ഭക്ഷണം കളയാതിരിക്കാന്‍ സദ്യയുടെ ബാക്കി രാത്രിയും വിളമ്പാന്‍ വാശിപിടിച്ചു; കോലിയോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് സുരേഷ് പിള്ള.

ഷെഫ് സുരേഷ് പിള്ളയെ അറിയാത്ത മലയാളികള്‍ ചുരുക്കമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഷെഫ് സുരേഷ് പിള്ള. ഇപ്പോഴിതാ ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ആണ് ശ്രദ്ധേയമാകുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കൊപ്പമുള്ള ചിത്രം ആണ് സുരേഷ് പിള്ള ഇപ്പോൾ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഒപ്പം കോലിയെ കുറിച്ചും അദ്ദേഹം കുറിച്ചിട്ടുണ്ട്.

കോലി വെജിറ്റേറിയന്‍ ആണെന്ന് അറിയാത്ത ആരാധകര്‍ കുറവായിരിക്കും. കോലിക്ക് തനി നാടന്‍ സദ്യ വിളമ്പിയ അനുഭവം ആണ് സുരേഷ് പിള്ള പങ്കുവച്ചത്. 2018-ല്‍ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം കളിക്കാനെത്തിയതായിരുന്നു ഇന്ത്യന്‍ ടീം.

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ താമസിച്ച ഇന്ത്യന്‍ ടീമിന് ഭക്ഷണം ഒരുക്കിയത് സുരേഷ് പിള്ളയായിരുന്നു. അന്നത്തെ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചത്. മറ്റു താരങ്ങള്‍ക്ക് വിവിധ മത്സ്യവിഭവങ്ങള്‍ ഒരുക്കിയപ്പോള്‍ കോലിക്ക് 24 കൂട്ടുള്ള സദ്യയാണ് ഉണ്ടാക്കിയത്.

അന്ന് ഉച്ചയ്ക്ക് കോലി അത് കഴിച്ചെന്നും ബാക്കിയുള്ള ഭക്ഷണം കളയാതെ രാത്രിയും വിളമ്പണമെന്ന് വാശി പിടിച്ചെന്നും സുരേഷ് പിള്ള പോസ്റ്റില്‍ വ്യക്തമാക്കി.

‘അറബിക്കടലില്‍ നിന്നും അഷ്ടമുടിക്കായലില്‍ നിന്നും പിടിച്ച മത്സ്യങ്ങള്‍ കൊണ്ടുവന്ന് സമൃദ്ധമായ സീഫുഡ് തളിക ഞങ്ങള്‍ ഇന്ത്യന്‍ ടീമിനായി ഒരുക്കി. വെജിറ്റേറിയന്‍ ആയതിനാല്‍ സദ്യ ഒരുക്കാം എന്ന് ഞാന്‍ കോലിയോട് പറഞ്ഞു.

അദ്ദേഹം വളരേയധികം താത്പര്യത്തോടെ യെസ് എന്ന് പറഞ്ഞു. അത് എന്റെ കാതുകള്‍ക്ക് സംഗീതം പോലെയായിരുന്നു. 24 കൂട്ടുള്ള ഒരു സദ്യതന്നെ അദ്ദേഹത്തിന് മാത്രമായി പ്രത്യേകമായി ഞങ്ങള്‍ ഒരുക്കി. ഒരാള്‍ക്ക് മാത്രമായി സദ്യ ഒരുക്കുക എന്നത് എളുപ്പമല്ല. എന്നിട്ടും ഞങ്ങള്‍ അത് ചെയ്തു. ഞാന്‍ തന്നെ അദ്ദേഹത്തിന്റെ മുറിയിലെത്തി ഭക്ഷണം വിളമ്പിക്കൊടുത്തു. എന്നാല്‍ പിന്നീടുണ്ടായ കാര്യങ്ങള്‍ എന്നെ അദ്ഭുതപ്പെടുത്തി

‘ബാക്കിയുള്ള ഭക്ഷണം നിങ്ങള്‍ എന്താണ് ചെയ്യുക?’ എന്ന് കോലി എന്നോട് ചോദിച്ചു. ഒറ്റ നേരത്തേക്കുള്ള ഭക്ഷണം ആയതിനാല്‍ അത് കളയുമെന്ന് വേദനയോടെ കോലിയോട് പറഞ്ഞു. ഉടന്‍തന്നെ അദ്ദേഹം പറഞ്ഞു. ‘ബാക്കി എനിക്ക് രാത്രി കഴിക്കാമോ?’ അതിഥികള്‍ക്ക് നല്‍കുന്ന ഭക്ഷണം സൂക്ഷിച്ചുവെയ്ക്കരുതെന്ന് ഹോട്ടലിന്റെ കര്‍ശനമായ ഭക്ഷ്യസുരക്ഷാ നിയമമുണ്ടായിരുന്നു. അതോടൊപ്പം താരങ്ങള്‍ക്ക് നല്‍കേണ്ട ഭക്ഷണത്തെ കുറിച്ച് ബി.സി.സി.ഐയുടേയും മാര്‍ഗനിര്‍ദേശങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കേണ്ടി വന്നു. എന്നാല്‍ അദ്ദേഹത്തിനുവേണ്ടി തയ്യാറാക്കിയ ഭക്ഷണം കളയരുതെന്ന ഉറച്ച നിലപാടിലായിരുന്നു കോലി. ബാക്കി സദ്യ രാത്രി തരണമെന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. ഒടുവില്‍ ഞങ്ങള്‍ക്ക് അതിന് വഴങ്ങേണ്ടി വന്നു.

അദ്ദേഹത്തെപ്പോലെ വിജയം കൈവരിച്ച ഒരു മനുഷ്യന്‍, പണത്തിന് നല്‍കാവുന്നതെല്ലാം വാങ്ങാന്‍ സാധിക്കുന്ന ഒരാള്‍, അദ്ദേഹത്തിന്റെ ബാക്കി വന്ന ഭക്ഷണം വീണ്ടും വിളമ്പാന്‍ ആവശ്യപ്പെടുന്നു. ഭക്ഷണം പാഴായിപ്പോകാതിരിക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം സംഭവിച്ചത് അടച്ചിട്ട മുറിക്കയ്ക്കത്താണെന്ന് ഓര്‍ക്കണം. അതൊന്നും ക്യാമറയ്ക്ക് വേണ്ടിയുള്ള കളിയല്ലായിരുന്നു. അതാണ് പച്ചയായ വിരാട് കോലി’ – സുരേഷ് പിള്ള കുറിച്ചു.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

ക്വട്ടേഷന്‍ ക്ഷണിച്ചു.

വിനോദസഞ്ചാര വകുപ്പ് മലയോര യാത്രയ്ക്ക് അനുയോജ്യമായ എസി സൗകര്യമുള്ള സെവന്‍ സീറ്റര്‍ വാഹനവാഹന ഉടമകള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ക്വട്ടേഷന്‍, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് റസീപ്റ്റ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്,

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.