ശരീരം രണ്ട് പക്ഷേ വയര്‍ ഒന്ന്; ഇന്ത്യയില്‍ അപൂര്‍വ്വ ഇരട്ടകള്‍ ജനിച്ചു, കുട്ടികള്‍ ആരോഗ്യത്തോടെ ഇരിക്കുന്നു.

രണ്ട് ശരീരത്തോടെയാണെങ്കിലും ശരീരത്തിലെ ചില ഭാഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്നിരിക്കുന്ന ഇരട്ടകള്‍ അപൂര്‍വ്വമായി ജനിക്കാറുണ്ട്. ഇത്തരത്തില്‍ രണ്ട് കുട്ടികള്‍ കഴിഞ്ഞ ദിവസം ബീഹാറിലെ ഭഗല്‍പൂരില്‍ ജനിച്ചു. കുട്ടികള്‍ക്ക് രണ്ട് വീതം കാലുകളും രണ്ട് വീതം കൈകളുമുണ്ട്. എന്നാല്‍ ഇരട്ടകളുടെ വയര്‍ ഗര്‍ഭപ്രാത്രത്തില്‍ വച്ച് തന്നെ ഒന്നായ നിലയിലായിരുന്നു. കുട്ടികള്‍ക്ക് വിദഗ്ദ ചികിത്സ നല്‍കുന്നതിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ കുട്ടികള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. 22 കാരിയായ ഷംസ് പ്രവീണും സഫര്‍ ആലമുമാണ് കുട്ടികളുടെ അച്ഛനമ്മമാര്‍. ജനിക്കുന്നത് വരെ ഇരട്ടക്കുട്ടികളാണ് ജനിക്കാന്‍ പോകുന്നതെന്ന് ഇരുവര്‍ക്കും അറിയില്ലായിരുന്നു. ബീഹാറിലെ ഭഗല്‍പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് കുട്ടികള്‍ ജനിച്ചത്. ഇരുവരുടെയും ശാരീരിക പ്രത്യേകതയെ പരിഗണിച്ച് വിദഗ്ദ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ സുഖമായി ഇരിക്കുന്നുവെന്നും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

‘തിങ്കളാഴ്ച, അവള്‍ക്ക് വേദന അനുഭവപ്പെട്ടപ്പോൾ, കുടുംബാംഗങ്ങൾ അവളെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് അവള്‍ അപൂർവമായ രണ്ട് കുട്ടികൾക്ക് ജന്മം നൽകി. കുട്ടികൾക്ക് രണ്ട് ശരീരങ്ങളുണ്ട്, എന്നാൽ രണ്ട് കുട്ടികളുടെയും വയറുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളുടെ നില ഇപ്പോഴും ആരോഗ്യകരമാണെന്നും അവരുടെ ഒരു ബന്ധു പറഞ്ഞാതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ പഞ്ചാബില്‍ ഇത് പോലെ ശരീരഭാഗങ്ങള്‍ ഒന്നായ നിലയില്‍ രണ്ട് കുട്ടികള്‍ ജനിച്ചിരുന്നു. എന്നാല്‍ ഈ കുട്ടികളെ മാതാപിതാക്കള്‍ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു.

നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്‍റെ (NLM) റിപ്പോര്‍ട്ട് പ്രകാരം അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയില്‍ കുട്ടികള്‍ ജനിക്കുമ്പോള്‍ ഒന്നില്‍ ഒരു കുട്ടിയാണ് ഇത്തരത്തില്‍ ശരീരഭാഗങ്ങള്‍ കൂടി ചേര്‍ന്ന നിലയില്‍ ജനിക്കുന്നത്. ഇങ്ങനെ ജനിക്കുന്ന കുട്ടികളില്‍ 7.5 ശതമാനത്തിന് മാത്രമാണ് അതിജീവന സാധ്യതയുള്ളത്. ഇത്തരം കുട്ടികളില്‍ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തുന്നവരില്‍ 60 ശതമാനം കുട്ടികള്‍ അതിജീവിക്കുന്നു.

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.