ഉദ്യോഗസ്ഥർ ആധാരമെഴുതി. തെറ്റും ക്രമക്കേടും പിന്നിൽ അഴിമതിയും ആധാരം എഴുത്ത് അസോസിയേഷൻ

കൽപ്പറ്റ: ബത്തേരിയിൽ
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ സംസ്ഥാന ഗവര്‍ണറുടെ പേരില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ ആധാരവും ഫയലിംഗ് ഷീറ്റും വനം ഉദ്യോഗസ്ഥര്‍ തയാറാക്കുന്നതില്‍ പ്രതിഷേധവുമായി ആധാരം എഴുത്ത് അസോസിയേഷന്‍. വനം ഉദ്യോഗസ്ഥരുടേത് ആധാരം എഴുത്തുകാരുടെ ഉപജീവനമാര്‍ഗത്തിലുള്ള കടന്നുകയറ്റമാണെന്നും അവസാനിപ്പിക്കണമെന്നും അസോസിയേഷന്‍
ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഏറ്റെടുത്തതില്‍ 42 ആധാരങ്ങളും ഫയലിംഗ് ഷീറ്റും തയാറാക്കിയത് വനം ഉദ്യോഗസ്ഥരാണ്.ഭൂമി വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും രജിസ്‌ട്രേഷനുള്ള ആധാരം സ്വയം തയാറാക്കാന്‍ നിയമപരമായി അനുവാദമുണ്ട്. ഇതിന്റെ മറപിടിച്ചാണ് വനം ഓഫീസിനെ സമാന്തര ആധാരം എഴുത്ത് ഓഫീസായി ഉദ്യോഗസ്ഥര്‍ മാറ്റുന്നത്. ഭൂമി ഗവര്‍ണറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന മുറക്കാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി ഗുണഭോക്താവിനു പണം ലഭിക്കുന്നത്. കക്ഷികളെ സഹായിക്കാനെന്ന വ്യാജേനയാണ് വനം ഉദ്യോഗസ്ഥര്‍ ആധാരവും ഫയലിംഗ് ഷീറ്റും തയാറാക്കി ഒപ്പു വാങ്ങി രജിസ്‌ട്രേഷന്‍ നടത്തുന്നത്.
മലയാളം എഴുത്തും വായനയും അറിയാത്തവരാണ് ആധാരത്തില്‍ ഒപ്പിട്ടിരിക്കുന്ന കക്ഷികളില്‍ പലരും. ഇത് ഭാവിയില്‍ പലതരത്തിലുള്ള നിയമപ്രശ്‌നങ്ങള്‍ക്കു കാരണമാകും. ആധാരം തയാറാക്കുന്നതിനു പുറമേ ഒരോ കക്ഷിയില്‍നിന്നും ചെലവിനത്തില്‍ ഭീമമായ തുക വനം ഉദ്യോഗസ്ഥര്‍ വാങ്ങുന്നതായാണ് വിവരം.
വനം ഉദ്യോഗസ്ഥര്‍ ആധാരങ്ങള്‍ തയാറാക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും വിശദാന്വേഷണവും നടപടിയും ഉണ്ടാകുന്നില്ല.
ആധാരം എഴുത്ത് മേഖലയില്‍ പല കാരണങ്ങളാല്‍ തൊഴില്‍ കുറഞ്ഞുവരികയാണ്. ഇതിനിടെയാണ് ഉദ്യോഗസ്ഥര്‍ അധികാരവും സംവിധാനങ്ങളും ഉപയോഗിച്ച് തൊഴില്‍ കവരുന്ന സാഹചര്യം.
ഇതിൽ തെറ്റും ക്രമക്കേടും അഴിമതിയുമുണ്ടന്ന് ഭാരവാഹികൾ പറഞ്ഞു.

ഇതിനെതിരേ ശക്തമായി രംഗത്തുവരാനാണ് അസോസിയേഷന്‍ തീരുമാനമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. തങ്കച്ചന്‍, ജില്ലാ പ്രസിഡന്റ് വി.കെ. സുരേഷ്, ട്രഷറര്‍ ആരിഫ് തണലോട്ട്, മറ്റു ഭാരവാഹികളായ കെ.വി. വേണുഗോപാല്‍, എന്‍. പരമേശ്വരന്‍, കെ.ആര്‍. രഞ്ജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി

ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ

പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കണമെന്ന് മന്ത്രി കേളു.

പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കാൻ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാനന്തവാടി പൊതുമരാമത്ത് വിശ്രമ മന്ദിരം കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത പൊതുമരാമത്ത്

റേഷൻ കാര്‍ഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം

പൊതുവിഭാഗം റേഷൻ കാര്‍ഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷ നൽകാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കാണ് അവസരം. ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബര്‍ 22 മുതൽ ഒക്ടോബര്‍ 20 വരെ അക്ഷയ കേന്ദ്രങ്ങൾ, സി

“ആരോഗ്യമുള്ള സ്ത്രീ, ശക്തമായ കുടുംബം“ പ്രധാനമന്ത്രിയുടെ ആരോഗ്യ പദ്ധതിയ്ക്ക് തുടക്കമിട്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : ആരോഗ്യമുള്ള സ്ത്രീകൾ, ആരോഗ്യമുള്ള കുടുംബം’ എന്ന ആപ്ത വാക്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘സ്വസ്ത് നാരീ സശക്ത് പരിവാർ അഭിയാൻ’ എന്ന വനിതാ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ജില്ലയിൽ

റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍ 16,17 തീയ്യതികളിൽ

റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബര്‍ 16, 17 തീയ്യതികളിൽ മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസിൽ വെച്ച് നടക്കും. ഹൈസ്കൂൾ, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സബ്‍ജില്ലാ തലങ്ങളിൽ ഒന്നും

പാൽ വില കൂട്ടും, വർധന ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ, മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനയുണ്ടാകുക. മിൽമയ്ക്കാണ് പാൽവില വർധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയിൽ തോമസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *