പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍

സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്. എന്നാൽ ലോണിനായി ബാങ്കുകളിൽ പോയാലോ? സിബിൽ സ്‌കോർ ഇല്ലെന്ന് പറഞ്ഞ് ലോൺ നിഷേധിക്കുകയോ കൂടുതൽ പലിശ ഒടുക്കാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യും.
എന്താണ് ഈ സിബിൽ സ്‌കോർ എന്ന് ചിന്തിച്ചിട്ടുണ്ടോ? ആരാണ് ഈ സ്കോറുകള്‍ തീരുമാനിക്കുന്നത് ബാങ്കുകളാണോ? അല്ല, വിദേശരാജ്യങ്ങൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാല് കമ്പനികളാണ് ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് സ്‌കോർ തീരുമാനിക്കുന്നത്. ഇന്ത്യയില്‍ ഒരാള്‍ക്ക് ലോണ്‍ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിദേശരാജ്യങ്ങളിലെ കമ്പനികളാണെന്ന് സാരം. ഞെട്ടേണ്ട അതുതന്നെയാണ് സത്യം.

എന്താണ് സിബിൽ സ്‌കോർ ?

ക്രെഡിറ്റ് സ്‌കോർ കണക്കാക്കുന്ന ഒരു കമ്പനിയുടെ പേരാണ് സിബിൽ. ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്രെഡിറ്റ് സ്‌കോർ കമ്പനി കൂടിയാണിത്. ഈ ക്രെഡിറ്റ് സ്‌കോറാണ് ലോണുകളും ക്രെഡിറ്റ് കാർഡുകളുമൊക്കെ നമുക്ക് തരണോ വേണ്ടയോ
എന്ന് തീരുമാനിക്കുന്നതിന് ബാങ്കുകൾ ഉപയോഗിക്കുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ നമ്മുടെ രാജ്യത്ത് ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത, തിരിച്ചടയ്ക്കാനുള്ള പ്രാപ്തി എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോര്‍. സാധാരണയായി ഇത് 300-നും 900-നും ഇടയിലാണ് വരുന്നത്.
സ്‌കോർ കുറഞ്ഞുപോയാല്‍ വായ്പയ്ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും നിങ്ങള്‍ യോഗ്യനല്ലെന്നും നിശ്ചിത ബെഞ്ചിലുള്ള സ്കോറിലെത്തിയാല്‍ ഇതിനെല്ലാം നിങ്ങള്‍ യോഗ്യനാണെന്നുമാണ് കണക്കാക്കപ്പെടുന്നത്. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ക്രെഡിറ്റ് എജൻസികൾക്ക് വായ്പ തിരിച്ചടവ് വിവരങ്ങൾ ബാങ്കുകൾ നൽകണമെന്നാണ് നിയമം.
Image
1990കളിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുഖച്ഛായ മാറുന്നത്. സാമ്പത്തിക നയത്തിന്‍റെ ഭാഗമായുണ്ടായ ഉദാരവല്‍ക്കരണ നയങ്ങളായിരുന്നു അതിന് കാരണം. സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം, ഉദാരവൽക്കരണം എന്നിവ നടപ്പാക്കിയതോടെ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങൾ വലിയ രീതിയിൽ മാറി. ഇതിന് പിന്നാലെ ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിരവധി പ്രശ്‌നങ്ങൾ ബാധിക്കാൻ തുടങ്ങി.

കിട്ടാകടങ്ങൾ വർധിച്ചതായിരുന്നു അതില്‍ പ്രധാനം. ഇന്ത്യയിൽ ക്രെഡിറ്റ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരു ഏകീകൃത സംവിധാനം ഉണ്ടായിരുന്നില്ല. ഉപഭോക്താക്കൾക്ക് ഏതൊക്കെ ബാങ്കിൽ ലോൺ ഉണ്ടെന്നോ, തിരിച്ചടവ് ശേഷി എത്രത്തോളം ആണെന്നോ ബാങ്കുകൾക്ക് കണ്ടെത്താൻ സാധിക്കുമായിരുന്നില്ല. ഇതിനിടെയാണ് വായ്പാ തിരിച്ചടവ് വലിയതോതില്‍ മുടങ്ങുന്നത്. ഇതോടെ വായ്പനയത്തിൽ ബാങ്ക് നിബന്ധനകൾ കടുപ്പിച്ചു. ഇതോടെ സാധാരണക്കാർക്ക് വായ്പ ലഭിക്കുന്നതിനുള്ള സാധ്യത കുറഞ്ഞു.
1997-ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധി കൂടി എത്തിയതോടെ ഇന്ത്യയിൽ ക്രെഡിറ്റ് ബ്യൂറോകളുടെ ആവശ്യകത റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരിച്ചറിഞ്ഞു. തുടർന്ന് എൻഎച്ച് സിദ്ദിഖി ചെയർമാനായി ഒരു കമ്മിറ്റിയെ ആർബിഐ നിയമിച്ചു. ഈ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം 2000ത്തിൽ ആണ് ക്രെഡിറ്റ് ഇൻഫോർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് സ്ഥാപിക്കുന്നത്. ഇത് ചുരുക്കരൂപത്തിൽ സിബിൽ എന്നറിയപ്പെട്ടു. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, അമേരിക്കൻ കമ്പനികളായ ട്രാൻസ് യൂണിയൻ, ഡൺ & ബ്രാഡ്‌സ്ട്രീറ്റ് ഹോൾഡിംഗ്സ് എന്നിവയായിയിരുന്നു കമ്പനിയിലെ ഷെയർ ഹോൾഡർമാർ.
ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് ആക്റ്റ്, 2005

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും അവയുടെ നിയമസാധുത ഉറപ്പാക്കുന്നതിനും വേണ്ടി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ബിൽ 2004 ൽ അന്നത്തെ ധനകാര്യവകുപ്പ് മന്തി പി ചിദംബരം അവതരിപ്പിച്ചു. ഈ ബിൽ പിന്നീട് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്റ്റ്, 2005
(The Credit Information Companies (Regulation) Act, 2005) ആയി മാറി.
ഈ ആക്ട് പ്രകാരമാണ് ഇന്ത്യയിലെ ക്രെഡിറ്റ് ബ്യൂറോകൾ പ്രവർത്തിക്കുന്നത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ രൂപീകരണം, അവയുടെ പ്രവർത്തനം, ക്രെഡിറ്റ് വിവരങ്ങൾ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചട്ടക്കൂട്, ഉപഭോക്താക്കളുടെ അവകാശങ്ങൾ എന്നിവയെല്ലാം ഈ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ നിയമം മുൻനിർത്തി സിബിലിന് പുറമെ മറ്റ് മൂന്ന് കമ്പനികൾ കൂടി ഇന്ത്യയിൽ നിലവിൽ വന്നു.

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ

തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,

ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായവ യോധികന്റെ മൃതദേഹം കണ്ടെത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായ 80 വയസ്സുള്ള വയോധികൻ്റെ മൃതദേഹം കണ്ടെത്തി. തരിയോട് സ്വദേശി യായ മാങ്ങോട്ടിൽ വീട്ടിൽ അണ്ണൻ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്

വീട്ടിൽ അതിക്രമിച്ചു കയറി അക്രമം; കൊല്ലം സ്വദേശി പിടിയിൽ-പിടിയിലായത് കവർച്ച, ഗാർഹീക പീഡനം, വഞ്ചനക്കേസുകളുൾപ്പെടെ നിരവധി കേസുകളിൽപ്പെട്ടയാൾ

പുൽപ്പള്ളി: വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയായ സ്ത്രീയെയും മക്കളെയും അതിക്രമിച്ച നിരവധി കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റിൽ. മടത്തറ, പറയാട്ട് വീട്ടിൽ ഡി. അഖിൽ(38)നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്റ്റേഷനിൽ

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടോ? പിഴത്തുകയിൽ വൻ ഇളവ് നൽകാൻ സർക്കാർ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആംനെസ്റ്റി സ്‌കീം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് പിഴത്തുകയിൽ

പൊതുസമൂഹത്തെ ചേർത്ത് നിർത്തി ഇഫ്താർ സംഗമം

മാനന്തവാടി: മാനന്തവാടിയിലെ പൊതുസമൂഹത്തെ ചേർത്ത് നിർത്തി പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ സംഗമം. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം സത്യവതി ടീച്ചർ, ജില്ല ലൈബ്രറികൗൺസിൽ പ്രസിഡണ്ട് പികെ

വാഷും വാറ്റ് ചാരായവുമായി പിടിയിൽ

മീനങ്ങാടി: കൃഷ്ണഗിരി കൊളഗപ്പാറ ചാമക്കാലായിൽ വീട്ടിൽ ശിവൻമണി(64)നെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ വാഷും 500 എം എൽ നാടൻ ചാരായവും കണ്ടെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.