരു കാറിനുള്ള ടിക്കറ്റ് നിരക്ക്. നികുതി ഉൾപ്പെടെ 1180 രൂപയാകും. ഒരു കാറിൽ പരമാവധി 4 പേരെ അനുവദിക്കും.

സ്ഥലസൗകര്യം നൽകി മുൻകൂട്ടി അറിയിച്ചാൽ ഒരു സംഘം ആളുകൾക്കായി സ്വകാര്യ സ്ക്രീനിങ് നടത്താനുള്ള സൗകര്യവും കമ്പനി നൽകുന്നുണ്ട്. ഭക്ഷണത്തിനും പാനീയങ്ങൾക്കുമായി പ്രത്യേക കൗണ്ടറുകളുണ്ടാകും. സിനിമ പ്രദർശിപ്പിക്കുന്നതിനിടയിൽ ശുചിമുറി ഉപയോഗത്തിനോ ഭക്ഷണം വാങ്ങുന്നതിനോ അല്ലാതെ വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ അനുവദിക്കില്ല. മാസ്ക്, സാനിറ്റൈസർ എന്നിവയും നിർബന്ധമാണ്. ഈമാസത്തെ എല്ലാ ശനി, ഞായർ ദിവസങ്ങളിലും ലെ മെറി‌ഡിയനിൽ പ്രദർശനമുണ്ടാകും. 17,18 തീയതികളിൽ ബോളിവുഡ് സ്പെഷലും 24, 25 തീയതികളിൽ ബ്ലോക്ക്ബസ്റ്റർ സ്പെഷലും 30, 31 തീയതികളിൽ ഹൊറർ സ്പെഷലുമാണ് ഒരുക്കിയിട്ടുള്ളത്.

കോണ്‍ട്രാക്ട് സര്‍വ്വെയര്‍ കൂടിക്കാഴ്ച്ച

സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കോണ്‍ട്രാക്ട് സര്‍വ്വെയര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമന കൂടിക്കാഴ്ച്ച നടത്തുന്നു. കളക്ട്രേറ്റിലെ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂലൈ 10 ന് രാവിലെ 10 മുതല്‍

ലൈസന്‍സി നിയമനം

വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡ് കാപ്പിക്കളത്ത് 22620101 നമ്പര്‍ ന്യായവില കട (എഫ്പിഎസ്) ലൈസന്‍സിയെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാരായ 21-62 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍

എയര്‍ടെല്‍ ഉപഭോക്താക്കള്‍ ഇനി ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങില്ല, പുതിയ അപ്ഡേഷനുമായി കമ്പനി

രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണ്. ഫിഷിംഗ് ലിങ്കുകള്‍ , വ്യാജ ഡെലിവറികള്‍, വ്യാജ ബാങ്കിങ് അലേര്‍ട്ടുകള്‍ എന്നിവയിലൂടെയാണ് തട്ടിപ്പുകാര്‍ കൂടുതലായും ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന തട്ടിപ്പുകളില്‍ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി

‘ഇനി ഈ യൂനിഫോമിടാൻ ആകില്ല’; സിദ്ധരാമയ്യ പൊതുവേദിയിൽ തല്ലാൻ കൈയോങ്ങിയ എഎസ്പി രാജിക്കത്ത് നൽകി

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്.

ഒന്നും കഴിക്കാൻ തോന്നുന്നില്ലേ… ദഹനത്തിനാകണമെന്നില്ല പ്രശ്‌നം കേട്ടോ; ചിലപ്പോൾ വൃക്ക പണി മുടക്കിയതാകാം

2040 ആകുമ്പോഴേക്കും ലോകത്തിൽ ജീവൻ നഷ്ടപ്പെടുന്നതിന് അഞ്ചാമത്തെ പ്രധാന കാരണം വൃക്ക സംബന്ധമായ രോഗങ്ങളായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും വൃക്ക രോഗികളുടെ കാര്യത്തിൽ കേരളം

ഇനി ഉയര്‍ത്തേണ്ടത് കേന്ദ്രവിഹിതം’; ആശമാരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പല ഘട്ടങ്ങളിലായി സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചുവെന്നും കേരളം ആശമാര്‍ക്ക് നിലവില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.