തലപ്പാടി– ചെങ്കള റീച്ചിൽ 35 ശതമാനം പണി തീർന്നു

കാസർകോട്‌ :തലപ്പാടി–ചെങ്കള റീച്ചിൽ ദേശീയപാത 66 വികസനം 35 ശതമാനം പൂർത്തിയായി. രണ്ടുമാസത്തിനകം 50 ശതമാനം ലക്ഷ്യമിട്ടാണ്‌ നിർമാണം. അടുത്തവർഷം മേയിൽ പണിതീർക്കാനാണ്‌ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ –ഓപ്പറേറ്റീവ്‌ സൊസൈറ്റി ലക്ഷ്യമിടുന്നത്‌. സംസ്ഥാനത്ത്‌ ആദ്യം പൂർത്തിയാകുന്ന ദേശീയപാത റീച്ചായിരിക്കും ഇത്‌. ആറുവരിപ്പാതയിൽ 17 കിലോമീറ്ററിൽ മൂന്നുവരി ടാറിങ് കഴിഞ്ഞു. വാഹനങ്ങൾ ഓടിതുടങ്ങി.

ഗതാഗതതടസ്സമില്ലാതാക്കാൻ ഇത് സഹായകമായി. 30 കിലോമീറ്ററിൽ മൂന്നുവരി പണി പുരോഗമിക്കുന്നു. ഇരുഭാഗത്തേക്കുമായി 72 കീലോമീറ്ററാണ്‌ മൂന്നുവരി പാത. സർവീസ്‌ റോഡ്‌ 22 കിലോമീറ്റർ ടാറിങ്ങായി. 30 കിലോമീറ്റർ പുരോഗമിക്കുന്നു. ഇരുഭാഗത്തേക്കുമായി 70 മീറ്ററാണ്‌ സർവീസ്‌ റോഡ് -ഓവുചാൽ 56 കിലോമീറ്റർ കഴിഞ്ഞു. ആകെ 78 കിലോ മീറ്ററാണ്‌. 45കിലോമീറ്റർ സംരക്ഷണഭിത്തിയിൽ 34 കിലോമീറ്റർ പണിതീർന്നു.

തലയുയർത്തി പാലങ്ങൾ
പാതയിലെ എല്ലാ പാലങ്ങളുടെയും പണി പുരോഗിക്കുകയാണ്‌. 72 തൂണുകളും പൂർത്തിയായി. 240 ഗർഡറുകളിൽ 120 സ്ഥാപിച്ചു. പൊസോട്ട്‌ (75 ശതമാനം), ഉപ്പള (40), മംഗൽപാടി കുക്കാർ (40), ഷിറിയ (40), കുമ്പള (60), മൊഗ്രാൽ (50) പാലങ്ങളുടെ പ്രവൃത്തി വേഗത്തിലാണ്.

അണങ്കൂരിലും 
അടുക്കത്തുബയലിലും 
അടിപ്പാത
കാസർകോട്‌ നഗരസഭയിലെ അണങ്കൂരിലും അടുക്കത്ത്‌ബയലിലും പുതുതായി അടിപ്പാതക്ക്‌ ദേശീയപാത അതോറിറ്റി അംഗീകാരം നൽകി. ഏഴുമീറ്റർ നീളവും 2.5 മീറ്റർ ഉയരവുമുള്ളതാണ്‌ ഇവ. കുഞ്ചത്തൂർ, ആരിക്കാടി, മൊഗ്രാൽ, വിദ്യാനഗർ ബിസി റോഡ്‌, നാലാംമൈൽ എന്നിവിടങ്ങളിൽ അടിപ്പാത പൂർത്തിയായി. മാട, മഞ്ചേശ്വരം, പൊസോട്ട്‌, ഉപ്പള ഗേറ്റ്‌, ഷിറിയ കുന്നിൽ, കുമ്പള എന്നിവിടങ്ങളിൽ പകുതിയായി. 77 കലുങ്കുകളിൽ 27 എണ്ണം നിർമാണം പൂർത്തിയായി. ബാക്കിയുള്ളവയുടെ 60 ശതമാനം പണിപൂർത്തിയായി.

കാസർകോട്‌ 
മേൽപ്പാലത്തിൽ 
27 തൂൺ
120 കിലോമീറ്റർ നീളവും 27 മീറ്റർ വീതിയുമുള്ള കാസർകോട്‌ മേൽപ്പാലത്തിന്റെ 27 തൂണുകളും പൂർത്തിയായി. മൂന്ന്‌ തൂണിന്റെ പണി 80 ശതമാനം കഴിഞ്ഞു. ദക്ഷിണേന്ത്യയിൽ ഒറ്റത്തൂണിലുള്ള ആദ്യത്തെ മേൽപ്പാലമാണിത്‌. അടുത്തവർഷമാദ്യം മേൽപ്പാലം പൂർണമാകും. ഉപ്പളയിൽ അനുവദിച്ച മേൽപ്പാലത്തിന്റെ ഡിസൈൻ ദേശീയപാത അതോറിറ്റി അംഗീകരിച്ചാലും പ്രവൃത്തി തുടങ്ങും. രണ്ട്‌ മേൽപാതയിൽ ഹൊസങ്കടിയിൽ പണി പുരോഗമിക്കുന്നു. ബന്തിയോട്‌ പ്രവൃത്തി തുടങ്ങാനുണ്ട്‌.

എങ്ങനെയാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്?നിങ്ങള്‍പോലും ശ്രദ്ധിക്കാത്ത ഹൃദയ സ്തംഭന ലക്ഷണങ്ങള്‍

ഹൃദയ പേശികള്‍ ശരിയായ രീതിയില്‍ രക്തം പമ്പ് ചെയ്യാത്തപ്പോഴാണ് ഹൃദയ സ്തംഭനം സംഭവിക്കുന്നത്. ഹൃദയസ്തംഭന ലക്ഷണങ്ങള്‍ ചിലപ്പോള്‍ സൂക്ഷ്മമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ തള്ളിക്കളയുകയാണ് പലരും ചെയ്യുന്നത്. ഹൃദയ സ്തംഭനം ഒരു നിശബ്ദ

കൊവിഡ് വാക്‌സിന്‍ പ്രശ്‌നക്കാരനോ? ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിന് പിന്നില്‍ ഇക്കാരണങ്ങള്‍

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരിലെ ഹൃദയാഘാതം ഒരു സാധാരണ സംഭവമായിരുന്നു. എന്നാലിന്ന് കാര്യങ്ങള്‍ മാറി. ഹൃദയാഘാതം മൂലം മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുകയാണ്. 20 വയസിന് അവസാനമോ

തൈറോയ്ഡും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്ന് വിദഗ്ധര്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്ക് തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്, 11ല്‍ ഒരാള്‍ക്ക് പ്രമേഹവും. എന്നാല്‍ ഈ രണ്ട് ആരോഗ്യപ്രശ്‌നങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് അറിയാമോ? ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ക്ക് ഹൈപ്പോതൈറോയ്ഡിസവും ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത്

കണ്ണേ കരളേ വിഎസ്സേ… ജനസാഗരത്തിന് നടുവിലൂടെ അവസാനമായി പാര്‍ട്ടി ഓഫീസിലേക്ക്, മുദ്രാവാക്യങ്ങളുമായി സഖാക്കള്‍

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം എകെജി സെന്‍ററിലെത്തിച്ചു. പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് ആളുകളാണ് എകെജി സെന്‍ററിലെത്തിയിരിക്കുന്നത്. കണ്ണേ കരളേ വിഎസേയെന്ന് ആർത്തുവിളിച്ച

കാമുകൻ/ കാമുകി പയ്യപ്പയ്യെ അകലുന്നുണ്ടോ? പഴയ സ്നേഹവും കരുതലുമില്ലേ? കരുതിയിരിക്കണം, ഇത് ‘ബാങ്ക്സിം​ഗാ’യിരിക്കാം

ദിവസം ഈ പ്രേമം അങ്ങ് അവസാനിക്കും. എന്നാൽ, ഇത് അവസാനിപ്പിക്കുന്നയാൾക്ക് നല്ല ധാരണയുണ്ട് താനീ ബന്ധം അവസാനിപ്പിക്കാൻ പോവുകയാണ് എന്ന്. ​ഗോസ്റ്റിം​ഗ്, സിറ്റുവേഷൻഷിപ്പ്, ലവ് ബോംബിം​ഗ്… ന്യൂജനറേഷന്റെ കയ്യിൽ പ്രണയവുമായി ബന്ധപ്പെട്ട എന്തെല്ലാം എന്തെല്ലാം

മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ എ.പി.കെ ഫയൽ ഫോണിലേക്ക് വന്നോ? സൂക്ഷിക്കണം; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വാട്സ് ആപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ .apk ഫയലുകൾ ലഭിച്ചാൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. .apk ഫയലുകൾ അയച്ച് പണം തട്ടുന്ന സംഘം സജീവമാണെന്നും ജാ​ഗ്രത പാലിക്കണമെന്നും കേരളാ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.