രാത്രി ട്രക്കിൽ കയറി രാഹുൽ ​ഗാന്ധിയുടെ യാത്ര; വീഡിയോ വൈറൽ

ന്യൂ‍ഡൽഹി: രാത്രി ട്രക്കിൽ കയറി യാത്ര ചെയ്ത് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഹരിയാനയിലെ മുർതലിൽ നിന്നും അംബാലയിലേക്കായിരുന്നു രാഹുലിന്റെ യാത്ര. ഡൽഹിയിൽ നിന്ന് ചണ്ഡീഗഢിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു തിങ്കളാഴ്ച രാത്രി രാഹുൽ ട്രക്കിൽ കയറി യാത്ര ചെയ്തത്.

രാത്രി 11ഓടെയാണ് രാഹുൽ മുർതലിൽ എത്തിയത്. തുടർന്ന് ഇവിടെ നിന്നും ട്രക്കിൽ കയറിയ രാഹുൽ 12ഓടെ അംബാലയിൽ എത്തി. യാത്രയ്ക്കിടെ രാഹുൽ ഗാന്ധി, ട്രക്ക് ഡ്രൈവർമാർ അനുഭവിക്കന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞു. അംബാലയിലെത്തിയ രാഹുൽ ഗാന്ധി തുടർന്ന് ഹിമാചൽ പ്രദേശിലെ ഷിംലയിലേക്ക് മറ്റൊരു വാഹനത്തിൽ പോവുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. രാത്രി മുഴുവൻ ജോലി ചെയ്യുന്ന ഹെവി വെഹിക്കിൾ ഡ്രൈവർമാർ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കാനാണ് രാഹുൽ ഗാന്ധി ട്രക്കിൽ കയറിയതെന്ന് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.. അംബാലയ്ക്ക് സമീപമുള്ള ട്രക്ക് സ്റ്റോപ്പിൽ നിന്നും വാഹനത്തിൽ കയറി പോവുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ കോൺഗ്രസ് നേതാക്കളടക്കം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

ട്രക്കിനുള്ളിലിരുന്ന് രാഹുൽ ​ഗാന്ധി അനുയായികളെ നോക്കി കൈവീശുന്നതും കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗഢി ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ കാണാം. ട്രക്ക് ഡ്രൈവർമാരുടെ പ്രശ്‌നങ്ങൾ അറിയാൻ അവരെ സമീപിക്കുക, തുടർന്ന് ട്രക്കിൽ കയറി യാത്ര ചെയ്ത് അവരോട് സംസാരിക്കുക, രാഹുൽ ഗാന്ധിക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ. രാഹുൽ ജി നിങ്ങൾ അത്ഭുതകരമായ പ്രവൃത്തിയാണ് ചെയ്യുന്നത്- ഇമ്രാൻ പ്രതാപ്​ഗഢി ട്വീറ്റിൽ പറയുന്നു.

ഈ രാജ്യത്തിന്റെ ശബ്ദം കേൾക്കാനും ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും അറിയാനും രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നുവെന്ന് മറ്റൊരു കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. അതേസമയം, ട്രക്ക് യാത്രയ്ക്ക് ശേഷം ​രാഹുൽ ഒരു ​ഗുരുദ്വാരയിൽ നിൽക്കുന്ന വീഡിയോയും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.