വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്ഥാവന ഭരണഘടനാ ലംഘനം മന്ത്രി രാജിവെക്കണം: പി.സുധീർ

കൽപ്പറ്റ: വയനാട്ടിൽ കൂടുതൽ ആദിവാസി കുട്ടികളായതിനാൽ പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് അനുവദിക്കേണ്ടതില്ലെന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രസ്ഥാവന ഭരണഘടനാവിരുദ്ധമാണെന്നും, ആദിവാസി പൗരൻമാരെ രണ്ടാം നിര പൗരൻമാരായാണ് സംസ്ഥാന സർക്കാർ കാണുന്നതെന്നും ഇത് സത്യപ്രതിഞ്ജാ ലംഘനം നടത്തിയ മന്ത്രി രാജിവെക്കണമെന്നും കൽപ്പറ്റ കളക്ടറേറ്റിന് മുന്നിൽ പട്ടികവർഗ മോർച്ച നടത്തിയ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ പറഞ്ഞു.

ആദിവാസി വിഭാഗത്തിനോട് കടുത്ത അവഗണനയും, കൊടിയ വഞ്ചനയുമാണ് പിണറായി സർക്കാർ കാണിക്കുന്നത് അതിൻ്റെ അവസാനത്തെ ഉദാഹരണം മാത്രമാണ് ഏറ്റവും ഒടുവിൽ വിദ്യാഭ്യാസ മന്ത്രി നടത്തിയിരിക്കുന്നത്. ആദിവാസി വിഭാഗത്തിൽ നിന്ന് ഭാവിയിൽ ആരും തന്നെ ഡോക്ടർമാരൊ, എഞ്ചിനീയർമാരൊ ഉണ്ടാകേണ്ടതില്ലെന്നാണോ ഇടത് പക്ഷത്തിൻ്റെ നയമെന്ന് വ്യക്തമാക്കണം.

വയനാട് ജില്ലയിൽ സയൻസ് ഗ്രൂപ്പ് ഉൾപ്പെടെ പഠിക്കാനുള്ള മികച്ച സൗകര്യം ഉണ്ടാക്കിക്കൊടുക്കണം. ഗോത്ര സാരഥി പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമറിയതിനാൽ കുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള സാഹചര്യമാണുള്ളത്. സ്കൂൾ കോളേജ് തലങ്ങളിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് 50% ത്തിന് മുകളിലാണ് നിലവിലുള്ള കുട്ടികൾക്ക് 3 വർഷമായി ലംപ് സം
ഗ്രാൻറും, സ്റ്റൈഫൻ്റും വിതരണം ചെയ്യുന്നില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 2500 ലധികം പട്ടികവർഗ വിദ്യാർത്ഥിനികളാണ് ലൈംഗീകചൂഷണത്തിനിരയായത് ഇതിനൊന്നും പരിഹാരം കാണാൻ സംസ്ഥാന സർക്കാറിനായിട്ടില്ല. ആദിവാസി സമൂഹത്തെ മുഴുവൻ അപമാനിച്ച ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ സർക്കാർ തയ്യാറാകണമെന്നും സുധീർ പറഞ്ഞു. പട്ടികവർഗ്ഗ മോർച്ച ജില്ലാ പ്രസിഡണ്ട് സി.എ ബാബു അദ്ധ്യക്ഷത വഹിച്ചു, പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡണ്ട് പള്ളിയറ മുകുന്ദൻ, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.പി മധു, ജനറൽ സെക്രട്ടറിമാരായ കെ.ശ്രീനിവാസൻ, പ്രശാന്ത് മലവയൽ ,എൻ.കെ രാമനാഥൻ, എ.എസ് കവിത, രാമൻ തരിയോട് എന്നിവർ പ്രസംഗിച്ചു.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *