ഈ വർഷം ഇതുവരെ ബിഗ് ടിക്കറ്റിലൂടെ 291 വിജയികൾ; 159 മില്യൺ ദിർഹം സമ്മാനം

സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി ബിഗ് ടിക്കറ്റ് 30 വർഷമായി ജി.സി.സിയിലെ ഏറ്റവും വലിയ നറുക്കെടുപ്പായി തുടരുന്നു. ക്യാഷ്, ഗോൾഡ്, ഡ്രീം കാർ എന്നിങ്ങനെ 159 മില്യൺ ദിർഹം മൂല്യമുള്ള സമ്മാനങ്ങൾ 291 വിജയികൾക്ക് ഈ വർഷം ഇതുവരെ ബിഗ് ടിക്കറ്റ് നൽകുകയും ചെയ്തു.

മാസംതോറും ക്യാഷ്, ഡ്രീം കാർ പ്രൈസുകൾ

എല്ലാ മാസവും മൂന്നാം തീയതി ഒരു ഭാഗ്യശാലിക്ക് ഗ്രാൻഡ് പ്രൈസ് നേടാം. കഴിഞ്ഞ ആറ് മാസങ്ങളായി ഏഴ് മൾട്ടി മില്യണയർമാർ സ്വന്തമാക്കിയത് 143 മില്യൺ ദിർഹം. ഇതോടൊപ്പം ഏഴ് പേർക്ക് ഡ്രീം കാറുകൾ സ്വന്തമായി. ഇതിൽ മസരാറ്റി, റേഞ്ച് റോവർ, ബി.എം.ഡബ്ല്യു തുടങ്ങിയ കാറുകളുമുണ്ട്.

ഈ വർഷം ഗ്രാൻഡ് പ്രൈസ് നേടിയവരിൽ മെയ് മാസത്തിലെ വിജയി പ്രദീപ് കുമാറുണ്ട്. 15 മില്യൺ ദിർഹമാണ് പ്രദീപ് സ്വന്തമാക്കിയത്. “ഞാൻ 1998ൽ ബിഗ് ടിക്കറ്റിലൂടെ ഒരു ലക്ഷം ദിർഹം നേടിയിരുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒന്നാണ് റാഫ്ൾ ഡ്രോകളിൽ വിജയിയാകുക എന്നത്. പക്ഷേ, കൂടുതൽ പേരും ബുദ്ധിശൂന്യമായ രീതിയിൽ പണം ചെലവാക്കും. വളരെ ചിന്തിച്ച് സ്മാർട്ടായ ഇൻവെസ്റ്റുമെന്റുകൾ നടത്തേണ്ടത് ആവശ്യമാണ്.”- പ്രദീപ് ഉപദേശിക്കുന്നു.

ഫെബ്രുവരിയിൽ ഗ്രാൻഡ് പ്രൈസ് നേടിയത് രഞ്ജിത് ജുമർ പാൽ ആയിരുന്നു. 23 മില്യൺ ദിർഹമാണ് അദ്ദേഹം നേടിയത്. കുടുംബത്തിന്റെ ക്ഷേമത്തിനൊപ്പം നിക്ഷേപമായും തുക ഉപയോഗിക്കാനാണ് രഞ്ജിത് തീരുമാനിച്ചത്.

ജൂലൈ മാസത്തിലെ വിജയി മുഹമ്മദ് അലി മൊയ്ദീൻ ആയിരുന്നു. “ആദ്യം ബിഗ് ടിക്കറ്റിൽ നിന്ന് ഫോൺകോൾ വന്നപ്പോൾ സുഹൃത്തുക്കൾ പറ്റിക്കാൻ വിളിക്കുന്നതാണെന്നാണ് കരുതിയത്. ഞാൻ വിജയിയായി എന്നത് എനിക്ക് വിശ്വസിക്കാനായില്ല. 20 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. സമ്മാനം കിട്ടിയ തുക അവർക്ക് ഇടയിൽ പകുത്തെടുക്കാനാണ് തീരുമാനം.” മൊയ്ദീൻ പറയുന്നു.

വീക്കിലി ക്യാഷ്, ഗോൾഡ് പ്രൈസ് വിജയികൾ

ഏതാണ്ട് 200 വീക്കിലി വിജയികൾ സ്വന്തമാക്കിയത് 8,250,000 ദിർഹമാണ്. ഗോൾഡ് പ്രൈസ് വിജയികൾ ഓരോരുത്തരും ഒരു കിലോഗ്രാം സ്വർണം സ്വന്തമാക്കി. ഇത് 1,149,000 മില്യൺ ദിർഹത്തിന്റെ മൂല്യം വരും. 1992-ലാണ് ബിഗ് ടിക്കറ്റ് ആരംഭിച്ചത്. ഒരു മില്യൺ ദിർഹമായിരുന്നു സമ്മാനത്തുക. ഇപ്പോഴത് 35 മില്യൺ ദിർഹമായി.

എല്ലാവർക്കും തുല്യ അവസരം

ജൂലൈ മാസം 15 മില്യൺ ദിർഹം നേടാനാകും. ഓഗസ്റ്റ് മൂന്നിനാണ് നറുക്കെടുപ്പ്. ഭാഗ്യശാലികളായ 10 പേർക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാം. രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹമാണ്. മൂന്നാം സമ്മാനം 90,000 ദിർഹം. നാലാം സമ്മാനം 80,000 ദിർഹം. അഞ്ചാം സമ്മാനം 70,000 ദിർഹം. ആറാം സമ്മാനം 60,000 ദിർഹം. ഏഴാം സമ്മാനം 50,000 ദിർഹം. എട്ടാം സമ്മാനം 40,000 ദിർഹം. ഒൻപതാം സമ്മാനം 30,000 ദിർഹം. പത്താം സമ്മാനം 20,000 ദിർഹം.

വീക്കിലി നറുക്കെടുപ്പിലേക്ക് ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാവർക്കും ഓട്ടോമാറ്റിക് എൻട്രി ലഭിക്കും. ആഴ്ച്ചതോറും ഒരു ലക്ഷം ദിർഹം വീതം നേടാനുമാകും. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾക്കൊപ്പം ഡ്രീം കാർ ടിക്കറ്റുകളും നേടാം. ഓഗസ്റ്റ് മൂന്നിന് ജീപ് റാംഗ്ലർ ആണ് നേടാനാകുക. ഒരു ഡ്രീം കാർ ടിക്കറ്റിന് 150 ദിർഹം മാത്രം മുടക്കിയാൽ മതി. രണ്ടു ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും.

ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ഓൺലൈനായി ടിക്കറ്റെടുക്കാം. അല്ലെങ്കിൽ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാം. മറ്റു മാർഗങ്ങളിലൂടെ ടിക്കറ്റെടുക്കുന്നവർ ടിക്കറ്റ് വ്യാജമല്ലെന്ന് ഉറപ്പാക്കണം.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.