മഴക്കാലമാണ്; ശ്രദ്ധിച്ചില്ലെങ്കില്‍ വണ്ടിയില്‍ നിങ്ങളോടൊപ്പം ഡ്രൈവ് പോകാന്‍ മൂര്‍ഖനും അണലിയും വരും

മഴക്കാലം തുടങ്ങിയപ്പോള്‍ മുതല്‍ പാമ്പുകള്‍ സ്‌കൂട്ടറിലും ബൈക്കിലും ഹെല്‍മെറ്റിനകത്തും കയറിയിരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങി. വാഹനങ്ങളില്‍ മാത്രമല്ല ഊരിയിട്ടിരിക്കുന്ന ഷൂവിനകത്തും ഇവ കയറി ഇരിക്കുന്നത് സ്വാഭാവികമാണ്.

മാളങ്ങളില്‍ വെള്ളം കയറുന്നതോടെയാണ് പാമ്പുകള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത്. തണുപ്പ് കാലത്ത് വാഹനങ്ങള്‍ക്കുള്ളിലെ ചൂടും ഇഴജന്തുക്കളെ ആകര്‍ഷിക്കും. പാമ്പ് പോലെയുള്ള ഉരഗങ്ങള്‍ തണുത്ത രക്തമുള്ളവയാണ്. അന്തരീക്ഷം തണുത്തുകഴിഞ്ഞാല്‍ ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ പലപ്പോഴും ഇവ ചൂട് തേടി പുറത്തിറങ്ങാറുണ്ട്. വരണ്ടതും ചൂടുളളതുമായ സ്ഥലങ്ങള്‍ തേടി പാമ്പ് സ്‌കൂട്ടറിലേക്ക് ഇഴഞ്ഞു കയറിയേക്കും. പാമ്പുണ്ടായിരിക്കാന്‍ സാധ്യതയുള്ള കുറ്റിച്ചെടികളും മറ്റും നിറഞ്ഞുനില്‍ക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാതിരിക്കുകയാണ് സ്വീകരിക്കാവുന്ന ഒരു പോംവഴി.

നിങ്ങള്‍ക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടാവുകയാണെങ്കില്‍ പാമ്പിനെ സ്വയം നീക്കം ചെയ്യാന്‍ ശ്രമിക്കരുത്. അത് വലിയ അപകടമാണ്. വിദഗ്ധന്റെ സഹായം തേടുകയാണ് ഉത്തമം. കൂടാതെ ഈ ജീവികളെ മനപ്പൂര്‍വ്വം ഉപദ്രവിക്കാനോ കൊല്ലാനോ ശ്രമിക്കരുത്. കുറച്ച് ദിവസം നിര്‍ത്തിയിട്ട വാഹനങ്ങളൊക്കെയാണെങ്കിലും ഈ വാഹനങ്ങളില്‍ പാമ്പുകള്‍ കയറിയിരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇങ്ങനെയുള്ള വാഹനങ്ങള്‍ എടുക്കാന്‍ വരുമ്പോള്‍ പ്രത്യേകം ശ്രദ്ധവേണം.

പാമ്പുകളെ ഒഴിവാക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍
പാമ്പുകള്‍ക്ക് ജീവിക്കാന്‍ അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ട കാര്യങ്ങള്‍. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. അടിക്കടി പറമ്പ് വൃത്തിയാക്കി പുല്ലും മറ്റും വെട്ടി വൃത്തിയാക്കുക. കരിയില, ഓല, കല്ലുകള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍ ഇവ വീടിന്റെ പരിസരത്ത് കൂട്ടിയിടരുത്. ഇവയ്ക്കുള്ളില്‍ പാമ്പുകള്‍ വന്നിരുന്നാല്‍ അറിയാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ജനലുകള്‍ക്കരികിലും പൂന്തോട്ടങ്ങളിലും മറ്റും.

വീട്ടുപരിസരത്ത് വെള്ളം കെട്ടി കിടക്കാന്‍ അനുവദിക്കരുത് . ഇത് പാമ്പുകള്‍ക്ക് ജീവിക്കാന്‍ ഒരു താവളമാണ്.
വീട്ടില്‍ വളര്‍ത്തുന്ന ജീവികളുണ്ടെങ്കില്‍ അവയ്ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടം കഴിക്കാന്‍ എലികള്‍ വരാന്‍ സാധ്യതയുണ്ട്. അവയെ പിടികൂടാന്‍ പാമ്പുകളും ഇവിടേക്ക് എത്താം. അതിനാല്‍ അത്തരം കാര്യങ്ങളിലും ശ്രദ്ധ വേണം.
പാമ്പ് ശല്യമുള്ള പ്രദേശങ്ങളില്‍ വെളുത്തുളളി ചതച്ച് ഇടുന്നതും കുന്തിരിക്കം പുകയ്ക്കുന്നതും പാമ്പുകളെ അകറ്റാന്‍ സഹായിക്കും. വെളുത്തുളളി ചതച്ച് വെള്ളത്തില്‍ കലക്കി ഈ വെള്ളം ചുറ്റുപാടും തളിക്കുക.
വിനാഗിരി, മണ്ണെണ്ണ ഇവയൊക്കെ വീട്ട് പരിസരത്ത് തളിക്കുന്നതും പാമ്പ് ശല്യം ഒഴിവാക്കാന്‍ സഹായിക്കും.
ചെണ്ടുമല്ലി, ജമന്തി ചെടികള്‍ പോലുളളവ അതിരുകളില്‍ വച്ചുപിടിപ്പിക്കാം. ഇവയുടെ ഗന്ധം പാമ്പുകളില്‍ അസ്വസ്ഥതയുണ്ടാക്കും.

പുരസ്‌കാര നിറവിൽ ‘രക്ഷ’

കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,

മഴക്കാലമാണ്; ശ്രദ്ധിച്ചില്ലെങ്കില്‍ വണ്ടിയില്‍ നിങ്ങളോടൊപ്പം ഡ്രൈവ് പോകാന്‍ മൂര്‍ഖനും അണലിയും വരും

മഴക്കാലം തുടങ്ങിയപ്പോള്‍ മുതല്‍ പാമ്പുകള്‍ സ്‌കൂട്ടറിലും ബൈക്കിലും ഹെല്‍മെറ്റിനകത്തും കയറിയിരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങി. വാഹനങ്ങളില്‍ മാത്രമല്ല ഊരിയിട്ടിരിക്കുന്ന ഷൂവിനകത്തും ഇവ കയറി ഇരിക്കുന്നത് സ്വാഭാവികമാണ്. മാളങ്ങളില്‍ വെള്ളം കയറുന്നതോടെയാണ് പാമ്പുകള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത്.

പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍

സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്.

ഹൃദ്രോഗം പിടികൂടിയിട്ടുണ്ടോ; ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ അടയാളങ്ങള്‍ ശ്രദ്ധിക്കണം

നമുക്കുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ച് ശരീരം തന്നെ പല സൂചനകള്‍ നല്‍കാറുണ്ട്. ഹൃദ്രോഗത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അതിന്റെ ലക്ഷണങ്ങളായി ആദ്യം നമ്മുടെ മനസിലേക്ക് വരുന്നത് നെഞ്ചുവേദനയും ശ്വാസ തടസവും ഒക്കെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളേക്കാള്‍ ഉപരിയായി ചര്‍മ്മം നിങ്ങള്‍ക്ക്

ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം: കെ കെ ശൈലജ

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ എംഎല്‍എ. ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.