കോവിഡ് പ്രതിരോധം ജാഗ്രത കൈവിടരുത് – ജില്ലാ കളക്ടര്‍

ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതു പരിപാടികളില്‍ നിന്നും പരമാവധി മാറി നില്‍ക്കണം. വീടിന് പുറത്തിറങ്ങുമ്പോള്‍ കൃത്യമായി മാസ്‌ക് ധരിക്കുകയും, ശാരീരിക അകലം പാലിക്കുകയും, കൈകള്‍ ഇടയ്ക്കിടെ കഴുകുകയും ചെയ്യണം. തിരികെ വീട്ടില്‍ എത്തുമ്പോള്‍ ശരീരം വൃത്തിയാക്കിയ ശേഷം മാത്രമേ അകത്തേക്ക് പ്രവേശിക്കാവൂ. ഇതിലൂടെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും രോഗം വരാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ രോഗം വരാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും തരത്തില്‍ രോഗ ലക്ഷണമുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ പ്രദേശവാസികള്‍ ചെയ്തു കൊടുക്കാന്‍ ശ്രദ്ധിക്കണം. രോഗികളെ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടാകാന്‍ പാടില്ല. മരണ നിരക്കും. കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്നതും പരമാവധി കുറയ്ക്കുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

ജില്ലയില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ നിലവിലുണ്ട്. പൂക്കോട് വെറ്ററിനറി കോളേജില്‍ സജ്ജമാക്കിയിട്ടുള്ള ലാബിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. പ്രതിദിനം 1250 ടെസ്റ്റുകള്‍ ഇവിടെ നടത്താന്‍ സാധിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

കോവിഡ് രോഗ ബാധ ഫലപ്രദമായി നേരിടാന്‍ പൊതുജനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡി.എം.ഒ പറഞ്ഞു. കൈ വൃത്തിയാക്കല്‍, ശരിയായ രീതിയിലുള്ള മാസ്‌ക് ഉപയോഗം, സാമൂഹ്യഅകലം പാലിക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തരുത്. രോഗം റിപ്പോര്‍ട്ട് ചെയ്ത ആദ്യ ആഴ്ച്ചകളില്‍ പുലര്‍ത്തിയിരുന്ന ജാഗ്രതയ്ക്ക് അയവ് വന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇത് ഗുരുതരമായ സാഹചര്യം സൃഷ്ടിക്കും.

ഒരു വീട്ടിലെ ഏതെങ്കിലും ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ മറ്റ് അംഗങ്ങള്‍ കര്‍ശനമായും ക്വാറന്റീന്‍ നില്‍ക്കുകയും രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്താതെയും നോക്കുകയും വേണം. രോഗത്തെ നിസാരമായി കരുതരുത്. പ്രായഭേദമന്യേ ആരിലും രോഗബാധ ഗുരുതരമായ അപകട സാധ്യത ഉണ്ടാക്കിയേക്കാമെന്നും ഡി.എം.ഒ പറഞ്ഞു. മുതിര്‍ന്നവരെയും മറ്റ് അസുഖങ്ങളുളളവരെയും പരമാവധി സംരക്ഷിക്കുന്ന വിധത്തിത്തിലാണ് പെരുമാറേണ്ടതെന്നും ഡി.എം.ഒ പറഞ്ഞു.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?

ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും

വാട്‌സ്ആപ്പ് ഇല്ലാതെയും വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാം

ഓരോ ഇടവേളകളിലും അപ്‌ഡേഷനുകള്‍ നടത്താന്‍ ശ്രമിക്കാറുള്ള വാട്‌സ്ആപ്പ് ഇതാ പുതിയ ഫീച്ചറുമായി എത്തിയിരിക്കുന്നു. ആളുകള്‍ക്ക് സന്ദേശം അയക്കാനുള്ളത ഗസ്റ്റ് ചാറ്റ് ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ക്കാണ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുന്നത്. നിലവില്‍

ഗൂഗിള്‍ മീറ്റിനും സൂമിനും വെല്ലുവിളി! കോളുകള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഗൂഗിള്‍ മീറ്റും സൂമും പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ മീറ്റിംഗുകളും കോളുകളും ഷെഡ്യൂള്‍ ചെയ്യുന്നതും ജോയിന്‍ ചെയ്യുന്നതും നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. ഈ ഫീച്ചര്‍ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിലും വന്നുകഴിഞ്ഞു. വാട്‌സ്ആപ്പില്‍ ഇനി മുതല്‍

അന്തർ സംസ്ഥാന യോഗം നടത്തി

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എന്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം; അരി ലഭിക്കുക 24,77,337 കുട്ടികൾക്ക്; സപ്ലൈക്കോയ്ക്ക് ചുമതല നൽകി..!

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യും. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് അരി ലഭിക്കുക. വിദ്യാർഥികൾക്കുള്ള അരി സിവിൽ

സർക്കാർ തുക അനുവദിച്ചു, എന്നിട്ടും ഉഴപ്പി ഉദ്യോഗസ്ഥർ; 3 പേരെ സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി, നടപടികൾ കടുപ്പിച്ചു

റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *