തെന്നിന്ത്യയിലെ ഏറ്റവും ധനികനായ ചലച്ചിത്രതാരം ആര്? ഉത്തരം നിങ്ങളെ അത്ഭുതപ്പെടുത്തും

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുള്ള ഇടമാണ് തെന്നിന്ത്യ. അടുത്തകാലത്തായി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ബോളിവുഡ് ചിത്രങ്ങളെക്കാള്‍ നേട്ടവും ഉണ്ടാക്കുന്നുണ്ട്. രജനികാന്ത്, ചിരഞ്ജീവി, മോഹൻലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ ഇങ്ങനെ ഒരേ സമയം പ്രതിഭ സമ്ബന്നവും താരപ്രഭയിലുമാണ് തെന്നിന്ത്യന്‍ സിനിമ രംഗം. ജനപ്രീതി താരങ്ങള്‍ക്ക് സിനിമകള്‍, അംഗീകാരങ്ങള്‍, മറ്റ് ബിസിനസ്സുകള്‍ എന്നിവയിലൂടെ ധാരാളം പണം സമ്ബാദിക്കാന്‍ അവസരം നല്‍കുന്നു എന്നത് ഒരു രഹസ്യമല്ല. ഇത്തരത്തില്‍ തെന്നിന്ത്യയില്‍ ഏറ്റവും സമ്ബന്നനായ താരം ആരാണ്?

മുകളില്‍ പറഞ്ഞ പേരുകളിലോ, അല്ലെങ്കില്‍ പുത്തന്‍ നിരയിലെ ഒരു താരമോ അല്ല തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും സമ്ബന്നന്‍. ഒരു സിനിമയ്ക്ക് 100 കോടി രൂപ പ്രതിഫലം വാങ്ങുന്ന നടനുമല്ല അദ്ദേഹം. നാഗാര്‍ജുന അക്കിനേനിയാണ് ദക്ഷിണേന്ത്യന്‍ സിനിമ രംഗത്തെ ഏറ്റവും സമ്ബന്നന്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വിജയകരമായ തെലുങ്ക് സിനിമ രംഗത്ത് ഇദ്ദേഹമുണ്ട്. ഹിന്ദി സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, കൂടാതെ സിനിമകളുടെയും മറ്റ് ബിസിനസ്സുകളിലൂടെയും 3000 കോടിയിലധികം ആസ്തി ഇദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സൂം ടിവിയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം 2022-ല്‍ അദ്ദേഹത്തിന്റെ ആസ്തി 3010 കോടി രൂപയിലധികമായിരുന്നു.

63 വയസുകാരനായ നാഗാര്‍ജുന ഒരു ചിത്രത്തിന് ഒന്‍പത് കോടി മുതല്‍ 20 കോടിവരെയാണ് പ്രതിഫലം വാങ്ങുന്നത്. പരസ്യങ്ങള്‍ക്കും ബ്രാന്‍റ് പ്രമോഷനും മറ്റും ഇദ്ദേഹം 2 കോടി രൂപയോളം വാങ്ങുന്നുണ്ട്. ഇതിന് പുറമേ വിജയകരമായ ഏറെ ബിസിനസ് സംരംഭങ്ങളും നിക്ഷേപങ്ങളും ഇദ്ദേഹത്തിനുണ്ട്. ഒരു സമയത്ത് തെലുങ്ക് വിനോദ ചാനല്‍ മാ ടിവി ഇദ്ദേഹത്തിന്‍റെതായിരുന്നു. എന്നാല്‍ പിന്നീട് ഇത് സ്റ്റാര്‍ നെറ്റ്വര്‍ക്കിന് വിറ്റു. അന്നപൂര്‍ണ്ണ സ്റ്റുഡിയോ എന്ന പ്രൊഡക്ഷന്‍ ഹൌസും, സ്റ്റുഡിയോയും ഇദ്ദേഹത്തിന്‍റെതാണ്. ഇദ്ദേഹത്തിന് ഹൈദരാബാദ് ഹൈടെക് സിറ്റിയില്‍ ഒരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്വന്തമായി ഉണ്ട്. അതിനൊപ്പം തന്നെ ഹൈദരാബാദില്‍ ഒരു മീഡിയ സ്കൂളും ഇദ്ദേഹം നടത്തുന്നുണ്ട്.

നാഗാര്‍ജുന ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്ബോള്‍ മറ്റ് സൂപ്പര്‍താരങ്ങളും വലിയ സമ്ബദ്യവുമായി ഈ ലിസ്റ്റില്‍ അടുത്ത സ്ഥാനങ്ങളിലുണ്ട്. തെലുങ്ക് താരം വെങ്കിടേഷും, ചിരഞ്ജീവിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ 2200 കോടിയും, 1650 കോടിയുമാണ് റിപ്പോര്‍ട്ട് പ്രകാരം ഇവരുടെ സ്വത്ത്. ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ ആണ് നാലാം സ്ഥാനത്ത് 1370 കോടിയാണ് ഇദ്ദേഹത്തിന്‍റെ സ്വത്ത്.ജൂനിയര്‍ എന്‍ടിആര്‍ (450 കോടി), ദളപതി വിജയ് (445 കോടി), രജനികാന്ത് (430 കോടി), കമല്‍ഹാസന്‍ (388 കോടി), മോഹന്‍ലാല്‍ (376 കോടി), അല്ലു അര്‍ജുന്‍ (350 കോടി) എന്നിങ്ങനെയാണ് തുടര്‍ന്ന് ലിസ്റ്റ് വരുന്നത് എന്നതാണ് സൂം റിപ്പോര്‍ട്ട് പറയുന്നത്.

പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. സംഭവം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ

മുഖത്തും കഴുത്തിലും കാണപ്പെടുന്ന വൃക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍*

വൃക്കകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും രക്തം ശരിയായി ഫില്‍റ്റര്‍ ചെയയ്യാന്‍ കഴിയാതെ വരികയും ശരീരത്തില്‍ മാലിന്യങ്ങളും ദ്രാവകവും അടിഞ്ഞുകൂടുകയും ചെയ്യുന്ന അവസ്ഥയിലാണ് വൃക്കകള്‍ തകരാറിലായി എന്ന് മനസിലാക്കുന്നത്. വിട്ടുമാറാതെ വരുന്ന വൃക്കരോഗം പല വൃക്ക തകരാറിലേക്കും

പരിക്കുപറ്റിയാൽ മൈൻഡ് ചെയ്യില്ല; സഹൽ അടക്കമുള്ള താരങ്ങളെ ഇന്ത്യൻ ക്യാംപിലേക്ക് അയക്കില്ലെന്ന് മോഹൻ ബഗാൻ

ഇന്ത്യന്‍ ക്യാംപിലേക്ക് താരങ്ങളെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച് ഐഎസ്എല്‍ ക്ലബ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് അടക്കമുള്ള താരങ്ങളെയാണ് ടീം വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചത്. പുതിയ പരിശീലകന് കീഴിൽ കഴിഞ്ഞ

ശക്തികൂടിയ ന്യൂനമര്‍ദ്ദം, കേരളത്തില്‍ വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തി കൂടിയ ന്യൂനമർദ്ദം ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡീഷ തീരത്തിന് മുകളിലായി സ്ഥിതിചെയ്യുന്നു. അടുത്ത

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.