അടിവസ്ത്രം ധരിച്ച് ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന പെൺകുട്ടിയുടെ വീഡിയോ പുറത്ത്; അനുകൂലിച്ചും പ്രതികൂലിച്ചും വിവാദം; പ്രതികരണവുമായി പെൺകുട്ടിയും രംഗത്ത്

ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിക്കിനിക്ക് സമാനമായ ഉള്‍വസ്ത്രവും മിനി സ്കര്‍ട്ടും ധരിച്ചാണ് ഇവരുടെ യാത്ര. മടിയില്‍ ബാഗുമായി മെട്രോയില്‍ ഇരിക്കുന്ന ഇവര്‍ അല്‍പസമയത്തിന് ശേഷം എഴുന്നേറ്റു പോകുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ഇത് അനുവദിക്കാന്‍ പറ്റില്ലെന്നും പൊതുസ്ഥലങ്ങളില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കരുതെന്നും ആളുകള്‍ പ്രതികരിച്ചു.

എന്നാല്‍ പെണ്‍കുട്ടിയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുതെന്നു വീഡിയോ പകര്‍ത്തിയത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ചിലര്‍ പ്രതികരിച്ചു. സഹയാത്രികരില്‍ ആരോ ഒരാളാണ് വീഡിയോ പകര്‍ത്തിയത്.

വീഡിയോ ചര്‍ച്ചയായതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. യാത്രക്കാര്‍ എല്ലാ സാമൂഹിക മര്യാദകളും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ഡിഎംആര്‍സി പ്രസ്താവനയില്‍ പറയുന്നു.

തുടര്‍ന്ന് പ്രതികരണവുമായി വൈറല്‍ വീഡിയോയിലെ പെണ്‍കുട്ടിയും രംഗത്തെത്തി. റിഥം ചനാന എന്നാണ് അവരുടെ പേര്. വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും ആളുകളുടെ ശ്രദ്ധ ലഭിക്കാനോ പ്രശസ്തയാകാനോ അല്ല ഇത് ചെയ്യുന്നതെന്നും അവര്‍ പ്രതികരിച്ചു. കുടുംബാംഗങ്ങളും അയല്‍ക്കാരുമൊന്നും തന്റെ വസ്ത്രധാരണ രീതിയെ പിന്തുണയ്ക്കുന്നില്ലെന്നും എല്ലാവരും എപ്പോഴും പരിഹസിക്കുമെന്നും റിഥം പറയുന്നു. എന്നാല്‍ ഇതൊന്നും താന്‍ കാര്യമാക്കാറില്ലെന്നും 19-കാരി കൂട്ടിച്ചേര്‍ത്തു.

‘ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച്‌ ഞാന്‍ യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. അതും രഹസ്യമായി എടുത്ത ഒരു വീഡിയോ. മെട്രോയുടെ ഉള്ളില്‍ വീഡിയോ എടുക്കാന്‍ പാടില്ലെന്ന നിയമം പോലും മെട്രോ അധികൃതര്‍ മറന്നുപോയിരിക്കുന്നു. അവര്‍ക്ക് എന്റെ വസ്ത്രത്തെ കുറിച്ചാണ് ആവലാതി’-റിഥം വ്യക്തമാക്കുന്നു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.