ഒരു വർഷമായി കാണാതായ 14 -കാരി ഒരു വീട്ടിലെ അലമാരക്കുള്ളിൽ, കണ്ടെത്തുമ്പോൾ ​ഗർഭിണിയും…

ഒരു വർഷത്തിലേറെയായി കാണാതായ ഒരു പതിനാലുകാരിയെ മിഷി​ഗണിലെ ഒരു വീട്ടിലെ വസ്ത്രങ്ങൾ വച്ചിരിക്കുന്ന അലമാരയിൽ കണ്ടെത്തി. ദത്തെടുത്ത കുടുംബത്തിന്റെ അ‌ടുത്തു നിന്നുമാണ് കുട്ടിയെ കാണാതായത്. എന്നാൽ, ഒരു വർഷത്തിന് ശേഷം കണ്ടെത്തുമ്പോൾ കുട്ടി ​ഗർഭിണിയായിരുന്നു. കുട്ടിയുടെ പെറ്റമ്മയാണ് അവളെ തട്ടിക്കൊണ്ടുപോയത് എന്നാണ് കരുതുന്നത്.

പെൺകുട്ടിയെ പാർപ്പിച്ചിരിക്കുന്നതിനെ കുറിച്ച് സൂചനകൾ ലഭിച്ചതിനെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് യുഎസ് മാർഷൽസ് ഫ്യൂജിറ്റീവ് ടീം ഈ വീട്ടിൽ പരിശോധന നടത്തിയത്. മിച്ചിലെ പോർട്ട് ഹുറോണിലെ ഒരു വീട്ടിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഡെട്രോയിറ്റിൽ നിന്ന് ഏകദേശം 60 മൈൽ അകലെയുള്ള വീട്ടിൽ കുട്ടിയെ തിരയാനുള്ള വാറണ്ട് ലഭിക്കുകയായിരുന്നു.

‘അവൾ അലമാരയിൽ വസ്ത്രങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു. അവൾ കരയുകയായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ കുട്ടി ​ഗർഭിണിയാണ് എന്ന് തിരിച്ചറിയാമായിരുന്നു. അവളെ പുറത്തേക്ക് കൊണ്ടു വന്നു. ഇപ്പോൾ സുരക്ഷിതയാണ്’ എന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ കസ്റ്റഡി നേരത്തെ തന്നെ അവളുടെ അമ്മയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. തുടർന്ന് വളർത്തു കുടുംബത്തിനൊപ്പമായിരുന്നു കുട്ടി. അമ്മയാണ് കുട്ടിയെ തട്ടിക്കൊണ്ടു വന്നത് എന്നാണ് പ്രാഥമികമായി കരുതുന്നത്. അമ്മയാണ് തട്ടിക്കൊണ്ടുപോയത് എന്ന് തെളിഞ്ഞാൽ അവർക്ക് ഒരു വർഷം തടവിൽ കഴിയേണ്ടിയും $2,000 പിഴ ഒടുക്കേണ്ടിയും വരും. എന്നാൽ, കുട്ടിയെ ആരാണ് ലൈം​ഗിക ചൂഷണം ചെയ്തത് എന്നോ എങ്ങനെയാണ് കുട്ടി ​ഗർഭിണി ആയതെന്നോ ഉള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല.

മിഷിഗണിൽ പെൺകുട്ടിയെ കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സമാനമായ സംഭവത്തിൽ, ഒരു വർഷത്തോളമായി മിസോറിയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെ ഫ്ലോറിഡയിലെ ഗ്രോസറി സ്റ്റോറിൽ നിന്ന് അവരുടെ അമ്മയോടൊപ്പം കണ്ടെത്തിയിരുന്നു. ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് 12 വയസ്സുള്ള പെൺകുട്ടിയെയും 11 വയസ്സുള്ള ആൺകുട്ടിയെയും അമ്മയ്ക്കൊപ്പം കണ്ടെത്തിയത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു.

ഹൃദ്രോഗം പിടികൂടിയിട്ടുണ്ടോ; ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ അടയാളങ്ങള്‍ ശ്രദ്ധിക്കണം

നമുക്കുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ച് ശരീരം തന്നെ പല സൂചനകള്‍ നല്‍കാറുണ്ട്. ഹൃദ്രോഗത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അതിന്റെ ലക്ഷണങ്ങളായി ആദ്യം നമ്മുടെ മനസിലേക്ക് വരുന്നത് നെഞ്ചുവേദനയും ശ്വാസ തടസവും ഒക്കെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളേക്കാള്‍ ഉപരിയായി ചര്‍മ്മം നിങ്ങള്‍ക്ക്

ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം: കെ കെ ശൈലജ

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ എംഎല്‍എ. ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന്

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; 10 ദിവസത്തേക്കെന്ന് സൂചന; പകരം ചുമതല ആർക്കും നൽകിയിട്ടില്ല

തിരുവനന്തപുരം: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര. മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. പകരം ചുമതല പതിവുപോലെ ആർക്കും

കായികധ്യാപക നിയമനം.

വയനാട് , മാഹി ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ കരാറടിസ്ഥാനത്തില്‍ കായികധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദമാണ് (ബി.പി.എഡ്) യോഗ്യത. പ്രായപരിധി 50 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.