താത്കാലിക നമ്പറുമായി വാഹനം നിരത്തിലിറക്കാം, പുതിയ നിർദേശവുമായി എം.വി.ഡി

താത്കാലിക രജിസ്‌ട്രേഷന്‍ (ടി.പി.) നമ്പറുമായി വാഹനങ്ങള്‍ നിരത്തിലിറക്കാമെന്ന് മോട്ടോര്‍വാഹനവകുപ്പ്. 2019-ലെ മോട്ടോര്‍വാഹന നിയമഭേദഗതിപ്രകാരം പെര്‍മനെന്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ ഹൈസെക്യൂരിറ്റി നമ്പര്‍പ്ലേറ്റില്‍ എഴുതിയാണ് ഡീലേഴ്‌സ് വാഹനങ്ങള്‍ ഉപയോക്താവിന് നല്‍കിയിരുന്നത്.

ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ രണ്ടുമാസം കാത്തിരിക്കേണ്ടിവന്ന എറണാകുളം സ്വദേശിനി ഇതു ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം ആര്‍.ടി.ഒ.യുടെപേരിലായിരുന്നു പരാതി. വാഹനം വിട്ടുനല്‍കാന്‍ 2022 നവംബറില്‍ കോടതി ഇടക്കാല ഉത്തരവിട്ടു. തുടര്‍ന്നാണ് ടി.പി. നമ്പര്‍ പ്രദര്‍ശിപ്പിച്ച് വാഹനം നിരത്തിലിറക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് അനുമതിനല്‍കിയത്.
നിര്‍ദേശം നല്‍കിയിട്ടുണ്ട്

ടി.പി. നമ്പര്‍ മാത്രംവെച്ച് വാഹനം ഉടമയ്ക്ക് കൈമാറാന്‍ പല വില്‍പ്പനക്കാരും തയ്യാറാകാറില്ല. ഇത് നിയമാനുസൃതമാണോയെന്ന് വ്യക്തമല്ലാത്തതും ടി.പി. നമ്പറിലുള്ള വാഹനങ്ങള്‍ ഓടുന്നതിനിടെ പിടികൂടിയാല്‍ വില്‍പ്പനക്കാരില്‍നിന്ന് പിഴയീടാക്കുമോയെന്ന പേടിയുമാണ് കാരണം. ടി.പി. നമ്പറോടുകൂടി വാഹനം നിരത്തിലിറക്കാന്‍ തടസ്സമില്ലെന്നത് എല്ലാ ആര്‍.ടി.ഒ.മാരെയും അറിയിച്ചിട്ടുണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ടി.പി. നമ്പറില്‍ വാഹനം റോഡിലിറക്കുമ്പോള്‍

ശരിയായ നമ്പര്‍പ്ലേറ്റ് പ്രദര്‍ശിപ്പിക്കുന്നതുപോലെ വേണം ടി.പി. നമ്പറും പ്രദര്‍ശിപ്പിക്കാന്‍. മഞ്ഞനിറത്തിലുളള പ്രതലത്തില്‍ ചുവന്ന നിറത്തില്‍വേണം നമ്പര്‍ എഴുതാന്‍. ഇങ്ങനെ ആറുമാസംവരെ വണ്ടി നിരത്തിലിറക്കാം.

നിയമത്തില്‍ മാറ്റംവരുന്നതുവരെ തുടരാം

2019-ലെ മോട്ടോര്‍ വാഹനവകുപ്പുനിയമഭേദഗതിയനുസരിച്ച്, താത്കാലിക രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കുന്നതിനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്. ഷാസി നമ്പര്‍വെച്ച് വാഹനത്തിന്റെ ബോഡി നിര്‍മിക്കുന്നതിനും ഒരു സംസ്ഥാനത്തുനിന്നുവാങ്ങുന്ന വാഹനം മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്നതിനുംമാത്രമേ ടി.പി. അനുവദിക്കാവൂ.

അതുപോലെ ഒരു സംസ്ഥാനത്ത് വാങ്ങുന്ന വാഹനം അതേസംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്നതിന് ടി.പി. നമ്പര്‍ നല്‍കേണ്ടന്നാണ് കേന്ദ്രസര്‍ക്കാര്‍നിലപാട്. എന്നാല്‍, കേരളത്തില്‍ വാഹനം രജിസ്റ്റര്‍ചെയ്യാന്‍ ടി.പി. നമ്പര്‍ വേണം. ഇതു മാറ്റണമെങ്കില്‍ നിയമത്തില്‍ ഭേദഗതിവരുത്തണം. നിയമം മാറുന്നതോടെ വാഹനം രജിസ്റ്റര്‍ചെയ്യുന്നതിന് ടി.പി. നമ്പര്‍ ആവശ്യമില്ലാതാകും. – ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഓഫീസ്, കേരളാ മോട്ടാര്‍വാഹനവകുപ്പ്, തിരുവനന്തപുരം

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10

ദിവസം ആറ് മണിക്കൂർ ഇൻസ്റ്റഗ്രാം നോക്കിയിരിക്കുന്നവരാണോ? വാ ജോലിയുണ്ട്, ആളുകളെ ക്ഷണിച്ച് സിഇഒയുടെ പോസ്റ്റ്

ആറ് മണിക്കൂറെങ്കിലും ഇൻ‌സ്റ്റഗ്രാമിലും യൂട്യൂബിലും സമയം ചെലവഴിക്കണം. ക്രിയേറ്റർമാരെ കുറിച്ചും ക്രിയേറ്റർ കൾച്ചറിനെ കുറിച്ചും നല്ല ധാരണ വേണം. ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കും? കണക്കേ ഉണ്ടാവില്ല അല്ലേ? മിക്കവാറും സോഷ്യൽ

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്

വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും’; അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ പ്രഖ്യാപനവുമായി മന്ത്രി

അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ

‘ഓണക്കാലത്ത് ഒരു മണി അരി പോലും അധികം നൽകിയില്ല, അവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട, സംസ്ഥാനം കൃത്യമായി ഇടപെട്ടു’; മുഖ്യമന്ത്രി

വെളിച്ചെണ്ണ വില വർധനയിൽ ഫലപ്രദമായി സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 500 രൂപയോളം വില വർധിച്ച ഘടത്തിൽ ശബരി വെളിച്ചെണ്ണ 349 രൂപയ്ക്ക് സപ്ലൈകോ നൽകി. സബ്സിഡി ഇതര വെളിച്ചെണ്ണ 429

“പെയ്തൊഴിയാതെ” നോവൽ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

എഴുത്തുകാരി രമ്യ അക്ഷരത്തിന്റെ മൂന്നാമത്തെ പുസ്തകമായ “പെയ്തൊഴിയാതെ” എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പെയ്തൊഴിയാതെ എന്ന നോവലിന്റെ പുതിയ പതിപ്പ് ചുരുങ്ങിയ ചുരുങ്ങിയ കാലം കൊണ്ടാണ് പുറത്തിറങ്ങുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.