സിംകാർഡ് വിറ്റ് നടന്ന പയ്യൻറെ ഇപ്പോഴത്തെ ആസ്ഥി പതിനാറായിരം കോടി രൂപ; പാരമ്പര്യത്തിന്റെ പിന്തുണയില്ലാതെ ആഗോള അതിസമ്പന്നരുടെ പട്ടികയിലേക്ക് നടന്നു കയറിയ ഇന്ത്യൻ യുവാവ് : വായിക്കാം ഓയോ സ്ഥാപകൻ റിതേഷ് അഗര്‍വാളിന്റെ വിജയകഥ.

പൂജ്യത്തില്‍നിന്നു തുടങ്ങി 16,000 കോടിയുടെ ആസ്തിയിലേക്ക്.. അതും വെറും പത്തു വര്‍ഷംകൊണ്ട്! വിശ്വസിക്കാനാകുന്നുണ്ടോ!? റിതേഷ് അഗര്‍വാള്‍ എന്നൊരു ഒഡിഷക്കാരന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥയാണ് പറയുന്നത്. ഒന്നുമില്ലായ്മയില്‍നിന്ന് സ്വയം അധ്വാനിച്ച്‌ ശതകോടീശ്വരന്മാരായി മാറിയ യുവാക്കളുടെ പട്ടികയില്‍ ലോകത്ത് രണ്ടാമനാണ് ഈ 29കാരനിപ്പോള്‍.

ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒയോ റൂംസ് റിതേഷിന്റെ ബുദ്ധിയില്‍ ഉദിച്ച ആശയമാണ്. റിതേഷ് തന്നെ ഇച്ഛാശക്തികൊണ്ട് വിജയത്തിലേക്ക് നയിച്ച ആശയം. അച്ഛനും അമ്മയും എൻജിനീയറാക്കാൻ ഡല്‍ഹിയിലേക്കയച്ച ബാലൻ പഠനം പാതിവഴിയില്‍ നിര്‍ത്തി സ്വന്തം സ്വപ്‌നങ്ങള്‍ക്കു പിന്നാലെ ഓടിയതിന്റെ വിജയസാക്ഷാത്ക്കാരമാണിന്ന് ഒയോയും റിതേഷും. രണ്ടു ബില്യൻ ഡോളര്‍(ഏകദേശം 16,413 കോടി രൂപ) ആണ് റിതേഷിന്റെ ആസ്തി.

ഇന്ത്യയില്‍ സ്വന്തം അധ്വാനത്തില്‍നിന്ന് ശതകോടീശ്വരന്മാരായി മാറിയ യുവാക്കളുടെ പട്ടികയില്‍ ഒന്നാമനാണ് റിതേഷ്. ബൈജൂസിന്റെ രവീന്ദ്രനും(11,523 കോടി) ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകരായ ബിന്നി, സച്ചിൻ ബൻസാല്‍ സഹോദരന്മാരും(8,231) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്നത്.

എൻജിനീയറാകാൻ ഡല്‍ഹിയിലെത്തിയവൻ: കൗമാരത്തിൽ തന്നെ ബിസിനസാണ് തന്റെ രക്തത്തിലുള്ളതെന്ന് മറ്റാര്‍ക്കുംമുൻപേ റിതേഷ് അഗര്‍വാള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 13-ാം വയസില്‍, രാജസ്ഥാനിലെ കോട്ടയിലുള്ള സെന്റ് ജോണ്‍സ് സീനിയര്‍ സെക്കൻഡറി സ്‌കൂളില്‍ പഠനം തുടരുമ്ബോള്‍ തന്നെ സിം കാര്‍ഡ് വിറ്റ് സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാനം കണ്ടെത്തുകയായിരുന്നു റിതേഷ്.

ഒഡിഷയിലെ റായാഗഢിലെ ചെറിയൊരു പട്ടണമാണ് ജന്മനാട്. അച്ഛൻ രമേശ് അഗര്‍വാളിനു മറ്റു പദ്ധതികളായിരുന്നു. മകനെ എൻജിനീയറാക്കണമെന്നായിരുന്നു അച്ഛൻ ആഗ്രഹിച്ചത്. അങ്ങനെയാണ് ഐ.ഐ.ടി-ജെ.ഇ.ഇ കൂടി ലക്ഷ്യമിട്ട് പത്താം ക്ലാസ് പഠനത്തിനായി ഡല്‍ഹിയിലേക്ക് മകനെ പറഞ്ഞയച്ചത്. എന്നാല്‍, ഡല്‍ഹിയിലെത്തിയ റിതേഷിനു മറ്റു പദ്ധതികളുണ്ടായിരുന്നു. എൻജിനീയറിങ് സ്വപ്‌നങ്ങള്‍ ഒരുഭാഗത്തുവച്ച്‌ സ്വന്തം ബിസിനസുകളെക്കുറിച്ച്‌ ആലോചിച്ചുതുടങ്ങി. കോളജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ പുറത്തിറങ്ങി.

തലവര പോലെ ബിസിനസ് സ്വപ്‌നങ്ങളുമായി പെരുവഴിയിലിറങ്ങിയ റിതേഷിനെ തേടി ലോകത്തെ തന്നെ വിലയേറിയ ഫെലോഷിപ്പുകളൊന്ന് എത്തി. യു.എസ്-ജര്‍മൻ ശതകോടീശ്വരൻ പീറ്റര്‍ തീലിന്റെ ഫൗണ്ടേഷൻ നല്‍കുന്ന തീല്‍ ഫെലോഷിപ്പ് ആയിരുന്നു അത്. ക്ലാസ്‌റൂമുകളുടെ ചുമരുകള്‍ക്കു പുറത്തിറങ്ങി സ്വന്തവും ക്രിയാത്മകവുമായ പുത്തൻ ആശയങ്ങള്‍ നടപ്പാക്കാൻ സ്വപ്‌നം കണ്ടിറങ്ങുന്ന യുവാക്കളെ പിന്തുണയ്ക്കാനായാണ് പീറ്റര്‍ ഈ ഫെലോഷിപ്പിനു തുടക്കമിട്ടത്.

19-ാം വയസിലാണ് റിതേഷ് ഫെലോഷിപ്പിനു തിരഞ്ഞെടുക്കപ്പെടുന്നത്. അന്ന് ഒരു ലക്ഷം യു.എസ് ഡോളര്‍(ഏകദേശം 82 ലക്ഷം രൂപ) ആണ് ഫെലോഷിപ്പ് തുകയായി ലഭിച്ചത്. കിട്ടിയ അവസരം മുതലെടുത്ത് ‘ഒറാവല്‍ സ്റ്റേയ്‌സ്’ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് ആരംഭിച്ചു. ചെലവ് കുറഞ്ഞ ലോഡ്ജുകളും ഹോട്ടല്‍ മുറികളും തിരയുന്ന യാത്രക്കാരെ ലക്ഷ്യമിട്ടുള്ള ‘വണ്‍ സ്‌റ്റോപ്പ്’ പോര്‍ട്ടലായിരുന്നു ഇത്. 2012 സെപ്റ്റംബറിലാണ് ഹോസ്പിറ്റാലിറ്റി രംഗത്ത് റിതേഷ് ആദ്യ ചുവടുവയ്പ്പ് വയ്ക്കുന്നത്.

ഒറാവലെന്ന കൊച്ചുസ്വപ്‌നം, ഒയോ എന്ന വിപ്ലവം: ഒറാവല്‍ അധികം വൈകാതെ ‘ഒയോ റൂംസ്’ ആയി. 2013 മേയിലാണ് പില്‍ക്കാലത്ത് ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി രംഗത്തെ കുത്തകകളായി മാറിയ ഒയോയ്ക്കു തുടക്കമിടുന്നത്. ഒയോ ഹിറ്റാകാൻ അധികം വേണ്ടിവന്നില്ല. അതിവേഗത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായി മാറി. 2018 സെപ്റ്റംബര്‍ ആകുമ്ബോഴേക്കും കമ്ബനിയുടെ ആസ്തി 8,000 കോടി രൂപയായി കുതിച്ചുയര്‍ന്നു.

ഈ കുതിച്ചുചാട്ടത്തിനു പിന്നില്‍ ഒരൊറ്റപ്പേര്; റിതേഷ് അഗര്‍വാള്‍. ഒരു യുവാവിന്റെ നിശ്ചയദാര്‍ഢ്യം, സമര്‍പ്പണം, ധീരത… ഇതെല്ലാം ചേര്‍ന്നാണ് ഒയോ ഒരു വന്മരമായി മാറുന്നത്. ലോകത്തെ ഒന്നാം നമ്ബര്‍ ഹോട്ടല്‍ ശൃംഖലയാകാനുള്ള യാത്രയിലാണിപ്പോള്‍ ഒയോ. 2016ല്‍ മലേഷ്യയും നേപ്പാളും വഴി ദക്ഷിണേഷ്യയിലും ദക്ഷിണ പൂര്‍വേഷ്യയിലും ചുവടുറപ്പിച്ചു. 2018ല്‍ ബ്രിട്ടൻ, യു.എ.ഇ, ചൈന, സിംഗപ്പൂര്‍, ഇന്തോനേഷ്യ വഴി വലിയ മാര്‍ക്കറ്റുകളിലും പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ 35 രാജ്യങ്ങളിലായി 1.57 ലക്ഷത്തിലേറെ ഹോട്ടലുകളാണ് ഒയോയ്ക്കു കീഴിലുള്ളത്. 500 നഗരങ്ങളിലായി 3.30 ലക്ഷം മുറികള്‍.

2013ല്‍ സോഫ്റ്റ്ബാങ്കിന്റെ സാമ്ബത്തിക പിന്തുണയോടെയാണ് ഒയോ ആരംഭിക്കുന്നത്. ഇന്നിപ്പോള്‍ 82,307 കോടി രൂപയാണ് കമ്ബനിയുടെ വിപണിമൂല്യം. ചൈനയിലെ രണ്ടാമത്തെ വലിയ ഹോട്ടല്‍ ശൃംഖലയായി മാറിക്കഴിഞ്ഞു ഒയോ. ഈ വര്‍ഷം തന്നെ മേഖലയിലെ മറ്റു കരുത്തരെയെല്ലാം പിന്തള്ളി ലോകത്തെ ഒന്നാമന്മാരാകുകയാണ് റിതേഷ് അഗര്‍വാളും സംഘവും ലക്ഷ്യമിടുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

ഓഗസ്റ്റ് 22ന് അമിത് ഷാ കേരളത്തിൽ; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് മുൻ ഒരുക്കങ്ങൾ വിലയിരുത്തും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേർ അറസ്റ്റില്‍. പാലാ ഭരണങ്ങാനം വേലംകുന്നേല്‍ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റില്‍ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ

Latest News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.