സാമൂഹിക പ്രതിബദ്ധതാ സഹകരണം;പദ്ധതികള്‍ സമര്‍പ്പിക്കും -ജില്ലാ കളക്ടര്‍

വിവിധ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതി വഴി ജില്ലയില്‍ പ്രത്യേക വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമെ ആവശ്യമുള്ള മേഖലകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ സാമൂഹിക പ്രതിബദ്ധത പദ്ധതികള്‍ വഴിയും എത്തിക്കുക എന്നതാണ് ലക്ഷ്യം. മതിയായ പ്രോജക്ടുകള്‍ തയ്യാറാക്കാത്തതിനാല്‍ പലപ്പോഴും ജില്ലയ്ക്ക് ലഭ്യമാകേണ്ടിയിരുന്ന പല സി.എസ്.ആര്‍ ഫണ്ടുകളും ഇതിന് മുമ്പ് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ന്യൂനതകള്‍ പരിഹരിച്ച് സന്നദ്ധരായ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സാമൂഹിക പ്രതിബദ്ധതാ സഹായങ്ങളും ജില്ലയിലെത്തിക്കാനുള്ള ശ്രമമാണിത്.
ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതികള്‍ അവലോകനം ചെയ്തു. ആദിവാസി മേഖല, കാര്‍ഷിക, ആരോഗ്യ മേഖല എന്നിവയ്ക്കെല്ലാം പ്രയോജനപ്പെടുന്ന ഏറ്റവും പ്രാധാന്യമുള്ള പദ്ധതിയാണ് ഫണ്ട് ലഭ്യതയ്ക്കായി ജില്ലയില്‍ നിന്നും സമര്‍പ്പിക്കുക. ഇതിനായി സാമൂഹിക പ്രതിബദ്ധതാ സന്നദ്ധരായ വിവിധ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കും. 24 വകുപ്പുകള്‍ അവരവരുടെ പ്രോജക്ടുകള്‍ അവതരിപ്പിച്ചു. ഇതുസംബന്ധിച്ച ചെലവുകള്‍, ലക്ഷ്യങ്ങള്‍, ഗുണഭോക്താക്കള്‍, ജില്ലയ്ക്കുണ്ടാകുന്ന നേട്ടങ്ങള്‍ എന്നിവ വിശദീകരിച്ചു. പ്രാഥമിക അവലോകന യോഗത്തില്‍ 88 പ്രോജക്ടുകളാണ് ചര്‍ച്ച ചെയ്തതത്. കാര്‍ഷിക കര്‍ഷക ക്ഷേമവകുപ്പ്, ഡയറ്റ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, വനം വകുപ്പ് പട്ടികവര്‍ഗ്ഗ വികസനവകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ശുചിത്വമമിഷന്‍ തുടങ്ങി വിവിധ വകുപ്പുകള്‍ വിശദമായി തയ്യാറാക്കിയ പ്രോജക്ടുകള്‍ യോഗത്തില്‍ വിശദീകരിച്ചു. പ്രോജക്ടുകള്‍ സമര്‍പ്പിക്കാത്ത വകുപ്പുകള്‍ ഉടന്‍ പദ്ധതി രൂപരേഖ എസ്റ്റിമേറ്റ് തുക കണക്കാക്കി സമര്‍പ്പിക്കണം. ലഭിച്ച പ്രോജക്ടുകളില്‍ നിന്നും പ്രധാനപ്പെട്ടവ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും. ഈ പ്രോജക്ടുകളാണ് വിവിധ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും മുന്നില്‍ അവതരിപ്പിക്കുക.
ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍. മണിലാല്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രായപൂർത്തിയാകാത്തകുട്ടിയോട് ലൈംഗിക അതിക്രമം; യുവാവിനെ റിമാണ്ട് ചെയ്‌തു.

മാനന്തവാടി: മാനന്തവാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തി യാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ റിമാണ്ട് ചെയ്തു. മാനന്തവാടി സ്വദേശി അതുൽ രാജ് (22) നെയാണ് മാനന്തവാടി എസ്എച്ച്ഒ പി.റഫീഖിൻ്റെ നേതൃത്വത്തിലുള്ള സംഘം

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ; വിവാദങ്ങൾ കെട്ടടങ്ങും വരെ പാലക്കാട്ടേക്ക് പോകില്ല

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം. കഴിഞ്ഞദിവസം

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ തിയതി സെപ്റ്റംബര്‍ ഒന്ന് വരെ ദീര്‍ഘിപ്പിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന മതവിഭാഗക്കാര്‍ക്ക്

ദേശഭക്തിഗാന മത്സരം

എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായി ഏഴ് മുതല്‍ 10 പേരടങ്ങുന്ന സംഘത്തിന്റെ ആറ് മിനുറ്റില്‍ കവിയാത്ത ദേശഭക്തിഗാനം വീഡിയോ ചിത്രീകരിച്ച് അയയ്ക്കണം.

അമീബിക് മസ്തിഷ്ക ജ്വരം; വെള്ളക്കെട്ടുകളിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്: ഡിഎംഒ

വയനാട് സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സംശയിക്കുന്ന സാഹചര്യത്തിൽ അതീവ ആരോഗ്യ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ടി മോഹൻ ദാസ് അറിയിച്ചു. അമീബിക് മസ്തിഷ്ക ജ്വരം മനുഷ്യരിൽ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കൽപ്പറ്റ: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 45 വയസുളള വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.