ഓസിലിന്റെ ചിത്രമേന്തി വാ പൊത്തിപ്പിടിച്ച് ഖത്തര്‍ ആരാധകര്‍; വണ്‍ ലൗ ആം ബാന്‍ഡ് നിഷേധിച്ചതിന് വാപൊത്തി പ്രതിഷേധിച്ച ജര്‍മനിക്ക് അതേ നാണയത്തില്‍ മറുപടി

ദോഹ: ഇങ്ങനെയും ഒരു രംഗം ഉണ്ടായിരുന്നു ഇക്കഴിഞ്ഞ ജര്‍മനി -സ്‌പെയിന്‍ മത്സരത്തിനിടെ. മുന്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസൂദ് ഓസിലിന്റെ ചിത്രം കയ്യില്‍ പിടിച്ച് വായ പൊത്തിപ്പിടിച്ച് നില്‍ക്കുന്ന ഖത്തര്‍ ആരാധകര്‍. എല്‍.ജി.ബി.ടി.ക്യൂ സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വണ്‍ ലൗ ആം ബാന്‍ഡ് നിഷേധിച്ചതിന് വാപൊത്തി പ്രതിഷേധിച്ച ജര്‍മനിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു ഇവര്‍. വംശീയതയുടെ അപോസ്തലന്‍മാരോട് അവരുടെ നിലപാടിന്റെ പേരില്‍ കളമുപേക്ഷിച്ച ഓസിലിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു പ്രതിഷേധം.

തുര്‍കിഷ് വേരുകളുള്ള ജര്‍മനാണ് ഓസില്‍. രാജ്യത്തിനായി കളി ജയിക്കുമ്പോള്‍ ഞാന്‍ ജര്‍മന്‍ ആണെന്നും അല്ലാത്തപ്പോള്‍ കുടിയേറ്റക്കാരന്‍ ആണെന്നും സങ്കടത്തോടെ പറഞ്ഞ ഒരാള്‍.

2018 ലോകകപ്പിനു മുമ്പ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്റെ വിരുന്നിന് ഓസില്‍ ക്ഷണിക്കപ്പെട്ടു. അത് സ്വീകരിച്ചു. അദ്ദേഹത്തോടൊപ്പം ഫോട്ടോയുമെടുത്തു. ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷന്‍ ഇക്കാര്യങ്ങളില്‍ അദ്ദേഹത്തോട് കയര്‍ത്തു. സഹതാരങ്ങളുള്‍പെടെയുള്ള വംശീയ പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹം ഇരയായി. ജര്‍മന്‍ ടീമിലെ ഒരാള്‍ പോലും അന്ന് അദ്ദേഹത്തോട് ഐക്യപ്പെട്ടില്ല.

ഒരിക്കല്‍ സ്വീഡന് എതിരെയുള്ള കളിക്ക് ശേഷം ഒരാരാധകന്‍ അയാളോട് പറഞ്ഞത് ഇങ്ങനെയാണ്; Özil, fuck off you Turkish shit, piss off you Turkish pig. ഉയിഗുറിലെ മുസ്‌ലിംകള്‍ക്ക് വേണ്ടി സംസാരിച്ചതിനും മക്കയില്‍ പോയി ഉംറ നിര്‍വഹിച്ച ചിത്രം പങ്കു വച്ചതിനും വരെ വംശീയ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട് അയാള്‍ക്ക്. ഏതായാലും ഇരുപത്തി ഒന്‍പതാം വയസ്സില്‍ പ്രതിഭാധനനായ ആ മിഡ്ഫീല്‍ഡര്‍ ജര്‍മനിക്ക് കളിക്കുന്നത് അവസാനിപ്പിച്ചു.

വംശീയതയുടെ വെറുപ്പ് പേറുന്നവര്‍ വേറയുമുണ്ട് ഫുട്‌ബോള്‍ ലോകത്ത്. ജയിക്കുമ്പോള്‍ മാത്രം അന്നാട്ടുകാരാവുകയും തോല്‍ക്കുമ്പോള്‍ അതിന്റെ മുഴുവന്‍ ഭാരവും പേറി കൂട്ടത്തില്‍ ഒറ്റപ്പെട്ടു പോവുകയും ചെയ്യുന്നവര്‍.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10

ദിവസം ആറ് മണിക്കൂർ ഇൻസ്റ്റഗ്രാം നോക്കിയിരിക്കുന്നവരാണോ? വാ ജോലിയുണ്ട്, ആളുകളെ ക്ഷണിച്ച് സിഇഒയുടെ പോസ്റ്റ്

ആറ് മണിക്കൂറെങ്കിലും ഇൻ‌സ്റ്റഗ്രാമിലും യൂട്യൂബിലും സമയം ചെലവഴിക്കണം. ക്രിയേറ്റർമാരെ കുറിച്ചും ക്രിയേറ്റർ കൾച്ചറിനെ കുറിച്ചും നല്ല ധാരണ വേണം. ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കും? കണക്കേ ഉണ്ടാവില്ല അല്ലേ? മിക്കവാറും സോഷ്യൽ

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്

വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും’; അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ പ്രഖ്യാപനവുമായി മന്ത്രി

അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ

‘ഓണക്കാലത്ത് ഒരു മണി അരി പോലും അധികം നൽകിയില്ല, അവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട, സംസ്ഥാനം കൃത്യമായി ഇടപെട്ടു’; മുഖ്യമന്ത്രി

വെളിച്ചെണ്ണ വില വർധനയിൽ ഫലപ്രദമായി സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 500 രൂപയോളം വില വർധിച്ച ഘടത്തിൽ ശബരി വെളിച്ചെണ്ണ 349 രൂപയ്ക്ക് സപ്ലൈകോ നൽകി. സബ്സിഡി ഇതര വെളിച്ചെണ്ണ 429

“പെയ്തൊഴിയാതെ” നോവൽ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

എഴുത്തുകാരി രമ്യ അക്ഷരത്തിന്റെ മൂന്നാമത്തെ പുസ്തകമായ “പെയ്തൊഴിയാതെ” എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പെയ്തൊഴിയാതെ എന്ന നോവലിന്റെ പുതിയ പതിപ്പ് ചുരുങ്ങിയ ചുരുങ്ങിയ കാലം കൊണ്ടാണ് പുറത്തിറങ്ങുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.