മുഖത്തും കഴുത്തിലും കാണപ്പെടുന്ന വൃക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍*

വൃക്കകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും രക്തം ശരിയായി ഫില്‍റ്റര്‍ ചെയയ്യാന്‍ കഴിയാതെ വരികയും ശരീരത്തില്‍ മാലിന്യങ്ങളും ദ്രാവകവും അടിഞ്ഞുകൂടുകയും ചെയ്യുന്ന അവസ്ഥയിലാണ് വൃക്കകള്‍ തകരാറിലായി എന്ന് മനസിലാക്കുന്നത്. വിട്ടുമാറാതെ വരുന്ന വൃക്കരോഗം പല വൃക്ക തകരാറിലേക്കും നയിച്ചേക്കാം. തുടക്കത്തില്‍ വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണെങ്കിലും രോഗം വഷളാകുമ്പോള്‍ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടും. വൃക്ക രോഗത്തിന്റെ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍ക്കപ്പുറം മുഖത്തും കഴുത്തിലും കാണപ്പെടുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് അറിയാം.
വീര്‍ത്തിരിക്കുന്ന മുഖം
വൃക്കരോഗത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്ന് മുഖത്ത് നീര്, വീക്കം എന്നിവ ഉണ്ടാക്കുന്നു എന്നതാണ്. വൃക്കകള്‍ക്ക് അധിക ദ്രാവകം ശരിയായി പുറന്തള്ളാന്‍ കഴിയാത്തപ്പോഴാണ് ശരീത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത്. ഇത്തരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത് മുഖത്ത് നീര് വയ്ക്കുന്നതിന് കാരണമാകുന്നു. പ്രധാനമായും കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗങ്ങളെയും കവിളുകളിലുമാണ് ബാധിക്കുന്നത്. രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴാണ് മുഖത്തെ നീര് കൂടുതലായും കാണപ്പെടുന്നത്. കൈകള്‍, കാലുകള്‍, കണങ്കാലുകള്‍ എന്നിവയുള്‍പ്പെടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും നീര്‍വീക്കം വ്യാപിക്കും.

ചര്‍മ്മത്തിന് വിളറിയതും ചാരനിറമുള്ളതും മഞ്ഞകലര്‍ന്നതുമായ നിറം
വൃക്ക കേടാകുമ്പോള്‍ അത് മുഖത്തെയും കഴുത്തിലെയും ചര്‍മ്മത്തെയും ബാധിക്കുന്നു. വൃക്ക തകരാറുമൂലം അടിഞ്ഞുകൂടുന്ന വിഷവസ്തുക്കള്‍ നിറത്തിലും ഘടനയിലും വ്യത്യസ്തമാകും. മുഖത്തിന്റെ ചര്‍മ്മം ആകര്‍ഷകമല്ലാത്ത ചാരനിറമായി മാറുന്നു. മുഖത്തും കഴഴുത്തിലും മഞ്ഞകലര്‍ന്ന നിറം കാണപ്പെടും. വൃക്കകള്‍ ശരിയായി പ്രവര്‍ത്തനക്ഷമമല്ലാത്തപ്പോള്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും പോഷക സന്തുലിതാവസ്ഥ നിലനിര്‍ത്താനുമുളള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടുന്നു. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. വരണ്ടതും അടര്‍ന്നുപോകുന്നതുമായ ഭാഗങ്ങള്‍, പരുക്കനായുളള ചര്‍മ്മങ്ങള്‍ ഇവയും ഉണ്ടാകാം.
ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടും

വിട്ടുമാറാത്ത വൃക്കരോഗമുളളവര്‍ക്ക് തീവ്രമായ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. ചര്‍മ്മത്തിന്റെ ഈ അവസ്ഥയെ ‘പ്യൂരിറ്റസ്’ എന്നാണ് വിളിക്കുന്നത്. ഇത് മുഖത്തിന്റെയും കഴുത്തിന്റെയും ഭാഗങ്ങളെ പ്രത്യേകമായി ബാധിക്കുന്നു.ചൊറിച്ചില്‍, ചുവന്ന പാടുകളും മറ്റും ശരീരത്തില്‍ ഉണ്ടാക്കുകയും ചെയ്യുന്നു.ഇത്തരത്തിലുണ്ടാകുന്ന വൃണങ്ങളും പാടുകളും വേദനാജനകമോ അണുബാധയ്‌ക്കോ കാരണമാകും.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.