സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ താപനില ഉയരുമെന്ന് കാലാവസ്ഥ പഠന വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എന്നീ ജില്ലകളിൽ 55 ഡിഗ്രി സെൽഷ്യസിനും മുകളിൽ താപനില ഉയരുമെന്നാണ് അറിയിപ്പ്.
ജില്ലകളിലെ താപസൂചിക അപകടകരമായ നിലയിൽ ഉയരാനാണ് സാധ്യതയെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷ ഈർപ്പം, താപനില എന്നിവ കണക്കിലെടുത്ത് അനുഭവപ്പെടുന്ന ചൂട് രേഖപ്പെടുത്തുന്നതാണ് താപസൂചിക.
മൂന്ന് ജില്ലകളിലും ഇത് 58 ഡിഗ്രി സെൽഷ്യസിൽ ഉയരും. പകൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. നിർജലീകരണവും സൂര്യതാപവും വരാതെ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം കൊല്ലം മുതൽ കോഴിക്കോടുവരെയുള്ള ജില്ലകളിൽ പകൽ സമയത്ത് താപനില ഉയരുമെന്ന് കാലാവസ്ഥാ പഠന വകുപ്പ് അറിയിച്ചു.
കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള സ്ഥലങ്ങളിലും പകൽ താപനില 35നും 38നും ഇടയിലായിരിക്കും. താപസൂചികയുടെ അടിസ്ഥാനത്തിൽ 52 മുതൽ 54 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും പ്രദേശങ്ങളിൽ ചൂട് അനുഭവപ്പെടുക.
അതേസമയം വേനൽ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 ഡിഗ്രിവരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലകളിൽ വരുന്ന മൂന്നുദിവസങ്ങളിൽ വേനൽ മഴ തുടരുമെന്നും ഇതിനാൽ ജാഗ്രത പുലർത്തണമെന്നും കാലാസ്ഥ വകുപ്പ് അറിയിച്ചു.