പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍

സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്. എന്നാൽ ലോണിനായി ബാങ്കുകളിൽ പോയാലോ? സിബിൽ സ്‌കോർ ഇല്ലെന്ന് പറഞ്ഞ് ലോൺ നിഷേധിക്കുകയോ കൂടുതൽ പലിശ ഒടുക്കാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യും.
എന്താണ് ഈ സിബിൽ സ്‌കോർ എന്ന് ചിന്തിച്ചിട്ടുണ്ടോ? ആരാണ് ഈ സ്കോറുകള്‍ തീരുമാനിക്കുന്നത് ബാങ്കുകളാണോ? അല്ല, വിദേശരാജ്യങ്ങൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാല് കമ്പനികളാണ് ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് സ്‌കോർ തീരുമാനിക്കുന്നത്. ഇന്ത്യയില്‍ ഒരാള്‍ക്ക് ലോണ്‍ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിദേശരാജ്യങ്ങളിലെ കമ്പനികളാണെന്ന് സാരം. ഞെട്ടേണ്ട അതുതന്നെയാണ് സത്യം.

എന്താണ് സിബിൽ സ്‌കോർ ?

ക്രെഡിറ്റ് സ്‌കോർ കണക്കാക്കുന്ന ഒരു കമ്പനിയുടെ പേരാണ് സിബിൽ. ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്രെഡിറ്റ് സ്‌കോർ കമ്പനി കൂടിയാണിത്. ഈ ക്രെഡിറ്റ് സ്‌കോറാണ് ലോണുകളും ക്രെഡിറ്റ് കാർഡുകളുമൊക്കെ നമുക്ക് തരണോ വേണ്ടയോ
എന്ന് തീരുമാനിക്കുന്നതിന് ബാങ്കുകൾ ഉപയോഗിക്കുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ നമ്മുടെ രാജ്യത്ത് ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത, തിരിച്ചടയ്ക്കാനുള്ള പ്രാപ്തി എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോര്‍. സാധാരണയായി ഇത് 300-നും 900-നും ഇടയിലാണ് വരുന്നത്.
സ്‌കോർ കുറഞ്ഞുപോയാല്‍ വായ്പയ്ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും നിങ്ങള്‍ യോഗ്യനല്ലെന്നും നിശ്ചിത ബെഞ്ചിലുള്ള സ്കോറിലെത്തിയാല്‍ ഇതിനെല്ലാം നിങ്ങള്‍ യോഗ്യനാണെന്നുമാണ് കണക്കാക്കപ്പെടുന്നത്. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ക്രെഡിറ്റ് എജൻസികൾക്ക് വായ്പ തിരിച്ചടവ് വിവരങ്ങൾ ബാങ്കുകൾ നൽകണമെന്നാണ് നിയമം.
Image
1990കളിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുഖച്ഛായ മാറുന്നത്. സാമ്പത്തിക നയത്തിന്‍റെ ഭാഗമായുണ്ടായ ഉദാരവല്‍ക്കരണ നയങ്ങളായിരുന്നു അതിന് കാരണം. സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം, ഉദാരവൽക്കരണം എന്നിവ നടപ്പാക്കിയതോടെ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങൾ വലിയ രീതിയിൽ മാറി. ഇതിന് പിന്നാലെ ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിരവധി പ്രശ്‌നങ്ങൾ ബാധിക്കാൻ തുടങ്ങി.

കിട്ടാകടങ്ങൾ വർധിച്ചതായിരുന്നു അതില്‍ പ്രധാനം. ഇന്ത്യയിൽ ക്രെഡിറ്റ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരു ഏകീകൃത സംവിധാനം ഉണ്ടായിരുന്നില്ല. ഉപഭോക്താക്കൾക്ക് ഏതൊക്കെ ബാങ്കിൽ ലോൺ ഉണ്ടെന്നോ, തിരിച്ചടവ് ശേഷി എത്രത്തോളം ആണെന്നോ ബാങ്കുകൾക്ക് കണ്ടെത്താൻ സാധിക്കുമായിരുന്നില്ല. ഇതിനിടെയാണ് വായ്പാ തിരിച്ചടവ് വലിയതോതില്‍ മുടങ്ങുന്നത്. ഇതോടെ വായ്പനയത്തിൽ ബാങ്ക് നിബന്ധനകൾ കടുപ്പിച്ചു. ഇതോടെ സാധാരണക്കാർക്ക് വായ്പ ലഭിക്കുന്നതിനുള്ള സാധ്യത കുറഞ്ഞു.
1997-ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധി കൂടി എത്തിയതോടെ ഇന്ത്യയിൽ ക്രെഡിറ്റ് ബ്യൂറോകളുടെ ആവശ്യകത റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരിച്ചറിഞ്ഞു. തുടർന്ന് എൻഎച്ച് സിദ്ദിഖി ചെയർമാനായി ഒരു കമ്മിറ്റിയെ ആർബിഐ നിയമിച്ചു. ഈ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം 2000ത്തിൽ ആണ് ക്രെഡിറ്റ് ഇൻഫോർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് സ്ഥാപിക്കുന്നത്. ഇത് ചുരുക്കരൂപത്തിൽ സിബിൽ എന്നറിയപ്പെട്ടു. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, അമേരിക്കൻ കമ്പനികളായ ട്രാൻസ് യൂണിയൻ, ഡൺ & ബ്രാഡ്‌സ്ട്രീറ്റ് ഹോൾഡിംഗ്സ് എന്നിവയായിയിരുന്നു കമ്പനിയിലെ ഷെയർ ഹോൾഡർമാർ.
ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് ആക്റ്റ്, 2005

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും അവയുടെ നിയമസാധുത ഉറപ്പാക്കുന്നതിനും വേണ്ടി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ബിൽ 2004 ൽ അന്നത്തെ ധനകാര്യവകുപ്പ് മന്തി പി ചിദംബരം അവതരിപ്പിച്ചു. ഈ ബിൽ പിന്നീട് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്റ്റ്, 2005
(The Credit Information Companies (Regulation) Act, 2005) ആയി മാറി.
ഈ ആക്ട് പ്രകാരമാണ് ഇന്ത്യയിലെ ക്രെഡിറ്റ് ബ്യൂറോകൾ പ്രവർത്തിക്കുന്നത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ രൂപീകരണം, അവയുടെ പ്രവർത്തനം, ക്രെഡിറ്റ് വിവരങ്ങൾ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചട്ടക്കൂട്, ഉപഭോക്താക്കളുടെ അവകാശങ്ങൾ എന്നിവയെല്ലാം ഈ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ നിയമം മുൻനിർത്തി സിബിലിന് പുറമെ മറ്റ് മൂന്ന് കമ്പനികൾ കൂടി ഇന്ത്യയിൽ നിലവിൽ വന്നു.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ

സ്ട്രോക്ക് ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

തലച്ചോറിലേക്ക് രക്തം വിതരണം ചെയ്യുന്ന രക്തക്കുഴൽ കട്ടപിടിക്കുന്നത് മൂലമോ തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകുമ്പോഴോ ആണ് പക്ഷാഘാതം സംഭവിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പക്ഷാഘാതം തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും തലച്ചോറിലെ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കാതിരിക്കുകയും

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങും, ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്

ഡിസംബർ 31ന് രാജ്യം മുഴുവൻ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളിൽ ഈ ദിവസം ഡെലിവറി തൊഴിലാളികൾക്ക് ജോലി ഭാരം വർദ്ധിക്കുന്ന ദിവസം കൂടിയാണ്. എന്നാൽ ഈ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചാൽ ഡെലിവറികൾ പ്രത്യേകിച്ചും

മെഡി സെപ്പ്, ലോൺ റിക്കവറി; സർക്കാറിന്റെ വഞ്ചന അവസാനിപ്പിക്കണം: എ.എം ജാഫർഖാൻ

കൽപ്പറ്റ: സംസ്ഥാന ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വേണ്ടത്ര കൂടി ആലോചന ഉണ്ടായിട്ടില്ലെന്നും പ്രീമിയം വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർ ഖാൻ. വയനാട് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത്

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി മോഡൽ ഐ.എച്ച്.ആർ.ഡി കോളേജിലെ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ഹോമിയോ ഡിസ്പെന്‍സറി ഭാഗങ്ങളില്‍ (ഡിസംബര്‍ 31) നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.