‘അര്‍ജന്റീനയെ രക്ഷിച്ച മൂസ സെവന്‍സ് കളിച്ചിട്ടുണ്ട്’; കഴിഞ്ഞ ലോകകപ്പിലും വ്യാജ പ്രചാരണം

ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെതിരേ ഗോളടിച്ച കാമറൂണ്‍ താരം വിന്‍സെന്റ് അബൂബക്കര്‍ കേരളത്തില്‍ സെവന്‍സ് കളിച്ചുവെന്ന വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷനേരത്തിനുള്ളില്‍ പ്രചരിച്ചിരുന്നു. ബ്രസീല്‍ വിരുദ്ധ ആരാധകര്‍ ട്രോളുകളായി തുടങ്ങിയ ഈ ചര്‍ച്ച പിന്നീട് സത്യമാണെന്ന രീതിയില്‍ പ്രചരിക്കുകയായിരുന്നു.

2018 റഷ്യന്‍ ലോകകപ്പിലും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. 2018-ലെ ലോകപ്പില്‍ ഐസ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ നൈജീരയക്കായി ഗോള്‍ നേടിയ അഹ്‌മദ് മൂസയായിരുന്നു അന്നത്തെ കഥാനായകന്‍. പ്രധാന സെവന്‍സ് ക്ലബ്ബുകളില്‍ ഒന്നായ അല്‍മദീന ചെര്‍പുളശ്ശേയുടെ താരമാണ് മൂസ എന്നായിരുന്നു പ്രചാരണം. കൊളത്തൂര്‍ നാഷണല്‍ ക്ലബ്ബ് ടൂര്‍ണമെന്റിലാണ് അല്‍മദീനയ്ക്കായി മൂസ ബൂട്ടു കെട്ടിയതെന്നും വാര്‍ത്ത വന്നു. ഇതിന് പിന്നാലെ അല്‍ മദീന ചെര്‍പുളശ്ശേരി വിശദീകണ കുറിപ്പും ഇറക്കി.
2018-ല്‍ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ പുറത്താകാതെ രക്ഷപ്പെട്ടതില്‍ നൈജീരയയുടെ ഈ വിജയത്തിന് പ്രധാന പങ്കുണ്ടായിരുന്നു. അര്‍ജന്റീനയേയും മെസ്സിയേയും രക്ഷിച്ച മൂസ കേരളത്തില്‍ വന്ന് കളിച്ചിട്ടുണ്ടെന്ന തരത്തിലായിരുന്നു അന്ന് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. 2018-ല്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റ അര്‍ജന്റീന ഐസ്‌ലന്‍ഡുമായി 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു. നൈജീരിയയെ 2-1ന് തോല്‍പ്പിക്കുകയും ചെയ്തു. ക്രൊയേഷ്യയും അര്‍ജന്റീനയും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുകയും ചെയ്തു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി

പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ

ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

നടവയൽ :സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നടവയൽ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.ജൂൺ 5 ന് പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി കോളേജ് പരിസരത്ത് നട്ടു

ചുരം ഗതാഗത തടസ്സം: മുഖ്യമന്ത്രിയും മന്ത്രിമാരും നോക്കുകുത്തികൾ

കൽപ്പറ്റ:ചുരത്തിലെ യാത്രാ തടസം രണ്ടു ദിവസം പിന്നിട്ടിട്ടും കോഴിക്കോട് കളക്ടറെ കൊണ്ടു പോലും ഫലപ്രദമായി ഇടപെടുവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും വയനാട്ടിലെ മന്ത്രിയും വയനാടിന്റെ ചാർജുള്ള മന്ത്രിയും നോക്കുകുത്തികളായി മാറിയെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ

താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം-അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.

കൽപ്പറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത

യോഗ ക്ലാസും വാക്ക് ആൻഡ് റണ്ണും സംഘടിപ്പിച്ചു.

ചീരാൽ: ചീരാൽ ജി.എം.എച്ച്.എസ്. സ്കൂളിൽ എസ്പിസി ഓണം ക്യാമ്പയിന്റെ ഭാഗമായി യോഗ ക്ലാസ് നടത്തി. നൂൽപ്പുഴ പോലീസ് സ്റ്റേഷൻ ASI ഗോപി പി യോഗ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ചീരാൽ ടൗണിൽ കേഡറ്റുകളുടെ

ചുരം വ്യൂ പോയിന്റ് മണ്ണിടിച്ചിൽ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ലക്കിടി: വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.