സിഎൻജി കരുത്തിനൊപ്പം 28.51 കിലോമീറ്റര്‍ മൈലേജ്; വില 8.41 ലക്ഷം: വിപണി പിടിക്കാൻ മാരുതി ഫ്രോങ്ക്സ്.

ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഇഷ്ടവാഹനമായ ഫ്രോങ്ക്സിന്റെ സിഎൻജി പതിപ്പ് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. എസ്-സിഎൻജി പവര്‍ട്രെയിനുമായി വരുന്ന മാരുതി ഫ്രോങ്ക്സ് സിഗ്മ, ഡെല്‍റ്റ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും. കൂടാതെ 8.41 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. യഥാക്രമം 8.41 ലക്ഷം രൂപയും 9.27 ലക്ഷം രൂപയുമാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.

നിലവില്‍ ഹ്യുണ്ടായ് എക്സ്റ്റര്‍ സിഎൻജിയുമായി മത്സരത്തിനെത്തുന്ന മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജി നെക്സ പ്രീമിയം ഡീലര്‍ഷിപ്പ് വഴിയാണ് വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎൻജി കിറ്റിനൊപ്പം 1.2 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനാണ് പുതിയ മാരുതി സുസുക്കി ഫ്രോങ്‌ക്‌സിന് കരുത്തേകുന്നത്. സിഎൻജി മോഡില്‍, പവര്‍ട്രെയിൻ 6000 ആര്‍പിഎമ്മില്‍ 77.5 പിഎസ് പവര്‍ ഔട്ട്പുട്ടും 4,300 ആര്‍പിഎമ്മില്‍ 98.5 എൻഎം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. സിഎൻജി പതിപ്പ് 28.51 km/kg എന്ന മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. പെട്രോള്‍ മോഡില്‍, എഞ്ചിൻ 6,000 ആര്‍പിഎമ്മില്‍ 89 ബിഎച്ച്‌പിയും 4,400 ആര്‍പിഎമ്മില്‍ 113 എൻഎം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ഹാലൊജൻ പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബുകള്‍, കീലെസ് എൻട്രി & ഗോ, ഓട്ടോമാറ്റിക് എസി, ഫാബ്രിക് സീറ്റ് അപ്‌ഹോള്‍സ്റ്ററി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇഎസ്‌പി, റിവേഴ്‌സ് പാര്‍ക്കിംഗ് സെൻസറുകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ ഡീഫോഗര്‍ തുടങ്ങിയ ഫീച്ചറുകള്‍ എൻട്രി ലെവല്‍ സിഗ്മ വേരിയന്റില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡെല്‍റ്റ വേരിയന്റിന് ഒആര്‍വിഎമ്മുകളില്‍ ടേണ്‍ ഇൻഡിക്കേറ്ററുകള്‍ ഉണ്ട്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഉള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, വോയ്‌സ് അസിസ്റ്റ് ഫീച്ചറുകള്‍, ഒടിഎ അപ്‌ഡേറ്റുകള്‍, 4-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഇലക്‌ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകള്‍, സ്റ്റിയറിംഗ് വീല്‍ മൗണ്ടഡ് കണ്‍ട്രോളുകള്‍ തുടങ്ങിയവയും ഉണ്ട്.

പുതിയ ഫ്രോങ്ക്സ് സിഎൻജി അവതരിപ്പിച്ചതോടെ മാരുതി സുസുക്കിയുടെ പോര്‍ട്ട്ഫോളിയോയ്ക്ക് ഇപ്പോള്‍ സിഎൻജി വിഭാഗത്തില്‍ 15 മോഡലുകളുണ്ട്. ഈ ക്രോസ്‌ഓവര്‍ മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് മുഖേന 23,248 രൂപ മുതല്‍ ആരംഭിക്കുന്ന പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസില്‍ സ്വന്തമാക്കാം.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.