വാറന്റി കഴിഞ്ഞാൽ സ്‌ക്രീനിൽ പച്ച വര; ആശങ്കയിലായി ‘റിയൽമി’ ഉപയോക്താക്കൾ

ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഏറെ പരിചയമുള്ള ചൈനീസ് ബ്രാൻഡാണ് റിയൽമി. കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റഴിഞ്ഞ സ്മാർട്ട്‌ഫോണുകളിൽ 16 ശതമാനത്തിലേറെയും റിയൽമിയുടേതായിരുന്നു എന്നാണ് കണക്കുകൾ. ലോകത്ത് അതിവേഗതയിൽ 50 ദശലക്ഷം ഹാൻഡ്‌സെറ്റുകൾ വിറ്റഴിച്ച ബ്രാൻഡാണ് തങ്ങളുടേതെന്നാണ് റിയൽമി അവകാശപ്പെടുന്നത്.

മിഡ്‌റേഞ്ച്, പ്രീമിയം വിഭാഗങ്ങളിൽ ഫോൺ വിൽപ്പന നടത്തുന്ന റിയൽമി, ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ 5ജി ഫോണിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ്. 2020-ൽ അവതരിപ്പിച്ച ‘എക്‌സ് 7 പ്രോ’ (X7 Pro) എന്ന മോഡലിന്റെ സ്‌ക്രീനിൽ പച്ച നിറത്തിലുള്ള വരകൾ പ്രത്യക്ഷപ്പെടുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്നതോടെയാണിത്. ഒരു വർഷത്തെ വാറന്റി കാലാവധി കഴിഞ്ഞ ശേഷം സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്തതിനു പിന്നാലെയാണ് എക്‌സ് 7 പ്രോ ഫോണുകളിൽ ഈ വിചിത്രമായ വരകൾ പ്രത്യക്ഷപ്പെടുന്നതെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു. ഇക്കാര്യത്തിൽ വ്യക്തമായ ഒരു വിശദീകരണം കമ്പനി ഇനിയും നൽകിയിട്ടില്ല.

ഇന്ത്യയിലെ ആദ്യത്തെ 5ജി ഫോൺ എന്നവകാശപ്പെട്ട് റിയൽമി പുറത്തിറക്കിയ എക്‌സ് 7 പ്രോയ്ക്ക് 29,999 രൂപയാണ് വില. ഒരുവർഷം പിന്നിട്ട ഫോണുകളിൽ റിയൽമി യു.ഐ 3.0 അപ്‌ഡേറ്റു ചെയ്തു കഴിഞ്ഞാൽ സ്‌ക്രീനിൽ മധ്യത്തിലോ വശങ്ങളിലോ കുത്തനെയുള്ള വരകൾ പ്രത്യക്ഷപ്പെടുന്നു എന്നാണ് പരാതി. റിയൽ കമ്മ്യൂണിറ്റിയിലും ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിലും നിരവധി പേരാണ് ഈ പ്രശ്‌നം ഉന്നയിക്കുന്നത്. ഇതേ പ്രശ്‌നവുമായി നിരവധി പേർ തങ്ങളെ സമീപിക്കുന്നുണ്ടെന്ന് കോഴിക്കോട് കുതിരവട്ടം റോഡിലുള്ള റിയൽമി സർവീസ് സെന്റർ വ്യക്തമാക്കുന്നു.

സ്‌ക്രീനിന്റെ മധ്യത്തിലോ വശങ്ങളിലോ ആണ് നീളത്തിൽ പച്ചനിറത്തിലുള്ള വര പ്രത്യക്ഷപ്പെടുന്നത്. ദിവസങ്ങൾക്കുള്ളിൽ അടുത്തടുത്തായി വേറെയും വരകൾ പ്രത്യക്ഷപ്പെടും. വാറന്റി കാലാവധി കഴിഞ്ഞതിനാൽ, ഒറിജിനൽ ഡിസ്‌പ്ലേയ്ക്ക് 7000 രൂപയിലേറെ വിലവരുന്ന ഡിസ്‌പ്ലേ മാറ്റാൻ പല ഉപയോക്താക്കളും തയാറാവാറില്ല. 29,999 രൂപ വിലയുള്ള ഫോൺ ഒരു വർഷത്തിലേറെ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കേണ്ടി വരുന്നതിലെ അമർഷം പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്.

വ്യാപകമായ പരാതി ഉയർന്നതോടെ ഈ മോഡലിന്റെ സ്‌ക്രീൻ വാറന്റി രണ്ടുവർഷമാക്കി ഉയർത്തിയതായി റിയൽമി അവകാശപ്പെടുന്നു. എന്നാൽ ഉപയോക്താക്കളെ ഇക്കാര്യം ഫോൺ വഴിയോ ഇ-മെയിൽ മുഖേനയോ അറിയിച്ചിട്ടില്ല. കസ്റ്റമർ കെയറിനെയോ സർവീസ് സെന്ററിനെയോ സമീപിക്കുമ്പോൾ മാത്രമാണ് ഇത്തരമൊരു ഓഫർ നിലവിലുണ്ടെന്ന് ഉപയോക്താക്കൾ അറിയുന്നത്. അതും കർശനമായ ഉപാധികളോടെയാണ് വാറന്റി നീട്ടിനൽകുന്നതും. ഒരു വർഷത്തിലേറെ ഉപയോഗിച്ച സ്‌ക്രീനിലോ ഫോണിന്റെ പുറകുവശത്തോ ചെറിയ പരിക്കുകൾ ഉണ്ടെങ്കിൽ പോലും ‘ഫിസിക്കൽ ഡാമേജ്’ എന്ന പേരിൽ വാറന്റി നിഷേധിക്കാനാണ് സർവീസ് സെന്ററുകൾക്ക് കിട്ടിയ നിർദേശം. വാറന്റി പ്രകാരം സ്ക്രീൻ മാറ്റിനൽകാമെന്നു പറഞ്ഞ് തിരിച്ചെടുത്ത ഫോണുകൾക്കു പോലും “വാട്ടർ ഡാമേജ്” എന്ന പേരിൽ സർവീസ് നിഷേധിച്ച അനുഭവം പലരും പങ്കുവെക്കുന്നു.

സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുമ്പോൾ സ്‌ക്രീൻ കേടാവുന്ന വിചിത്ര പ്രതിഭാസം റിയൽമിയുടെ മറ്റ് മോഡലുകളിലേക്കും വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

ബിപിയും കൊളസ്ട്രോളും മാത്രമല്ല ഈ മറഞ്ഞിരിക്കുന്ന വില്ലനും ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് പഠനങ്ങൾ

ഹൃദയസ്തംഭനത്തിന്റെ കാരണം രക്തസമ്മര്‍ദവും കൊളസ്‌ട്രോളും പോലെയുള്ള അറിയപ്പെടുന്ന കാരണങ്ങള്‍ മാത്രമാണെന്നാണോ നിങ്ങള്‍ കരുതുന്നത്. എന്നാല്‍ പ്രശ്‌നക്കാര്‍ ഈ രോഗങ്ങള്‍ മാത്രമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജീവിതശൈലി ശരിയായി ശ്രദ്ധിച്ചിട്ടും, വറുത്തതും പൊരിച്ചതും ഒഴിവാക്കിയിട്ടും, രക്തസമ്മര്‍ദം കൂടുന്നതിനുള്ള

തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല; പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റും, സ്‌കൂളുകളിലെ ഇരിപ്പിടം ഇനി അർദ്ധവൃത്താകൃതിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ക്രമീകരണം വരുന്നു. പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റിയാണ് പുതിയ പരിഷ്കാരം. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക.

കെഎസ്ആർടിസിയിലെ ‘അവിഹിത’ സസ്പെൻഷനിൽ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ സസ്പെൻഷനിൽ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു; നടപടി പിൻവലിച്ചു

തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ നടപടി പിൻവലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ

നാട്ടിലും യുഎഇയിലും യുപിഐ പേയ്‌മെന്റ്; അറബ്‌നാട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ എന്‍പിസിഐ

യു.എ.ഇ.യിലെ യു.പി.ഐ. സേവനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍.പി.സി.ഐ. ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമായ

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി

വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത

ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീർ അലി കാപ്പ നിയമ പ്രകാരം പിടിയിൽ

വൈത്തിരി: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ചചെയ്യുന്നതിൻ്റെ ഭാഗമായി കൊടും കുറ്റ വാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴു തന, പേരുംങ്കോട, കാരാട്ട് വീട്ടിൽ കെ.ജംഷീർ അലി (41) നെയാണ് തിരുവനന്തപുരം വർക്കലയിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.