നാടിനാകെ മാതൃകയായി ബീമാപള്ളി മുസ്ലിം ജമാ അത്ത്; ലഹരി ഉപയോഗിച്ചാൽ കടുത്ത നടപടി, ആനുകൂല്യങ്ങൾ പോലും ലഭിക്കില്ല

തിരുവനന്തപുരം: ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ തീരുമാനിച്ച് തിരുവനന്തപുരത്തെ ബീമാപള്ളി മുസ്ലിം ജമാ അത്ത്. ജമാ അത്ത് അംഗങ്ങളായ ആരെങ്കിലും ലഹരി വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ അവരെ പത്ത് വർഷത്തേക്ക് ജമാ അത്ത് അംഗത്വത്തിൽ നിന്ന് നീക്കാനും 50,000 രൂപ പിഴ ഈടാക്കാനുമാണ് തീരുമാനം. ഇവർക്ക് ജമാ അത്ത് ഭരണ സമിതിയിലേക്ക് വരാനോ ജമാ അത്ത് നൽകുന്ന ആനുകൂല്യങ്ങൾ സ്വീകരിക്കാനോ സാധിക്കില്ല.

ലഹരി ഉപയോഗിച്ച് പിടിയിലാകുന്നവരെ പിന്തുണയ്ക്കുന്നവർക്കും നിയമ സഹായം നൽകുന്ന നാട്ടുകാർക്കും ഇത് ബാധകമാണെന്നും ജമാ അത്ത് നോട്ടീസിലൂടെ വ്യക്തമാക്കി. ജൂലൈ 30ന് കൂടിയ ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടിയ ലഹരി വിരുദ്ധ യോഗം ആണ് ഇത്തരത്തിൽ ഒരു വ്യത്യസ്തമായ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ജൂലൈ 31 മുതൽ ജമാ അത്ത് അംഗങ്ങളായ ആരെങ്കിലും ലഹരി വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ അവരെ പത്ത് വർഷത്തേക്ക് ജമാ അത്ത് അംഗത്വത്തിൽ നിന്ന് നീക്കുമെന്നും 50,000 രൂപ പിഴ ഈടാക്കുമെന്നുമാണ് കമ്മിറ്റി തീരുമാനം.

മുൻപ് അഞ്ചു വർഷം വിലക്ക് ആയിരുന്നത് ആണ് ഇപ്പൊൾ 10 വർഷം ആക്കി നീട്ടിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ഇവർക്ക് ഉണ്ടായിരിക്കും എന്നും എന്നാൽ ഇവർക്ക് ജമാ അത്ത് ഭരണ സമിതിയിലേക്ക് വരാൻ കഴിയില്ലെന്നും ബീമാപള്ളി മുസ്ലിം ജമാ അത്ത് പ്രസിഡന്‍റ് മുഹമ്മദ് ഇസ്മായിൽ ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

ജമാ അത്ത് അംഗങ്ങൾക്ക് നൽകുന്ന ധന സഹായം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾക്കും അവര്‍ അര്‍ഹരായിരിക്കില്ല. ഇതിന് പുറമെ അത്തരക്കാരെ പിന്തുണയ്ക്കുന്നവർക്കും നിയമ സഹായം നൽകുന്ന നാട്ടുകാർക്കും ഈ നടപടി ബാധകം ആണെന്ന് ജമാ അത്ത് നോട്ടീസിൽ പറയുന്നു. യുവാക്കൾക്ക് ഇടയിലെ ലഹരി ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ ബീമാപള്ളി മുസ്ലിം ജമാ അത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്ന ഈ നടപടി സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ്.

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; ഡിഎൻഎ ഫലം വന്നു, താമരശ്ശേരിയിൽ അയൽവാസിയായ 62 കാരൻ അറസ്റ്റിൽ

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാഹർജിയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. മതപരിവർത്തനം,

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് തോന്നുന്നു, എങ്കിൽ നല്ല കാര്യം- ട്രംപ്

ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായി റിപ്പോർട്ട് ഉണ്ടെന്നും സ്ഥിരീകരിച്ചാൽ അത് നല്ല നടപടി ആണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന്

സ്‌പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന

സീറ്റൊഴിവ്

മാനന്തവാടി ഗവ കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് sijomathewmundakutty@gmail.com ലോ, കോളേജ് ഓഫീസില്‍ നേരിട്ടോ നല്‍കണം.

വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസില്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒ.ബി.സി, മത ന്യുനപക്ഷ വിഭാഗക്കാരായ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.