ഭർത്താവിനെ ദത്തെടുക്കാൻ ആവശ്യക്കാരെ തേടി ഭാര്യയുടെ പരസ്യം; കാരണം അതിവിചിത്രം

തൻറെ ഭർത്താവിനെ ദത്തെടുക്കാൻ ആവശ്യക്കാരെ തേടി പരസ്യം നൽകിയിരിക്കുകയാണ് ഒരു ഭാര്യ. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. തന്റെ വളർത്തുനായയെ പിരിയാൻ കഴിയാത്തത് കൊണ്ടാണ് സോനാലി എന്ന യുവതി 29 -കാരനായ ഭർത്താവിനെ താൽപര്യമുള്ളവർക്ക് ദത്തെടുക്കാം എന്ന് പരസ്യം നൽകിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെയാണ് വിചിത്രമായ ഈ സംഭവം പുറത്തുവന്നത്. അമിത് അറോറ എന്ന റെഡിറ്റ് ഉപയോക്താവാണ് തൻ്റെ സുഹൃത്തിൻറെ ജീവിതത്തിൽ സംഭവിച്ച ഈ വിചിത്രമായ കാര്യം പങ്കുവെച്ചത്.

യഥാർത്ഥത്തിൽ സോനാലി 29 -കാരനായ തൻറെ ഭർത്താവ് ഗൗരവിന് സമ്മാനം നൽകാനാണ് ഒരു നായക്കുട്ടിയെ വാങ്ങിയത്. രണ്ടുമാസം പ്രായമുണ്ടായിരുന്ന ലിയോ എന്ന ജർമൻ ഷെപ്പേർഡ് നായക്കുട്ടിയെ ഇരുപതിനായിരം രൂപ മുടക്കിയാണ് ഇവർ സ്വന്തമാക്കിയത്. നായക്കുട്ടിയെ വാങ്ങുമ്പോൾ ഭർത്താവിന് സമ്മാനിക്കുക എന്നതായിരുന്നു സോനാലിയുടെ ലക്ഷ്യം. എന്നാൽ, നായക്കുട്ടിയുമായി വീട്ടിലെത്തി കഴിഞ്ഞപ്പോഴാണ് അവൾ അറിയുന്നത് ഭർത്താവിന് നായ അലർജിയാണെന്ന്. പക്ഷേ, അപ്പോഴേക്കും ലിയോയുമായി വളരെ വലിയൊരു ആത്മബന്ധം സോനാലിക്ക് ഉണ്ടായി കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ലിയോയെ പിരിയാൻ അവൾക്ക് മനസ്സ് വന്നില്ല. എന്നാൽ അതേസമയം തന്നെ ഭർത്താവിനും നായക്കുട്ടിക്കും ഒപ്പം ഒരുമിച്ചു കഴിയാനും സാധിക്കാത്ത അവസ്ഥ വന്നു.
ഒടുവിൽ അവൾ ഒരു ഉപായം കണ്ടെത്തി. ഒരാളെ മറ്റാർക്കെങ്കിലും ദത്തു നൽകാം. അങ്ങനെ അവൾ ഭർത്താവിനെ ദത്ത് നൽകാൻ തീരുമാനിച്ചു. അതിനായി ആവശ്യക്കാരെ തേടി ഒരു പരസ്യം നൽകി. പരസ്യം ഇങ്ങനെയായിരുന്നു: 29 വയസുള്ള സുന്ദരനായ ഗൗരവിന് ബൈക്ക് ഓടിക്കാനും ഭക്ഷണം പാചകം ചെയ്യാനും അറിയാം. മറ്റ് ആകർഷണീയമായ ഗുണങ്ങളുമുണ്ട്. താല്പര്യമുള്ളവർക്ക് സ്വീകരിക്കാം.

പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. ഗൗരവിനെ ഞങ്ങൾക്ക് വേണ്ട പകരം ലിയോയെ തന്നാൽ മതി എന്നായിരുന്നു പരസ്യം കണ്ട് ചിലർ രസകരമായി കുറിച്ചത്.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ  ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ

പാമ്പ് കടിയേറ്റ് വിദ്യാർഥിനിമരിച്ചു.

ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ശർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ

ടിങ്കറിങ് ലാബ് ജില്ലയിൽ ഈ അധ്യയന വർഷം അഞ്ച് സ്‌കൂളുകളിൽ

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ടിങ്കർ ലാബ് പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയിൽ ഈ അധ്യയന വർഷം നടപ്പാക്കുന്നത് അഞ്ച് സ്കൂളുകളിൽ. കല്ലൂർ ജിഎച്ച്എസ്എസ്,

ഗതാഗത നിയന്ത്രണം

വടുവൻചാൽ ടൗണിലെ ഓവുചാൽ നിർമാണവും അനുബന്ധ പ്രവൃത്തിയും പൂർത്തിയാകുന്നത് വരെ വടുവൻചാൽ- കൊളഗപ്പാറ റോഡിലെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

വി.പി.പി മേനോൻ സ്വർണ്ണ മെഡൽ വയനാട് സ്വദേശിക്ക്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോൻ സ്വർണ്ണ മെഡൽവയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റന്റായി ജോലി

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു.

മുട്ടിൽ പഞ്ചായത്ത്‌ ബസ്റ്റാന്റിൽ ബസ് കയറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു സ്റ്റാന്റിൽ കയറ്റിച്ചു. വയോജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് യുത്ത് കോൺഗ്രസ്‌ സമരം ഏറ്റടുത്തത്. യൂത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.