രാത്രി ഉറക്കത്തിനിടയില്‍ ഉണരുന്നത് ഇക്കാരണം കൊണ്ടാണോ? പരിശോധിക്കുക….

രാത്രി 12 മണിക്ക് മുമ്പേ ഉറങ്ങി ശീലമുള്ളവരാണെങ്കില്‍ അവര്‍ക്ക് സ്വയം പരിശോധിക്കാവുന്നൊരു കാര്യത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. രാത്രിയില്‍ ഉറങ്ങിക്കഴിഞ്ഞാല്‍ പിന്നീട് എഴുന്നേല്‍ക്കുന്ന പതിവ് നിങ്ങള്‍ക്കുണ്ടോ? മൂത്രമൊഴിക്കാനോ വെള്ളം കുടിക്കാനോ എഴുന്നേറ്റ ശേഷം ഇത് കഴിഞ്ഞ് വീണ്ടും സാധാരണനിലയില്‍ തന്നെ ഉറങ്ങാൻ സാധിക്കുന്നുവെങ്കില്‍ പ്രശ്നമില്ല.

എന്നാല്‍ ഉറക്കത്തിനിടയില്‍ ഉണര്‍ന്ന ശേഷം പിന്നീട് ഉറങ്ങുവാനേ സാധിക്കാതിരിക്കുകയാണെങ്കില്‍ അത് പല അനാരോഗ്യകരമായ അവസ്ഥകളിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. ഒന്നുകില്‍ ഇവ മാനസികാരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടായിരിക്കാം. അല്ലെങ്കില്‍ ശാരീരികാരോഗ്യവുമായി ബന്ധപ്പെട്ടും.

ഇത്തരത്തില്‍ രാത്രിയില്‍ ഒരു മണിക്കും പുലര്‍ച്ചെ നാല് മണിക്കുമിടയില്‍ ഉണര്‍ന്ന ശേഷം ഉറക്കം തടസപ്പെടുന്നുവെങ്കില്‍ അതൊരുപക്ഷെ കരള്‍സംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്ന ലക്ഷണമാകാമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

നമ്മുടെ ശരീരത്തിന് ഒരു സമയക്രമമുണ്ട്. രാവിലെ ബ്രേക്ക് ഫാസ്റ്റ്, പിന്നീട് ഉച്ചയ്ക്ക് ലഞ്ച്, എന്തെങ്കിലും കായികാധ്വാനങ്ങള്‍, വൈകീട്ട് അത്താഴം, ഉറക്കം എന്നിങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും ശരീരത്തിന് സമയമനുസരിച്ച് ആവശ്യങ്ങളുണ്ട്. അതനുസരിച്ചാണെങ്കില്‍ രാത്രി നാം ഉറങ്ങുമ്പോഴാണ് നമ്മുടെ കരള്‍ ഏറ്റവുമധികം പ്രവര്‍ത്തിക്കുന്നത്. ശരീരത്തില്‍ നിന്ന് അനാവശ്യമായ പദാര്‍ത്ഥങ്ങള്‍ പുറന്തള്ളി ശരീരത്തെ വൃത്തിയാക്കുക എന്നതാണ് കരളിന്‍റെ പ്രധാന ധര്‍മ്മം.

എന്നാല്‍ കരള്‍സംബന്ധമായ പ്രശ്നങ്ങളുള്ളവരിലാണെങ്കില്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം പതിയെ ആയിരിക്കും നടക്കുക. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരികയും ഇത് നാഡീവ്യവസ്ഥയെ ഉണര്‍ത്തുകയും അങ്ങനെ ഉറക്കം പ്രശ്നത്തിലാവുകയും ചെയ്യുകയാണ്.

കരള്‍രോഗമുള്ളവരില്‍ 60-80 ശതമാനം പേരും ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തീരെ ഉറക്കമില്ലാത്ത അവസ്ഥ (ഇൻസോമ്നിയ), കുറച്ച് ഉറക്കം മാത്രം ലഭിക്കുന്ന അവസ്ഥ, പകലുറക്കം, എപ്പോഴും കാലാട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥയെല്ലാം കരള്‍രോഗവുമായി ബന്ധപ്പെട്ട് കാണുന്ന പ്രശ്നങ്ങളാണത്രേ. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ തീര്‍ച്ചയായും ഒരു മെഡിക്കല്‍ പരിശോധ എടുക്കുന്നതാണ് ഉചിതം. ഇതിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാൻ സാധിക്കൂ എന്നതിനാലാണിത്.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.