ഫിഫയുടെ മികച്ച താരമാവാന്‍ മെസിയും ബെന്‍സേമയും എംബാപ്പെയും; വിജയിയുടെ പേര് ചോർന്നു?

പാരീസ്: ഫിഫയുടെ മികച്ച താരം ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകർ. പാരീസില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 1.30ന് ആരംഭിക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. മികച്ച പുരുഷ താരമാവാന്‍ പിഎസ്‍ജിയുടെ അർജന്‍റൈന്‍ സൂപ്പർ താരം ലിയോണല്‍ മെസിയും പിഎസ്‍ജിയുടെ തന്നെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേയും റയല്‍ മാഡ്രിഡിന്‍റെ ഫ്രഞ്ച് താരം കരീം ബെന്‍സേമയും തമ്മിലാണ് പോരാട്ടം. ഇവരില്‍ ആരാവും വിജയി എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ജേതാവിന്‍റെ പേര് ചോർന്നതായാണ് റിപ്പോർട്ട്.

ഇക്കുറി അർജന്‍റീനയെ ഫിഫ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയും ടൂർണമെന്‍റിലെ ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കുകയും ചെയ്ത ലിയോണല്‍ മെസിക്കാണ് പുരസ്കാര സാധ്യത. മെസി ഫിഫ ബെസ്റ്റ് പുരസ്കാരം നേടുമെന്ന് അർജന്‍റൈന്‍ മാധ്യമപ്രവർത്തകനാണ് റിപ്പോർട്ട് ചെയ്തത്. ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ ഫൈനലിലെ രണ്ട് അടക്കം ഏഴ് ഗോളുകള്‍ മെസി ടൂർണമെന്‍റില്‍ അടിച്ചുകൂട്ടിയിരുന്നു. അടുത്തിടെ ലോറസ് പുരസ്കാരത്തിനും മെസിയുടെ പേര് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അർജന്‍റീനയ്ക്ക് ഖത്തർ ലോകകപ്പ് കിരീടം സമ്മാനിച്ചതിന് പുറമെ പിഎസ്ജിക്കായി സീസണില്‍ 16 ഗോളും 14 അസിസ്റ്റും 27 മത്സരങ്ങളില്‍ മെസി നേടിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ബാലന്‍ ഡി ഓർ പുരസ്കാരം നേടിയ ബെന്‍സേമയെയും ഫ്രാന്‍സിനെ ലോകകപ്പ് ഫൈനലിലെത്തിച്ച എംബാപ്പെയേയും മെസി അനായാസം പിന്തള്ളും എന്നാണ് റിപ്പോർട്ടുകള്‍.

ലിയോണല്‍ മെസിക്കും കിലിയന്‍ എംബാപ്പെയ്ക്കും കരീം ബെന്‍സേമയ്ക്കും പുറമെ ജൂലിയന്‍ ആല്‍വാരസ്, ജൂഡ് ബെല്ലിംങ്ഹാം, കെവിന്‍ ഡി ബ്രൂയിന്‍, എർലിംഗ് ഹാലണ്ട്, അഷ്റഫ് ഹക്കീമി, റോബർട്ട് ലെവന്‍ഡോവ്സ്കി, സാദിയോ മാനേ, ലൂക്കാ മോഡ്രിച്ച്, നെയ്മർ, മുഹമ്മദ് സലാ, വിനീഷ്യസ് ജൂനിയർ എന്നിവരാണ് മികച്ച താരമാവാനുള്ള നോമിനേഷനില്‍ അവസാന 14ല്‍ എത്തിയിട്ടുള്ളത്.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ  ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ

പാമ്പ് കടിയേറ്റ് വിദ്യാർഥിനിമരിച്ചു.

ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ശർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ

ടിങ്കറിങ് ലാബ് ജില്ലയിൽ ഈ അധ്യയന വർഷം അഞ്ച് സ്‌കൂളുകളിൽ

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ടിങ്കർ ലാബ് പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയിൽ ഈ അധ്യയന വർഷം നടപ്പാക്കുന്നത് അഞ്ച് സ്കൂളുകളിൽ. കല്ലൂർ ജിഎച്ച്എസ്എസ്,

ഗതാഗത നിയന്ത്രണം

വടുവൻചാൽ ടൗണിലെ ഓവുചാൽ നിർമാണവും അനുബന്ധ പ്രവൃത്തിയും പൂർത്തിയാകുന്നത് വരെ വടുവൻചാൽ- കൊളഗപ്പാറ റോഡിലെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

വി.പി.പി മേനോൻ സ്വർണ്ണ മെഡൽ വയനാട് സ്വദേശിക്ക്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോൻ സ്വർണ്ണ മെഡൽവയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റന്റായി ജോലി

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു.

മുട്ടിൽ പഞ്ചായത്ത്‌ ബസ്റ്റാന്റിൽ ബസ് കയറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു സ്റ്റാന്റിൽ കയറ്റിച്ചു. വയോജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് യുത്ത് കോൺഗ്രസ്‌ സമരം ഏറ്റടുത്തത്. യൂത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.