സെക്‌സിനെ ഒരു കായിക ഇനമായി അംഗീകരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് സ്വീഡിഷ് സര്‍ക്കാര്‍

സ്‌റ്റോക്ക്‌ഹോം: സെക്‌സിനെ ഒരു കായിക ഇനമായി അംഗീകരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് സ്വീഡിഷ് സര്‍ക്കാര്‍. സ്വീഡന്റെ നേതൃത്വത്തില്‍ സെക്‌സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്ന വാര്‍ത്തകള്‍ സ്വീഡിഷ് സര്‍ക്കാരിന്റെ കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്പോര്‍ട്സ് കോണ്‍ഫെഡറേഷനാണ് നിഷേധിച്ചത്.

ജൂണ്‍ എട്ടിന് ഗോതന്‍ബെര്‍ഗില്‍ ഇത്തരമൊരു ടൂര്‍ണമെന്റ് നടത്തുമെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംഭവം തെറ്റാണെന്നും സ്വീഡനെയും സ്വീഡിഷ് കായിക വിനോദങ്ങളെയും അപകീര്‍ത്തിപ്പെടുത്താനാണ് ആരോ ഇത്തരമൊരു തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും സ്വീഡിഷ് സ്പോര്‍ട്സ് കോണ്‍ഫെഡറേഷന്‍ വക്താവ് അന്ന സെറ്റ്സ്മാന്‍ പറഞ്ഞു.

ചില ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്തരമൊരു തെറ്റായ വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടെന്നും വാര്‍ത്തകള്‍ നിഷേധിക്കുന്നതായും സ്വീഡിഷ് സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു. ഒരു സ്ട്രിപ് ക്ലബ്ബ് ഉടമ സെക്‌സ് ഫെഡറേഷന്‍ വേണമെന്ന ആവശ്യവുമായി തങ്ങളെ സമീപിച്ചിരുന്നുവെന്നും, എന്നാല്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഈ അപേക്ഷ തള്ളിയെന്നും അന്ന സെറ്റ്സ്മാന്‍ ഡി.ഡബ്ല്യു എന്ന അന്താരാഷ്ട്ര മാധ്യമത്തിനോട് പറഞ്ഞു.

സ്വീഡിഷ് സ്പോര്‍ട്സ് കോണ്‍ഫെഡറേഷന് ഒരു തരത്തിലുമുള്ള സെക്‌സ് ഫെഡറേഷനുകളുമായും യാതൊരു ബന്ധവുമില്ലെന്നും പ്രതിനിധി അറിയിച്ചു. അതേസമയം, സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ എന്ന പേരിലൊരു വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡ്രാഗണ്‍ ബ്രാറ്റിക് എന്ന സ്വീഡിഷ് പൗരനാണ് ഈ വ്യാജ വാര്‍ത്തക്ക് പിന്നിലെന്ന് കണ്ടെത്തുകയുണ്ടായി. പ്രമുഖ സ്വീഡിഷ് ദിനപത്രമായ ഗോടെബോര്‍ഗ്‌സ് പോസ്റ്റന്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ബ്രാറ്റികിന്റെ ഉടമസ്ഥതയില്‍ നിരവധി സ്ട്രിപ് ക്ലബ്ബുകള്‍ ഉണ്ടായിരുന്നു.

സെക്‌സിനെ ഒരു കായികയിനമാക്കണം എന്ന ആഗ്രഹത്താല്‍, ഇദ്ദേഹം 2023 ജനുവരിയില്‍ അംഗത്വം തേടി സ്വീഡിഷ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സമീപിച്ചു. എന്നാല്‍ മെയ് മാസം അപേക്ഷ ഫെഡറേഷന്‍ നിരാകരിച്ചിരുന്നു. ഇതിന്റെ വാശിയിലാണ് ഡ്രാഗണ്‍ ബ്രാറ്റിക് ഇങ്ങനെയൊരു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്നും സ്വീഡിഷ് മാധ്യമം പറയുന്നു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളമുണ്ട – മംഗലശ്ശേരി മല റോഡ് ഭാഗങ്ങളിൽ നാളെ (സെപ്റ്റംബർ 9) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണമായോ

ബാർബറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പുൽപള്ളി പാതിരി പുത്തൻപുരയ്ക്കൽ പി.ജെ.ഷാജു(56) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പാതിരി വെള്ളുപാടി കോളനിക്ക് സമീപം ആൾതാമസമില്ലാതെ കിടന്നിരുന്ന വീട്ടിനുള്ളിലാണ് ഷാജുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്‌ചത്തോളം പഴക്കമുണ്ട്.

സീറ്റ് ഒഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളജിൽ എം.എ ഹിസ്റ്ററി, എം. കോം കോഴ്സുകളിൽ എസ്.സി വിഭാഗത്തിന് സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള താത്പര്യമുള്ള വിദ്യാർത്ഥികൾ സെപ്റ്റംബർ 10ന് രാവിലെ 11ന്

ആവേശത്തേരേറി കോട്ടവയലിന്റെ ഓണാഘോഷം

കല്‍പ്പറ്റ: കോട്ടവയല്‍ അനശ്വര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ നാടിന്റെ ഉത്സവമായി. ‘ഓണാവേശം’ എന്ന പേരില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും നാടൊന്നടങ്കം അണിനിരന്നു. വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ജൈവവൈവിധ്യ കോൺഗ്രസ്; അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പതിനെട്ടാമത്  ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പ്രൊജക്റ്റ് അവതരണം, പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, പുരയിട ജൈവവൈവിധ്യ സംരക്ഷണം

അഞ്ചുകുന്നിൽ വാഹന അപകടം:ഭർത്താവ് മരണപെട്ടു;ഭാര്യക്ക് ഗുരുതര പരിക്ക്

പനമരം:അഞ്ചു കുന്ന് ഡോക്ടർ പടിയിൽ നാല് മണിയോടെ ഉണ്ടായ വാഹന അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച റിപ്പൺ സ്വദേശി നൂറുദ്ധീൻ അരീക്കാടൻ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.