രാജ്യത്തേക്കുള്ള ലാപ്ടോപ്പുകളുടെയും ടാബ്ലറ്റുകളുടെയും ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്രസർക്കാർ; ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരും: കേന്ദ്ര നീക്കത്തിന് പിന്നിൽ എന്ത്?

അപ്രതീക്ഷിതമായി വിപണിയെ ഞെട്ടിച്ച്‌ ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പുകളുടെയും, ടാബുകളുടെയുമടക്കം ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കമ്ബ്യൂട്ടര്‍ വിപണയില്‍ വൻ വിലക്കയറ്റം സൃഷ്ടിക്കാനിടയുള്ള തീരുമാനമെന്നാണ് പുറത്തുവരുന്ന അഭിപ്രായം. HSN 8471 വിഭാഗത്തില്‍പ്പെടുന്ന ഉപകരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. എന്തിനാണ് ഇത്ര പെട്ടന്ന് ഇങ്ങനെയൊരു നീക്കമെന്നും ചോദ്യമുയരുന്നു?

ഹാര്‍മോണൈസ്ഡ് സിസ്റ്റം ഓഫ് നോമൻക്ലേച്ചര്‍ എന്നതിന്‍റെ ചുരുക്കെഴുത്താണ് HSN. നികുതി ആവശ്യങ്ങള്‍ക്കായി വിവിധ ഉത്പന്നങ്ങളെ തരംതിരിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണിത്. ഡാറ്റ പ്രൊസസിങ്ങ് മെഷീനുകളാണ് എച്ച്‌ എസ്‌എൻ 8471 എന്ന കോഡിനടിയില്‍പ്പെടുന്നത്. ലാപ്ടോപ്പും ടാബ്ലറ്റും മാത്രമല്ല, ചെറിയ സര്‍വ്വറുകളും, ആള്‍ ഇൻ വണ്‍ പിസികളും അടക്കം കമ്ബ്യൂട്ടറുകളുമൊക്കെ ഇതില്‍പ്പെടും.

ആപ്പിളിന്റെ മാക് ബുക്കും, മാക് മിനിയുമൊക്കെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യല്‍ ഇനി എളുപ്പമല്ല. ഇറക്കുമതിക്ക് പ്രത്യേക ലൈസൻസ് എടുക്കണം. ആപ്പിളിന് മാത്രമല്ല പിസി, ലാപ്ടോപ്പ് മാര്‍ക്കറ്റിലെ പ്രധാനികളായ ഡെല്ലിന്റെയും, ലെനോവോയുടെയും, അസൂസിന്റെയും ഒക്കെ ഉല്‍പന്നങ്ങളുടെ ഇറക്കുമതി പ്രതിസന്ധിയിലായിരിക്കുയാണ്. അതുകൊണ്ടുതന്നെ, ലാപ്ടോപ്പുകളുടെയും കമ്ബ്യൂട്ടറുകളുടെയും വില വരും മാസങ്ങളില്‍ കുതിച്ചുയരുമെന്ന് ചുരുക്കും.

രാജ്യത്തെ ആഭ്യന്തര ഉല്‍പാദനം കൂട്ടാനാണ് നീക്കമെന്നാണ് വിശദീകരണം. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടിയാണ് നീക്കമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉദ്ദേശമെന്തായാലും മാര്‍ക്കറ്റില്‍ ഉല്‍പന്നങ്ങളുടെ ലഭ്യത കുറയുമെന്നും, വില കൂടുമെന്നും ഉറപ്പാണ്. ആഗസ്റ്റ് നാല് മുതല്‍ ഇറക്കുമതിക്കാര്‍ക്ക് ലൈസൻസിന് അപേക്ഷിക്കാൻ പറ്റുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പക്ഷേ ലൈസൻസ് കിട്ടിയാലും കാര്യങ്ങള്‍ നേരത്തേത് പോലെ എളുപ്പമാവില്ല. വലിയ തുക കൂടുതല്‍ ചെലവാക്കേണ്ടിയും വരുമെന്നാണ് സൂചന.

ഗവേഷണത്തിനും പരിശോധനയ്ക്കും മറ്റുമായി ഒരു കണ്‍സൈൻമെന്റില്‍ പരമാവധി ഇരുപത് കമ്ബ്യൂട്ടറുകള്‍ എന്ന നിലയില്‍ ഇറക്കുമതി തുടരാമെന്ന ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന കന്പ്യൂട്ടറുകള്‍ ആവശ്യം കഴിഞ്ഞാല്‍ തിരിച്ച്‌ കയറ്റി അയക്കുകയോ നശിപ്പിച്ച്‌ കളയുകയോ ചെയ്യണം, ഒരു കാരണവശാലം ഇവ വില്‍പ്പന നടത്താൻ പാടില്ല. ചൈനയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ലാപ്ടോപ്പുകളുടെയും ടാബുകളുടെയുമൊക്കെ പ്രധാന നിര്‍മ്മാണ കേന്ദ്രം. നിയന്ത്രണം ചൈനയില്‍ നിന്ന് ഉല്‍പാദനം മാറ്റാൻ കമ്ബനികളെ പ്രേരിപ്പിക്കുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു.

എന്തായാലും ഇന്ത്യൻ കമ്ബ്യൂട്ടര്‍ വിപണിയെ അടിമുടി മാറ്റാൻ കെല്‍പ്പുള്ളതാണ് പുതിയ നിയന്ത്രണം. നിലവില്‍ ഡെല്ലിനും എച്ച്‌ പിക്കും ഇന്ത്യയില്‍ നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്. 2020ല്‍ സ്മാര്‍ട്ട് ടിവികളുടെ ഇറക്കുമതിക്ക് ഏ‌ര്‍പ്പെടുത്തിയതിന് സമാനമായ നിയന്ത്രണമാണ്. കമ്ബ്യൂട്ടറുകള്‍ക്കും കൊണ്ടുവന്നിരിക്കുന്നത്. ഉത്സവകാലത്ത് വില്‍പ്പന വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കേന്ദ്ര നീക്കമെന്നതും ശ്രദ്ധേയമാണ്. സ്മാര്‍ട്ട് ടിവികള്‍ക്ക് ഏര്‍പ്പെടുത്തിയ ഇറക്കുമതി നിയന്ത്രണം രാജ്യത്തെ ആഭ്യന്തര ഉത്പാദനം കൂട്ടിയെന്നാണ് കണക്കുകള്‍. പക്ഷേ ടിവികളെക്കാള്‍ സങ്കീര്‍ണമാണ് കമ്ബ്യൂട്ടിങ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം. ആഭ്യന്തര ഉല്‍പ്പാദനം ട്രാക്കിലാകാൻ സമയമെടുക്കും. അത് വരെ വിലക്കയറ്റവും ലഭ്യതക്കുറവും സഹിക്കേണ്ടി വരും.

ഗ്രീന്‍ ടീ കുടിക്കുന്നവരാണോ? ശ്രദ്ധിക്കണം ഗ്രീന്‍ ടീ അങ്ങനെ എല്ലാവര്‍ക്കും കുടിക്കാനാവില്ല

ആന്റിഓക്സിഡന്റുകള്‍, മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാറ്റെച്ചിനുകള്‍, കഫീനില്‍ നിന്നുള്ള പ്രകൃതിദത്ത ഊര്‍ജ്ജം എന്നിവയാല്‍ സമ്പന്നമായ ഒരു സൂപ്പര്‍ ഡ്രിങ്ക് ആണ് ഗ്രീന്‍ ടീ. ശരീരഭാരം കുറയ്ക്കല്‍, ശരീരം വിഷവിമുക്തമാക്കല്‍, ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്കുള്ള ആരോഗ്യകരമായ

‘കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂളുകളിൽ ‘സഹായപ്പെട്ടി’, ആഴ്ചയിലൊരിക്കൽ തുറന്ന് പരിശോധിക്കണം, കുട്ടികള്‍ക്ക് പ്രശ്നങ്ങളറിയിക്കാം’

തിരുവനന്തപുരം: ആലപ്പുഴയിലെ നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മയും പിതാവും ക്രൂരമർദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകലിൽ സുരക്ഷാമിത്രം

‘പുറത്തുവന്ന ചാറ്റിൽ വിശ്വാസ്യതയില്ല, നടക്കുന്നത് തെറ്റായ പ്രചാരണം’; അർജന്റീനയുടെ കേരള സന്ദർശനത്തിൽ മന്ത്രി

മലപ്പുറം: മെസ്സിയുടെയും അർജന്റീന ടീമിന്റേയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണങ്ങളെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുണ്ടെന്നും സ്പോൺസർ പണം അടച്ചിട്ടുണ്ടെന്നും വി അബ്ദുറഹ്മാൻ പറഞ്ഞു. ഈ വർഷം

ഓണാഘോഷത്തോടനുബന്ധിച്ച് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ്

മുള്ളൻകൊല്ലി : പട്ടാണിക്കൂപ്പ് നാഷണൽ ലൈബ്രറിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 5 വരെ പ്രൈസ് മണി സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നു. ഒന്നാം സ്ഥാനക്കാർക്ക്

വനയോര പ്രദേശങ്ങളിൽ അനിവാര്യമായ മാറ്റങ്ങളിലൂടെ ജനങ്ങൾക്ക് ആശ്വാസം പകരുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

സംഘർഷ മേഖലകളായി മാറിയ വനയോര പ്രദേശങ്ങളിൽ അനിവാര്യമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിലൂടെ വനം വകുപ്പ് ജനങ്ങൾക്ക് ആശ്വാസം പകരുകയാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചെതലയം റെയിഞ്ചിലെ ഇരുളം, പുൽപ്പള്ളി ഫോറസ്റ്റ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലേർട്ട്

കൽപ്പറ്റ: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.